Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘കുപ്പി’യുമായി എനിക്ക് ഇത്തിരി സാമ്യം..!
കാമ്പസുകൾക്കൊപ്പം കുടുംബങ്ങളും ഏറ്റെടുക്കുകയാണ് നവാഗത സംവിധായകൻ ഗണേഷ് രാജ് അണിയിച്ചൊരുക്കിയ ‘ആനന്ദം’. വിനീത് ശ്രീനിവാസൻ നിർമിച്ചു ലാൽ ജോസ് തിയറ്ററുകളിലെത്തിച്ച ആനന്ദത്തിൽ ഏഴു പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ‘ആനന്ദ’ത്തിൽ ‘കുപ്പി’ എന്ന കഥാപാത്രത്തിനു സ്വാഭാവിക അഭിനയത്തിന്റെ കരുത്തും നർമത്തിന്റെ തുടിപ്പും യുവത്വത്തിന്റെ ഊർജവും പകർന്ന യുവനടൻ വിശാഖ് നായർ സംസാരിക്കുന്നു, ആനന്ദയാത്രയിലെ അനുഭവങ്ങളെക്കുറിച്ച്...

ആനന്ദത്തിലേക്കുള്ള വഴി...?

മെക്കാനിക്കൽ എൻജിനിയറിംഗാണു പഠിച്ചത്; മംഗലാപുരത്തിനടുത്തുള്ള എൻഐടിയിൽ. തുടർന്നു ചെന്നൈയിൽ രണ്ടു വർഷം ജോലി ചെയ്തു. അതിനിടെ അവിടത്തെ തിയറ്റർ ഗ്രൂപ്പുമായി ചേർന്നു ചില നാടകങ്ങൾ ചെയ്തിരുന്നു. അതിനുശേഷം എംബിഎയ്ക്കു ചേരാൻ പോകുന്നതിനു തൊട്ടുമുമ്പാണ് ഈ സിനിമയിൽ അവസരം കിട്ടിയത്. ഏതു ടൈപ്പ് കുട്ടികളാവണം ആനന്ദത്തിലേക്കു വേണ്ടതെന്ന് ഗണേഷേട്ടനു വ്യക്‌തമായ ധാരണയുണ്ടായിരുന്നു. ഓപ്പൺ ഓഡിഷനു പകരം ചില കോളജുകളും തിയറ്റർ ഗ്രൂപ്പുകളും കേന്ദ്രീകരിച്ചാണ് ഓഡിഷൻ നടത്തിയത്.

ചെന്നൈയിലെ തിയറ്റർ കമ്പനികളിൽ നിന്ന് ഓഡിഷൻ വിവരമറിഞ്ഞ് ഞാൻ എന്റെ ഷോർട്ട് ഫിലിമിന്റെ ലിങ്ക്സും മറ്റും അയച്ചുകൊടുത്തു. ഗണേഷേട്ടന് അതിഷ്‌ടമായി എന്നെ വിളിച്ചു. ഓഡിഷന്റെ ഭാഗമായി ഒരു ഡമ്മി സ്ക്രിപ്റ്റ് അയച്ചുതന്നു. അതനുസരിച്ച് റിക്കാർഡ് ചെയ്ത് അയച്ചുകൊടുത്തു. അതിനുശേഷം കൊച്ചിയിൽവച്ച് ഫുൾ ഗാങായി ഒരു ഓഡിഷൻ ഉണ്ടായിരുന്നു; ഞങ്ങളുടെ കെമിസ്ട്രി എന്താണെന്നു മനസിലാക്കുന്നതിന്. അതിനുശേഷമാണ് അവസാനതീരുമാനമുണ്ടായത്.





ആനന്ദത്തിലെ കഥാപാത്രത്തെക്കുറിച്ച്...?

