വയനാട്ടിൽ വീണ്ടും കാട്ടാനയിറങ്ങി
Wednesday, May 1, 2024 6:43 PM IST
വയനാട്: വന്യമൃഗങ്ങൾ മൂലമുള്ള ശല്യത്തിൽ പൊറുതിമുട്ടി വയനാട്. പനമരം പുഞ്ചവയൽ ജനവാസ കേന്ദ്രത്തിനു സമീപം കാട്ടാനയിറങ്ങിയതാണ് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്. പ്രദേശത്തെ തോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.

നാട്ടുകാർ അറിയിച്ചതനുസരിച്ച് വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ആനയെ കാട് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.