Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കുട്ടികൾ താരങ്ങൾ, സംവിധാനം പോലീസ്, ബാല്യത്തിന്റെ മധുരവുമായ് കോലുമിട്ടായി
പോലീസുകാരനെന്താ സിനിമാ സംവിധാനത്തിൽ കാര്യമെന്ന് വെറുതേ ചോദിക്കാൻ വരട്ടെ. കാര്യമുണ്ട്; വരുന്ന വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്ന ‘കോലുമിട്ടായി’ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നതു തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അരുൺ വിശ്വമാണ്. ഇതിന്റെ തിരക്കഥയിലും അരുണിന്റെ കൈയൊപ്പുണ്ട്. സംവിധായകൻ എബ്രിഡ് ഷൈന്റെ അടുത്ത സുഹൃത്തായ അരുൺ വിശ്വം അദ്ദേഹത്തിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു, ആക്ഷൻ ഹീറോ ബിജു വരെ. ‘‘കുട്ടികൾക്കുള്ള സിനിമയായതിനാൽ കുട്ടികൾക്ക് ഇഷ്‌ടപ്പെടുന്ന മധുരമുള്ള ഒരു പേരു വേണമെന്നു തോന്നി... അങ്ങനെയാണു കോലുമിട്ടായി എന്നു പേരിട്ടത്.’’ കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കോലുമിട്ടായിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ അരുൺ വിശ്വം...

കോലുമിട്ടായി പറയുന്നതെന്താണ്..?

എൺപതുകളുടെ അവസാനകാലത്തു കേരളത്തിലെ ഒരു സ്കൂളിൽ പഠിക്കുന്ന നാലു കുട്ടികൾ, അവരുടെ സൗഹൃദം. അവരിൽ പ്രധാനിയാണ് ഉണ്ണികൃഷ്ണൻ. അതു ഗൗരവ് മേനോൻ ചെയ്യുന്ന കഥാപാത്രം. അവന്റെ കൂടെയുള്ള മൂന്നു കുട്ടികളായി ആകാശ്, സിദ്ധാർഥ്, റോഷൻ എന്നിവരാണ് അഭിനയിക്കുന്നത്. ഗൗരവിന്റെ ക്ലാസിൽ പഠിക്കുന്ന റിയ എന്ന പെൺകുട്ടിയുടെ റോളിൽ വരുന്നതു മീനാക്ഷി. ഗൗരവിന് ഇഷ്‌ടമുള്ള ഒരു കുട്ടിയാണ്. കുട്ടിത്തം നിറഞ്ഞ ഒരിഷ്‌ടം. പക്ഷേ, അവൾക്കു വലിയ താത്പര്യമൊന്നുമില്ല അവനോട്.

അവരുടെ ഇടയിലേക്ക് പുതുവർഷത്തിൽ വന്നുചേരുന്ന പുതിയ പയ്യനാണു റോണി. റിയയുടെ അമ്മാവന്റെ മകൻ. നായിഫ് നൗഷാദ് എന്ന പുതുമുഖമാണു റോണിയുടെ റോളിൽ. നന്നായി പടംവരയ്ക്കാനറിയാവുന്ന, കലോത്സവത്തിനൊക്കെ സമ്മാനം വാങ്ങിയിട്ടുള്ള പയ്യനാണു റോണി. റോണിയും ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ നിരന്തരം ഉരസലുകളുണ്ടാകുന്നു. റോണിയെ എങ്ങനെ ജയിക്കാം എന്ന ഇവരുടെ ആലോചനകളും അത് എങ്ങനെ അവർ നടപ്പിലാക്കുന്നു എന്നതുമാണ് കോലുമിട്ടായി എന്ന സിനിമ.



കോലുമിട്ടായിയുടെ പശ്ചാത്തലം...?