കെ. ഉണ്ണികൃഷ്ണപിള്ള എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അതു ചുരുക്കി കൂട്ടുകാരൊക്കെ കുപ്പി എന്നു വിളിക്കും. സിംപിളായ ഒരു മനുഷ്യൻ. ഒട്ടും കോംപ്ലിക്കേറ്റായി ചിന്തിക്കാത്ത ഒരാൾ. കുപ്പിയുടെ ലൈഫിൽ സുഹൃത്തുക്കളാണ് ഏറ്റവും പ്രധാനം. കോളജിലാണെങ്കിലും പുറത്താണെങ്കിലും എപ്പോഴും സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിച്ചു സന്തോഷിച്ചു നടക്കാൻ ആഗ്രഹമുള്ള ഒരു കഥാപാത്രം. കുറച്ചു മണ്ടത്തരമുണ്ട് സ്വഭാവത്തിൽ; അതു പൊട്ടനായതുകൊണ്ടല്ല. ഒരു സിംപിൾ, പാവം മനുഷ്യനായതുകൊണ്ടാണ് അവൻ അങ്ങനെയൊക്കെ പറയുകയും ചിന്തിക്കുകയും ചെയ്യുന്നത്. നന്നായി എൻജോയ് ചെയ്താണ് കുപ്പിയെ അവതരിപ്പിച്ചത്. എന്റെ ലൈഫിലുണ്ടായ ചില സംഭവങ്ങൾ ഈ കാരക്ടർ ചെയ്യാൻ സഹായകമായി.

ഗണേഷേട്ടനും ഞാനുമൊക്കെ എൻജി. വിദ്യാർഥികളായിരുന്നു. ഇതിലുള്ള കുറേ സീൻസും ഇമോഷനുകളും മെസേജുകളുമെല്ലാം ഞങ്ങളുടെ ചിന്തകളുമായും ജീവിതവുമായും റിലേറ്റ് ചെയ്യാനായി. ഇത്തരത്തിലുള്ള ഒരു കഥാപാത്രം കിട്ടിയതു ജീവിതത്തിൽ വലിയ ഭാഗ്യമെന്നു കരുതുന്നു.





കുപ്പിയെ ആളുകൾ എങ്ങനെ സ്വീകരിക്കുന്നു...?

കുപ്പി എന്ന എന്റെ കഥാപാത്രത്തെക്കുറിച്ചു പോസിറ്റീവായ കുറേ റിവ്യൂസ് വരുന്നുണ്ട്. എന്റെ കഥാപാത്രം നന്നായി എൻജോയ് ചെയ്യാനായി എന്നു ചിലർ. ബാച്ച്ലർ ലൈഫുള്ള, അസാധാരണ സ്വഭാവമുള്ള, ഓവർ ആക്ടീവായ എനർജറ്റിക് കഥാപാത്രമാണു കുപ്പി എന്നു മറ്റുചിലർ. അവരുടെ കോളജ് ലൈഫുമായി ആനന്ദത്തെ റിലേറ്റ് ചെയ്യാനായി എന്നും കമന്റുകൾ വന്നു. അതൊക്കെ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.

ഇപ്പോൾ കേരളത്തിലെ വിവിധ തിയറ്ററുകളിൽ കയറിയിറങ്ങുകയാണ് ഞങ്ങൾ. കഴിഞ്ഞ ദിവസം പോയപ്പോൾ കുറേ ഫാമിലി ഓഡിയൻസ് ഉണ്ടായിരുന്നു. അത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. ഞങ്ങളുടെ ടാർഗറ്റ് ഓഡിയൻസ് കോളജ് സ്റ്റുഡന്റ്സ് ആയിരുന്നു. പക്ഷേ, തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരെ കണ്ടതു ഞങ്ങൾക്കെല്ലാവർക്കും സുഖകരമായ ഒരു സർപ്രൈസ് തന്നെയായിരുന്നു. ഇതുവരെ കിട്ടിയ പ്രതികരണങ്ങളൊക്കെ പോസിറ്റീവാണ്.





‘അടുത്ത അജു വർഗീസ് ’ എന്നാണ് പലരും വിശാഖിനെ വിശേഷിപ്പിക്കുന്നത്...?

