ഐസിയു പീഡനക്കേസ്: അതിജീവിത ഇന്ന് സമരം പുനഃരാരംഭിക്കും
Monday, April 29, 2024 10:46 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയു പീഡനക്കേസിലെ അതിജീവിത ഇന്ന് സമരം പുനഃരാരംഭിക്കും. നേരത്തെ, ഗൈനക്കോളജിസ്റ്റ് കെ.വി. പ്രീതിയ്ക്കെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതിജീവിത സമരം നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുന്ന കാര്യത്തില്‍ ഉത്തരമേഖല ഐജി ഉറപ്പ് നല്‍കി. ഇതിനുപിന്നാലെ കമ്മീഷണര്‍ ഓഫീസിന് മുന്നിലെ സമരം അതിജീവിത താത്ക്കാലികമായി അവസാനിപ്പിച്ചിരുന്നു.

നേരത്തെ, അതിജീവിതയുടെ ആരോപണങ്ങള്‍ തള്ളി ഡോക്ടര്‍ കെ.വി. പ്രീതയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പീഡനം നടന്നതിന്‍റെ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയുടെ ആവശ്യമില്ലെന്നുമായിരുന്നു പ്രീതയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് കൃത്രിമമാണെന്ന് പിന്നീട് കണ്ടെത്തി. ശേഷം പ്രീതക്കെതിരെയും അന്വേഷണം നടന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ കോപ്പി തേടിയാണ് അതിജീവിത വിവരാവകാശ കമ്മീഷനെ സമീപിച്ചത്. എന്നാല്‍ ഇതുവരെയും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

നടപടികള്‍ വൈകിയതോടെയാണ് അതിജീവിത സമരം പുനരാരംഭിച്ചത്. അതിജീവിതയുടെ പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാനും വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്.

മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയവേ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല.

അതിജീവിതയെ പിന്തുണച്ച് മൊഴി നല്‍കിയ നഴ്സിംഗ് ഓഫീസറായ അനിതയെ സ്ഥലം മാറ്റിയതടക്കമുള്ള സാഹചര്യവുമുണ്ടായിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് അനിതയെ പിന്നീട് തിരിച്ചെടുത്തിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.