എൺപതുകളിൽ നമ്മുടെ നാട്ടിൻപുറത്തെ കുട്ടികൾക്കിടയിലുണ്ടായിരുന്ന സൗഹൃദവും അവിടത്തെ കളികളും അതിനിടയിലുള്ള പ്രശ്നങ്ങളുമൊക്കെയാണ് കോലുമിട്ടായി. ഇപ്പോഴത്തെ പിള്ളേരുടെ ഇടയിൽ അത്തരം സൗഹൃദങ്ങളൊന്നുമില്ല. അന്നത്തെ സൗഹൃദങ്ങളും ആ സൗഹൃദത്തിന്റെ നന്മയും അതിൽ ആ കുട്ടികൾക്കുള്ള നന്മയും... അത്തരം കാര്യങ്ങളിലൂടെയാണു സിനിമ മുന്നോട്ടുപോകുന്നത്.

ഗൗരവിലേക്കും മീനാക്ഷിയിലേക്കും മറ്റു ബാലതാരങ്ങളിലേക്കും എത്തിയത്...?

ഒരു സ്ക്രിപ്റ്റ് പൂർത്തിയാക്കിയിട്ടും വലിയ ഒരു ആർട്ടിസ്റ്റിനടുത്തേക്ക് എത്തിപ്പെടാനാകാത്തതിനെ തുടർന്നാണ് ചെറിയ കുട്ടികളെ വച്ച് മറ്റൊരു സിനിമ ചെയ്യാമെന്നു തീരുമാനിച്ചത്. പുതിയ കുട്ടികളെ മതി എന്നു തീരുമാനിച്ചാണു തുടങ്ങിയത്. പക്ഷേ, എന്റെ ഒരു സുഹൃത്ത് ഒരു ഫോട്ടോ അയച്ചുതന്നു. ഇത്തരം വലിയ ആർട്ടിസ്റ്റുകളെ നമുക്കു പറ്റില്ലെന്നു ഫോട്ടോ കണ്ടയുടൻ ഞാൻ പറഞ്ഞു. അതു ഗൗരവ് മേനോന്റെ ഫോട്ടോ ആയിരുന്നു. ഗൗരവിന്റെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്നും കഥ കേട്ട് ഇഷ്‌ടമായാൽ അവർ സമ്മതിക്കുമെന്നുംമറ്റും സുഹൃത്ത് പറഞ്ഞു. ഗൗരവിന്റെ അച്ഛനെ പോയി കണ്ടു കഥ പറഞ്ഞു. അവർക്കു സമ്മതമായിരുന്നു. കഥയിൽ നാലു കുട്ടികളാണെന്ന് അറിഞ്ഞപ്പോൾ അതിലൊരാൾ മങ്കിപെന്നിലും കുമ്പസാരത്തിലുമൊക്കെ അഭിനയിച്ച ആകാശ് സന്തോഷ് ആണെങ്കിൽ നന്നായിരിക്കുമെന്ന് ഗൗരവിന്റെ അമ്മ പറഞ്ഞു. ഗൗരവിന്റെ കൂട്ടുകാരനുമാണ് ആകാശ്. അങ്ങനെ ആകാശിന്റെ അടുത്തേക്കു പോയി. അവരും ഓകെ പറഞ്ഞു. അപ്പോൾ ആകാശിന്റെ അമ്മ പറഞ്ഞു– മീനാക്ഷി എന്ന ഒരു കുട്ടിയുണ്ട്. അമർ അക്ബർ അന്തോണിയിൽ അഭിനയിച്ചതാണ്, നല്ല കുട്ടിയാണ്. അങ്ങനെയാണ് ഇവർ മൂന്നും കോലുമിട്ടായിയുടെ ഭാഗമായത്. ബാക്കിയുള്ള അറുപതോളം കുട്ടികളെ ഓഡിഷനിലൂടെയാണു കണ്ടെത്തിയത്.



കോലുമിട്ടായിയിലെ മറ്റ് അഭിനേതാക്കൾ...?