അതിനെപ്പറ്റി എനിക്ക് എന്തുപറയണമെന്ന് അറിയില്ല. അത്തരത്തിൽ ഒരു താരതമ്യം നടത്തുന്നതിനോട് എനിക്കു താത്പര്യമില്ല. പക്ഷേ, അജുവേട്ടൻ വളരെയധികം സപ്പോർട്ട് ചെയ്യുന്ന ഒരാർട്ടിസ്റ്റാണ്. ഷൂട്ടിനിടെ ഞങ്ങളുടെ അടുത്തു വന്നിരുന്നു. നന്നായി എൻജോയ് ചെയ്തതായി പടം ഇറങ്ങിയശേഷവും അജുവേട്ടൻ പറഞ്ഞു. ഞാൻ ഏറെ ബഹുമാനിക്കുന്ന ആർട്ടിസ്റ്റുകളിലൊരാണ്, വ്യക്‌തിത്വങ്ങളിലൊരാളാണ് അജു വർഗീസ്. അദ്ദേഹവുമായി ഒരു താരതമ്യത്തിനില്ല. പക്ഷേ, ആളുകൾ എൻജോയ് ചെയ്യുന്നതായി പറയുമ്പോൾ അതു നല്ല കോപ്ലിമെന്റായി കാണുന്നു.

‘ടൂറിനു വരാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ. പക്ഷേ, ഞാൻ എന്തിനാണു ടൂറിനു വന്നത് എന്ന് ആരും തിരക്കിയില്ലല്ലോ...’ എന്ന മട്ടിലുള്ള കുപ്പിയുടെ ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടുവല്ലോ...?

എന്നെ സംബന്ധിച്ചിടത്തോളം വ്യക്‌തിപരമായി ഫീൽ ചെയ്ത ഒരു സീനായിരുന്നു അത്. ഗണേഷേട്ടൻ ആ സീൻ വായിച്ചു വിശദമാക്കിയപ്പോഴും അങ്ങനെതന്നെ. എന്റെ കോളജ് ലൈഫിലും അതുപോല ഒരു സിറ്റ്വേഷൻ ഉണ്ടായിട്ടുണ്ട്. എന്റെ ഫ്രണ്ട്സ് ഗേൾഫ്രണ്ട്സുമായി അടിച്ചുപൊളിച്ചു നടക്കുമ്പോൾ ഞാൻമാത്രം ഒറ്റപ്പെട്ടുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ആ സീൻ എനിക്കു റിലേറ്റ് ചെയ്യാനായി. അത്തരം സന്ദർഭങ്ങൾ തങ്ങളുടെ കോളജ് ലൈഫിലും ഉണ്ടായിട്ടുണ്ടെന്നും ആ സീൻ ഏറെ ഫീൽ ചെയ്യിപ്പിച്ചുവെന്നും പലരും എന്നെ വിളിച്ചുപറഞ്ഞു. ആ സീനിനെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള നല്ല പ്രതികരണങ്ങൾക്ക് എല്ലാവർക്കും നന്ദി. ഹാപ്പിയാണു ഞാൻ.





ആനന്ദത്തിലെ കുപ്പി തന്നെയാണോ വ്യക്‌തിപരമായി വിശാഖ്....?

കുപ്പിയുടെ ചില സ്വഭാവവിശേഷങ്ങളൊക്കെ എന്നിലുമുണ്ട്. പക്ഷേ, എല്ലാവരുടെയും മുമ്പിൽ ഞാൻ അങ്ങനെയല്ല. ഏന്റെ ഏറ്റവുമടുത്ത ചില കൂട്ടുകാരുടെ മുമ്പിൽ ഏറെക്കുറെ അങ്ങനെയൊക്കെത്തന്നെയാണ്. ബാക്കിയുള്ളവരുടെയടുത്തു കുറേക്കൂടി റിസേർവ് ആയ പേഴ്സണാലിറ്റിയാണ് എനിക്ക്. കുപ്പി എന്ന കാരക്ടർ ചെയ്യാൻ നല്ല രസമായിരുന്നു. രണ്ടും കല്പിച്ച് എന്തു ചെയ്താലും ഒരു കുഴപ്പവുമില്ല. ഗണേഷേട്ടനും എന്നെ അങ്ങനെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു, എന്താന്നുവച്ചാ ചെയ്തോ എന്ന മട്ടിൽ. അധികമായിപ്പോകുമ്പോൾ മാത്രമാണ് കുറയ്ക്കാൻ ഗണേഷേട്ടൻ പറഞ്ഞിരുന്നത്. മണ്ടത്തരം ഇത്തിരി കൂടിപ്പോയാലും അതു നെഗറ്റീവായി തിരിച്ചടിക്കാമല്ലോ.

