പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; വിദ്യാർഥി മരിച്ചു
Wednesday, May 1, 2024 6:32 PM IST
കോട്ടയം: കളിക്കിടെ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചു. കരൂർ കുടയ്ക്കച്ചിറയിലാണ് സംഭവം. കുടക്കച്ചിറ സെന്‍റ് ജോസഫ് എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും വല്ലയിൽ ഓന്തനാൽ ബിജു പോളിന്‍റെ മകനുമായ ലിജു (10) ആണ് മരിച്ചത്.

ഉച്ചയോടെയായിരുന്നു സംഭവം. സഹോദരിക്കും ബന്ധുക്കളായ കുട്ടികൾക്കും ഒപ്പം കളിക്കുന്നതിനിടെയാണ് പന്ത് കിണറ്റിൽ വീണത്. ഇത് കുട്ട ഉപയോഗിച്ച് എടുക്കുന്നതിനിടെ കുട്ടി കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.

കിണറ്റിലെ ചേറിൽ പുതഞ്ഞതാണ് മരണത്തിന് കാരണമായത്. ഉടൻ തന്നെ നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

അടുത്ത ദിവസം ആദ്യ കുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.