കോലുമിട്ടായിയിലെ മുതിർന്ന താരങ്ങളിൽ മിക്കവരും ഞാൻ മുമ്പു വർക്ക് ചെയ്ത സിനിമകളിൽ എനിക്കൊപ്പം വർക്ക് ചെയ്തവരാണ്. അവർക്ക് എന്നോടുള്ള അടുപ്പംകൊണ്ടാണ് ഇതിലേക്കു വന്നത്. ആർട്ടിസ്റ്റുകളിൽ മുതിർന്നവരിൽ മെയിൻ സൈജു കുറുപ്പ്. ഞാൻ സിനിമ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ കഥയെന്താണെന്നുപോലും തിരക്കാതെ സഹകരിക്കാൻ തയാറായി. സൈജു അടുത്തകാലത്തു ചെയ്തതിൽ മികച്ച ഒന്നായിരിക്കും ഇതിലെ വേഷം. ദേവി അജിത്ത്, കൃഷ്ണപ്രഭ, അഞ്ജലി നായർ, പ്രിയങ്ക എന്നിവർ എനിക്കു മുൻപരിചയമില്ലാത്തവരാണ്. പക്ഷേ, കഥ കേട്ട് ഇഷ്‌ടമായി വന്നു. ഡോ.റോണി, കലാഭവൻ പ്രജോദ്, ദിനേശ് പ്രഭാകർ, ബിനീഷ് ബാസിൻ തുടങ്ങിയവരുമുണ്ട്. കാമറ സന്തോഷ് അണിമ. സിനിമയുടെ നിർമാതാവ് അഭിജിത്ത് അശോകൻ. അദ്ദേഹം തന്നെയാണ് എനിക്കൊപ്പം കോലുമിട്ടായിയുടെ തിരക്കഥയൊരുക്കിയത്.

കുട്ടികൾക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ..?

ഗൗരവ് , മീനാക്ഷി, ആകാശ്... എന്നിവരെയൊക്കെ ഒറ്റയ്ക്കൊറ്റയ്്ക്കു മാനേജ് ചെയ്യാൻ വളരെ എളുപ്പമാണ്. കാരണം വ്യക്‌തിപരമായി ഇവരെല്ലാം ഗംഭീര ആർട്ടിസ്റ്റുകളാണ്. എന്തു പറഞ്ഞാലും ചെയ്യും. പൂർണമായും പ്രഫഷണലുകളാണ്. പക്ഷേ, ഒരു സ്കൂളിൽ ഒരു ക്ലാസ് മുറിയിലെ 30 കുട്ടികൾക്കൊപ്പം ഇരുത്തിക്കഴിയുമ്പോൾ ഇവർ പിള്ളേർക്കിടയിലേക്ക് ഇറങ്ങും. ഞാൻ നിലവിൽ പോലീസിൽ ജോലി ചെയ്യുന്ന ആളാണെങ്കിലും അധ്യാപന ജോലി ചെയ്തിട്ടുണ്ട്. അതിനാൽ അവരെ ഹാൻഡിൽ ചെയ്യാനാവും. പക്ഷേ, അങ്ങനെ ചെയ്താൽ ഇവരെക്കൊണ്ട് അഭിനയിപ്പിക്കാൻ പറ്റില്ല. സിനിമയിൽ ഇവർ ബാക്ക് ബഞ്ചേഴ്സുമാണ്. ക്ലാസ് റൂമിലേക്ക് എത്തിയാൽ ഒച്ചപ്പാടിനും ബഹളത്തിനുമിടയിൽ ഇവർ ഒന്നും ശ്രദ്ധിക്കുന്നുണ്ടാവില്ല. കാരണം മുന്നിലുള്ള കുട്ടികൾ ബഹളം കൂട്ടിക്കൊണ്ടിരിക്കുകയാവും. ക്ലാസ് റൂമിന്റെ ഒരു ആംബിയൻസായിരുന്നു സെറ്റിൽ.



കോലുമിട്ടായിക്കു കുട്ടികളുടെ ചിത്രം എന്ന ടാഗ് ലൈൻ
എത്രത്തോളം ചേരും...?


കുട്ടികളാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മറ്റു താരങ്ങളെല്ലാം ഇവരുടെ സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളായിട്ടാണു വരുന്നത്. കുട്ടികളുടെ സിനിമയാണെങ്കിൽക്കൂടി ഇതു മുതിർന്നവർക്കും ആസ്വദിക്കാനാവും. നഷ്‌ടപ്പെട്ടുപോയ ഒരു ചെറുപ്പകാലം ഈ സിനിമയിലൂടെ അനുഭവിക്കാനാവും. ഇതിലെ പാട്ടുകൾ കണ്ടിട്ടു ഏറെ നൊസ്റ്റാൾജിക്കാണെന്നു ധാരാളംപേർ എനിക്കു മെസേജ് ചെയ്യുന്നുണ്ട്.