കാരക്ടറുമായി എനിക്കു ശരിക്കും റിലേറ്റ് ചെയ്യാനായി. ഈ കാരക്ടർ ചെയ്യാൻ ഒരു ഡ്രൈവ് തന്നത് അതായിരുന്നു. കുപ്പി പറയുന്ന കാര്യങ്ങളും കുപ്പി ഫീൽ ചെയ്യുന്ന ഫ്രണ്ട്ഷിപ്പിനെക്കുറിച്ചുള്ള ആ ഡയലോഗുമൊക്കെ എന്റെ അനുഭവങ്ങളുമായി റിലേറ്റ് ചെയ്യാനായി. ഞാൻ 100 ശതമാനവും കുപ്പിയെ പോലെയല്ല. എന്നാലും അവന്റെ ചില ഇമോഷൻസും അവൻ പോയ ആ യാത്രയുമൊക്കെ എന്റെ ജീവിതത്തിലെ അനുഭവങ്ങളുമായി താരതമ്യം ചെയ്യാനായി. അതിനാൽ കുറച്ചൊക്കെ കുപ്പിയുമായി സാമ്യമുണ്ട് എനിക്ക്.

ആനന്ദത്തിലെ ഒരു പാട്ടിൽ ചില വരികൾ പാടിയതിനെക്കുറിച്ച്..?

‘ദൂരെയോ’ എന്ന പാട്ടിൽ ഒരു ചെറിയ ഭാഗം പാടാനിടയായി. മുമ്പു പാട്ടു പഠിച്ചിട്ടൊന്നുമില്ല. കോളജിലായിരുന്നപ്പോൾ ബാൻഡിൽ പാടിയിട്ടുണ്ട്. ചെന്നൈയിലായിരുന്നപ്പോൾ മ്യൂസിക്കൽ തിയറ്ററിൽ പ്രവർത്തിച്ചിരുന്നു. പാട്ടു കൂടി ഉൾക്കൊള്ളിച്ചിരുന്ന തിയറ്ററായിരുന്നു അത്. അതുമാത്രമാണു പറയാവുന്ന എക്സ്പീരിയൻസ്.

യാദൃച്ഛികമായിട്ടാണ് ആനന്ദത്തിൽ പാടിയതും. ഭാഗ്യമെന്നേ പറയേണ്ടൂ. ഞാനും സച്ചിൻ ചേട്ടനും അശ്വിൻ ചേട്ടനും തോമസും ചേർന്ന് വെറുതേ രാത്രികളിൽ പാടുമായിരുന്നു. ഒരു ദിവസം റിക്കാർഡിംഗ് കാണാൻ ചെന്നപ്പോൾ പാടി നോക്കൂ എന്ന് സച്ചിൻ ചേട്ടൻ. ഞാൻ പാടിയത് സച്ചിൻ ചേട്ടന് ഇഷ്‌ടമായതുകൊണ്ട് സിനിമയിൽ ചേർത്തു.





ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്....?

വാസ്തവത്തിൽ ഒരു സിനിമാ സെറ്റിന്റെ ഭാഗമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഗണേഷേട്ടനും കാമറാമാൻ ആനന്ദേട്ടനും പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബോണി മേരി മാത്യു എന്നിവരുമൊക്ക ഇതൊരു ക്ലാസ് ട്രിപ്പ് പോലെയാണു രൂപപ്പെടുത്തിയത്. അതിനാൽ ഞങ്ങൾ എപ്പോഴും റിലാക്സ്ഡ് ആയിരുന്നു. ഞങ്ങൾ ഏഴു പേർക്കൊപ്പം ക്ലാസ്മേറ്റ്സായ 30 കുട്ടികൾ വേറെയുണ്ടായിരുന്നു. അവരും ഞങ്ങളുമായി നല്ല ക്ലോസായി. ശരിക്കും ഒരു ക്ലാസ് ട്രിപ്പിനു പോകുന്ന ഫീലിംഗ് ആയിരുന്നു ഷൂട്ടിംഗിനിടയ്ക്കും. ശരിക്കും എൻജോയ് ചെയ്തു ഷൂട്ട് ചെയ്ത പടമാണിത്. അത്തരം ഒരു ഫീൽ ആയിരിക്കാം സിനിമ കാണുമ്പോൾ ഓഡിയൻസും അനുഭവിക്കുന്നത്.

