നവവധുവിനു മര്‍ദനം; രാഹുലിനെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസഹായം തേടും
Saturday, May 18, 2024 7:01 PM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച ശേഷം ജര്‍മനിയിലേക്കു കടന്ന പ്രതി രാഹുലിനെ നാട്ടിൽ എത്തിക്കാൻ അന്വേഷണസംഘം കേന്ദ്രസഹായം തേടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സഹായം തേടാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.

ഇന്‍റര്‍പോള്‍ മുഖേന ഇയാളെ തിരികെ കൊണ്ടുവരുന്നതിനു ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നലെയാണ് പുതിയ നീക്കം. ബ്ലൂ കോര്‍ണര്‍ നോട്ടീസില്‍ മറുപടി ലഭിച്ചശേഷമായിരിക്കും അനന്തര നടപടികള്‍.

കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന്‍ കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘത്തിന്‍റെ കണ്ണുവെട്ടിച്ച് ജോലി സ്ഥലമായ ജര്‍മനിയിലേക്കു കടന്നത്.

നവവധുവിനെ മര്‍ദിച്ചതിനു വധശ്രമം അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത സഹാചര്യത്തിലാണ് രാഹുല്‍ ബംഗളൂരുവില്‍ പോയി സിങ്കപ്പൂര്‍ വഴി ജര്‍മനിയിലേക്കു പോയത്.

ഇക്കാര്യം കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഹുലിന്‍റെ സുഹൃത്ത് മാങ്കാവ് കല്യാണിനിലയത്തില്‍ പി. രാജേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. ജര്‍മനിയില്‍നിന്ന് രാജേഷുമായി രാഹുല്‍ സംസാരിച്ച വാട്‌സാപ്പ് കോളിന്‍റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

രാജേഷിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടുവെങ്കിലും ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. വേണ്ടിവന്നാല്‍ ചോദ്യം ചെയ്യലിനു വീണ്ടും വിളിപ്പിക്കും. രാഹുല്‍ നവവധുവിനെ മര്‍ദിച്ച ദിവസം രാജേഷ് വീട്ടിലുണ്ടായിരുന്നു.

അടിയേറ്റ് ബോധംകെട്ട യുവതിയെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചത് രാഹുലും രാജേഷും ചേര്‍ന്നാണ്. രാഹുലിനു രക്ഷപ്പെടാന്‍ ബംഗളൂരുവിലേക്കു കാറില്‍ കൊണ്ടുപോയതും രാജേഷാണ്.

അതേസമയം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് കിട്ടിയശേഷം രാഹുലിന്‍റെ അമ്മയും സഹോദരിയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരും ഇവിടെ അഡ്മിറ്റാണ്. ആശുപത്രിയില്‍ എത്തി ഇവരില്‍ നിന്നു മൊഴിയെടുക്കുന്ന കാര്യം അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്.

രാഹുല്‍ ജര്‍മന്‍ പൗരനാണെന്നു പ്രചരിപ്പിച്ചതു മനഃപൂര്‍വമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടാണുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷണര്‍ സാജു കെ. ഏബ്രഹാമിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗിക്കുന്നത്.

രാഹുലിനെ തിരിച്ചെത്തിക്കുകയാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. കേസേന്വഷണത്തിന്‍റെ ആദ്യഘട്ടത്തിലുള്ള വീഴ്ചയാണ് രാഹുലിനു നാടുവിടാനുള്ള സാഹചര്യം ഒരുക്കിയത്.

എസ്എച്ചഒയെ സസ്‌പെന്‍ഡ് ചെയ്ത് കൂടുതല്‍ വകുപ്പുകള്‍ ചേർത്തതോടെയാണ് രാഹുല്‍ അപകടം തിരിച്ചറിഞ്ഞതും ജര്‍മനിയിലേക്കു കടന്നതും. രാഹുലിനു നാടുവിടാന്‍ പോലീസ് ഒത്താശ ചെയ്തതായുള്ള ആരോപണവും ശക്തമാണ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.