മീനാക്ഷി, ഗൗരവിന്റെ കൂടെയുള്ള മൂന്നു കുട്ടികൾ– ആകാശ്, റോഷൻ, സിദ്ധാർഥ്. പിന്നെ എത്തുന്ന നായിഫ് എന്നിവർ ഗംഭീര ആർട്ടിസ്റ്റുകളാണ്. പല സീനുകളിലും അവർ അഭിനയം കൊണ്ടു ഞെട്ടിച്ചുകളഞ്ഞു. അത്രയും പെർഫക്ടായിരുന്നു. ഡബ്ബിംഗിൽ വരെ അവർ മികവു പുലർത്തി. ഏറെ കൂളായിട്ടു ചെയ്തു പോയി. ഇത്രയും നല്ല ആർട്ടിസ്റ്റുകളെ കിട്ടി എന്നതു വലിയ അനുഗ്രഹമായി കാണുന്നു.

കോലുമിട്ടായിയിലെ പാട്ടുകൾ...?

പാട്ടുകൾ എഴുതിയിരിക്കുന്നതു ഹരിനാരായണനും ലക്ഷ്മി എണ്ണപ്പാടം എന്ന കുട്ടിയുമാണ്. യൂട്യൂബിൽ ഈ സിനിമയ്ക്ക് ഏറ്റവുമധികം വ്യൂസ് വന്നിരിക്കുന്നതു ലക്ഷ്മി എഴുതിയ മിന്നിച്ചിന്നും മിന്നാമിന്നി... എന്ന പാട്ടിനാണ്. മറ്റു പാട്ടുകൾ എഴുതിയിരിക്കുന്നതു ഹരിനാരായണൻ. സംഗീതം നല്കിയതു ശ്രീരാജ് സഹജൻ. ചാനൽ റിയാലിറ്റി ഷോകളിൽ ഒന്നാം സമ്മാനം നേടിയ ശ്രീരാജ് ആദ്യമായി പാട്ടുകളും പശ്ചാത്തലസംഗീതവുമൊരുക്കുന്ന സിനിമയാണു കോലുമിട്ടായി.

സിനിമയിലെത്തിയ കഥ..?

എല്ലാ സാധാരണ ചെറുപ്പക്കാരെയും പോലെ എനിക്കും സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം, ചെറുപ്പം മുതലേ. അതിനുവേണ്ടി ഒരുപാടു നടന്നിട്ടുമുണ്ട്. എബ്രിഡ് ഷൈനും ഞാനും സുഹൃത്തുക്കളായിരുന്നു. പ്രീഡിഗ്രി മുതൽ ഒന്നിച്ചുപഠിച്ചതാണ്. അവൻ പ്രൊഫഷണൽ ഫോട്ടോഗ്രഫറായിരുന്നു. അതിനുശേഷം എബ്രിഡ് ഒരു മാഗസിനിൽ ഫോട്ടോഗ്രഫറായി ജോലി ചെയ്യുമ്പോൾ പ്രദീപ് നായർ സംവിധാനം ചെയ്ത ഒരിടം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യാനുള്ള അവസരമൊരുക്കിത്തന്നു. അതിനുശേഷം ഞാൻ പോലീസിൽ കയറി. അതിനിടെ എബ്രിഡ് ഷൈൻ 1983, ആക്ഷൻ ഹീറോ ബിജു എന്നിവ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തു.



എബ്രിഡ് ഷൈന്റെ പിന്തുണ എത്രത്തോളം...?