വിനീത് ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങൾ...?

തുടക്കംമുതൽ തന്നെ വിനീതേട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു. പ്രീപ്രൊഡക്്ഷൻ സമയത്തു വിനീതേട്ടൻ കലൂരിൽ വീടെടുത്ത് ഞങ്ങൾക്കൊപ്പം അവിടെ റിഹേഴ്സൽ ക്യാമ്പ് നടത്തി. ഒരു ദിവസം അവിടെ വന്ന് ഞങ്ങൾക്ക് ഇൻട്രാക്ഷനുള്ള സമയം തന്നു. ഷൂട്ടിംഗ് ലൈഫ് എങ്ങനെയായിരിക്കും, ഡബ്ബിംഗിൽ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ സംസാരിച്ചു. ഷൂട്ടിനിടെ ഹംപിയിലും ഗോവയിലും ഓന്നോ രണ്ടോ തവണ വന്നിരുന്നു.

ഷൂട്ടിന്റെ സമയത്ത് ഗണേഷേട്ടനു പൂർണ സ്വാതന്ത്ര്യം നല്കി. ഷൂട്ടിനിടെ ഞങ്ങളുടെ അഭിനയം ശ്രദ്ധിച്ചു കൃത്യമായ ഫീഡ്ബാക്ക് തന്നു. ഡബ്ബിംഗ് സമയത്തു വിനീതേട്ടങ്ങൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതു വലിയ ഹെൽപ്പ്ഫുൾ ആയി തോന്നി. ഇപ്പോഴും നല്ല ബന്ധം നിലനിർത്തുന്നു. കോളജ് വിസിറ്റിനു പോയപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഞങ്ങൾക്കെല്ലാം ബഹുമാനവും ഇഷ്‌ടവുമുള്ള ബിഗ് ബ്രദറിന്റെ സ്‌ഥാനത്താണു വിനീതേട്ടൻ.

ഡയറക്ടർ ഗണേഷ് രാജിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്...?

ഇത് ഒരു ഷൂട്ടിംഗ് ആണെന്ന ഫീൽ ഒരിക്കലും ഗണേഷേട്ടൻ തന്നില്ല. അതിലുപരി ഞങ്ങൾക്ക് ഏറെ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഷൂട്ടിംഗിനു തൊട്ടുമുമ്പും റിഹേഴ്സൽ ചെയ്യുമ്പോഴും ഗണേഷേട്ടനുമായി ചർച്ച ചെയ്ത് അതിൽ ഇംപ്രോവൈസ് ചെയ്തു മാറ്റം വരുത്താനുള്ള ഫ്രീഡം ഞങ്ങൾക്കു തന്നിരുന്നു. ഓൺ ദ സ്പോട്ട് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവിടത്തെ ഫീലും മൂഡും തിരിച്ചറിഞ്ഞ് ഇംപ്രോവൈസ് ചെയ്ത് സീൻ മാറ്റിയെഴുതി ഷൂട്ട് ചെയ്യുന്ന ഡയറക്ടറാണ് ഗണേഷേട്ടൻ.





ആമിർഖാൻ മുഖ്യവേഷത്തിലെത്തിയ ദിൽ ചാഹ്താ ഹേ എന്ന സിനിമയ്ക്കു ട്രിബ്യൂട്ട് നല്കുന്ന ഒരു സീനുണ്ട് ആനന്ദത്തിൽ. ഗോവയിലെ ചാപോറ ഫോർട്ടിലായിരുന്നു ഷൂട്ടിംഗ്. അന്ന് ആമിർഖാൻ ചാരിനിന്ന കെട്ടുകളൊക്കെ പൊളിഞ്ഞുപോയെന്ന് അവിടെച്ചെന്നശേഷമാണ് അറിഞ്ഞത്. ദിൽ ചാഹ്താ ഹേയുടെ ഫ്രെയിമിലുള്ള മതിലൊക്കെ പൊളിഞ്ഞ് ആകെ മാറിയിരുന്നു ആ സ്‌ഥലം. അതുപോലെ വേറെ സ്‌ഥലം കണ്ടെത്തി ഷൂട്ട് ചെയ്യാം എന്നു ഞങ്ങൾ പറഞ്ഞു. അതു വേണ്ടെന്നും ഏതായാലും ഇവിടെവരെ വന്നതല്ലേ, ഈ ഒരു മൂഡ് ഉൾപ്പെടുത്തി അതനുസരിച്ച് ഡയലോഗിനു മാറ്റം വരുത്താനാകുമെങ്കിൽ അതു സിനിമയ്ക്കു നല്ല ടച്ചാകുമെന്നു ഗണേഷേട്ടൻ പറഞ്ഞു. ഞങ്ങളെല്ലാവരും കൂടിയിരുന്ന് ആലോചിച്ച് ആ സീൻ റീറൈറ്റ് ചെയ്ത് എഴുതി ഷൂട്ട് ചെയ്തു. ആ ഇംപ്രൊവൈസേഷൻ സ്കിൽ അഭിനന്ദനാർഹമാണ്.