എബ്രിഡ് ഷൈൻ ആക്ഷൻ ഹീറോ ബിജുവിന്റെ പോസ്റ്റ് പ്രൊഡക്ഷനിലേക്കു നീങ്ങുമ്പോഴാണ് ഞാൻ കോലുമിട്ടായിയുടെ സ്ക്രിപ്റ്റിംഗ് തുടങ്ങിയത്. ഷൈൻ കഥയൊന്നും കേട്ടിരുന്നില്ല. പക്ഷേ, പിന്നീടു വിഷ്വൽസ് കണ്ട് ഇഷ്‌ടമായെന്നു പറഞ്ഞിരുന്നു. ഷൂട്ടിംഗ് സ്‌ഥലത്തു വന്നിരുന്നു. എന്തുകാര്യത്തിനും അവന്റെ നല്ല സപ്പോർട്ടുണ്ട്. പ്രീഡിക്കു കോളജിൽ ചേരുമ്പോൾ ആദ്യം പരിചയപ്പെടുന്ന സുഹൃത്താണ് ഷൈൻ. അവിടംതൊട്ട് ഇപ്പോഴും ആ അടുപ്പം തുടരുന്നു. അക്കാലത്ത് അവൻ എന്റെ ഒരുപാടു ചിത്രങ്ങൾ എടുത്തുതന്നിരുന്നു. അതുമായി നിരവധി ഓഡിഷനു പോയിട്ടുണ്ട്. ഒരിക്കൽ ഷാജി കൈലാസ് പ്ലാൻ ചെയ്ത ഡയൽ 100 എന്ന സിനിമയുടെ ഓഡിഷനു തിരുവനന്തപുരത്തുപോയി. അവിടെവച്ച് എന്റെ മോതിരം നഷ്‌ടമായി. വീട്ടിലറിയാതെയാണു പോയത്. പകരമൊന്നു വാങ്ങാൻ അന്നു 2000 രൂപ നല്കി സഹായച്ചത് എബ്രിഡായിരുന്നു.

പോലീസിൽ നിന്നുള്ള പിന്തുണ...?

ഡിപ്പാർട്ട്മെന്റിൽ നിന്നു വളരെയധികം സപ്പോർട്ടുണ്ട്. എന്റെ മേലുദ്യോഗസ്‌ഥരുടെയും എന്റെ ബാച്ചിലുള്ളതും ഞാൻ ട്രയിനിംഗ് കൊടുത്തതും എനിക്കൊപ്പം ജോലി ചെയ്യുന്നതുമായ പോലീസുകാരുടെയും വലിയ സപ്പോർട്ടുണ്ട്.

കോലുമിട്ടായി അനുഭവങ്ങളെ വിലയിരുത്തുമ്പോൾ...?

സാധാരണക്കാരായ രണ്ടു രണ്ടുപേരുണ്ടാക്കിയ സിനിമ മലയാളസിനിമയിൽ വേറേ ഉണ്ടാവില്ലെന്നു കരുതുന്നു. ഞാനും ഈ സിനിമയുടെ നിർമാതാവും നാട്ടിൻപുറത്തുനിന്നുള്ള സാധാരണക്കാരാണ്. ഞങ്ങൾ ഈ സിനിമ ചെയ്യാൻ പുറപ്പെട്ടപ്പോൾ വെറുതേ എടുത്തുചാടേണ്ട എന്നു പറഞ്ഞവരുണ്ട്, പലരും. സിനിമയോടുള്ള എന്റെ പാഷൻ കണ്ടു കൂടെവന്ന സുഹൃത്തുക്കളാണ് ഈ സിനിമ ഇതുവരെ എത്തിച്ചത്. കാമറയുടെ മുമ്പിലും പിന്നിലും സുഹൃത്തുക്കളാണ്. ആ ടീം വർക്കിന്റെ ഫലമായാണ് സിനിമ ഇവിടംവരെ എത്തിയത്. രണ്ടു സാധാരണക്കാർ വിചാരിച്ചാൽ സിനിമ ഇറക്കാനാവില്ല എന്ന ധാരണ തിരുത്തിയെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എന്റെ ഗ്രാമമായ ആമ്പല്ലൂരും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. ചെറുപ്പം മുതൽ കളിച്ചുവളർന്ന ഇടങ്ങളിലൊക്കെയായിരുന്നു ഷൂട്ടിംഗ്. നല്ല സപ്പോർട്ടായിരുന്നു നാട്ടുകാരിൽ നിന്നും. ഇനിയൊരു സിനിമ ചെയ്യുമ്പോഴും ഇത്തരമൊരു ചുറ്റുപാടിൽ ചെയ്യണമെന്നാണ് ആഗ്രഹം.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.