‘ആനന്ദത്തിലെ പുതുമുഖങ്ങളെല്ലാം ഒന്നിനൊന്നു മെച്ചമാണ്, പരസ്പരം താരതമ്യം ചെയ്യാനാവില്ല’ എന്നൊക്കെയാണ് കമന്റുകൾ...?

‘ഞങ്ങളുടെ ഏഴു കുട്ടികളെ തമ്മിൽ എങ്ങനെയാണു താരതമ്യം ചെയ്യുന്നത്’ എന്ന കമന്റ് ഏറെ ഇഷ്‌ടമായി. ഒരാൾ മറ്റൊരാളേക്കാൾ വലുതാണ് എന്നു പറയുമ്പോൾ നിങ്ങളുടെ ഗ്രൂപ്പിന്റെ ശക്‌തി കുറയുമെന്നു പറഞ്ഞവരുണ്ട്. ആനന്ദം കണ്ട പ്രേക്ഷകർ കഥാപാത്രങ്ങളുമായി സ്വയം റിലേറ്റ് ചെയ്യുമ്പോൾ പലരും പലരെയാവും റിലേറ്റ് ചെയ്യുന്നത്. വാസ്തവത്തിൽ അത് ഗണേഷേട്ടന്റെ സ്ക്രിപ്റ്റിനുള്ള കോംപ്ലിമെന്റാണ്. അത്തരത്തിൽ ഒരു കംപ്ലീറ്റ് പാക്കേജ് നല്കാനായതു വലിയ കാര്യമാണ്.

ഇനി ചില വീട്ടുകാര്യങ്ങൾ...?

വീടു മൂവാറ്റുപുഴയിൽ. വീട്ടിൽ അച്ഛൻ, അമ്മ, അമ്മൂമ്മ. അച്ഛൻ ബാലചന്ദ്രൻ നായർ. ചാർട്ടേഡ് അക്കൗണ്ടന്റ്. അമ്മ ജയ പി.നായർ. പിഡബ്ല്യുഡി ഇറിഗേഷൻ വിഭാഗത്തിൽ സൂപ്രണ്ടിംഗ് എൻജിനീയർ.





ആനന്ദം അംഗീകരിക്കപ്പെട്ടുവല്ലോ. ഇനിയുള്ള പ്ലാനുകൾ..?

ഈ ഒരു ലെവൽ വെൽക്കം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും കഷ്‌ടപ്പെട്ടു ഷൂട്ട് ചെയ്ത ചിത്രമാണ്. ഞാൻ കഴിഞ്ഞ ദിവസം അഞ്ചു ഷോ കണ്ടു. രണ്ടെണ്ണത്തിനു പടം തീർന്നപ്പോൾ നല്ല കൈയടിയുണ്ടായി. അതൊക്കെ നല്ല ഫീൽ തരുന്നുണ്ട്. അതു തുടരട്ടെ എന്നാണ് എല്ലാവരുടെയും പ്രാർഥന. സിനിമയിൽ തുടരാനാണു പ്ലാൻ. എല്ലാം ഭാഗ്യം പോലെയിരിക്കും. ആക്ടിംഗ് തന്നെയാണു വഴി. ആനന്ദത്തിലെത്തിയതു തന്നെ വലിയ ഭാഗ്യമെന്നു കരുതുന്നു.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.