Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ത്രില്ലടിപ്പിക്കുന്ന കാമ്പസ് കഥയുമായി ഒരേമുഖം
‘ഇതുവരെ കണ്ട കാമ്പസ് സിനിമകളിൽ നിന്നു തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് ഒരേ മുഖം കൈകാര്യം ചെയ്യുന്നത്. അതിന്റെ പുതുമ ഒരേ മുഖത്തിനു തീർച്ചയായും ഉണ്ട്. രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന സിനിമയാണ് ഒരേ മുഖം. ടീസറിൽ പ്രാധാന്യത്തോടെ വന്നതു കോളജ് കാലഘട്ടമായിരുന്നു. എന്നാൽ, ട്രെയിലറിൽ രണ്ടു കാലഘട്ടങ്ങളും ചേർത്ത് ഒരു ത്രില്ലർ മൂഡിലാണ് അവതരണം. ത്രില്ലർ സ്വഭാവം തന്നെയാണു സിനിമയ്ക്ക്...’ ഈ മാസം 18നു തിയറ്ററുകളിലെത്തുന്ന ഇമോഷണൽ ത്രില്ലർ ‘ഒരേമുഖ’ത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ സജിത് ജഗദ്നന്ദൻ...

ഒരേ മുഖത്തിന്റെ പ്രമേയമെന്താണ്...?

1986–87 കാലഘട്ടത്തിൽ കോളജിൽ പഠിച്ച അഞ്ചു സുഹൃത്തുക്കളുടെ കഥയാണിത്. അവരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കോളജിലുണ്ടാകുന്ന ചില സംഭവങ്ങളുടെയും പിൻതുടർച്ചയാണ് ഒരേമുഖം. 30 വർഷം മുമ്പു കോളജിൽ പഠിച്ച സുഹൃത്തുക്കൾ, അവരുടെ ലൈഫിലുണ്ടാകുന്ന പ്രശ്നങ്ങൾ. 30 വർഷത്തിനുശേഷം ഉണ്ടാകുന്ന പുതിയ ഒരു സംഭവം – രണ്ടു കാലഘട്ടങ്ങളിലൂടെയാണു സിനിമയുടെ കഥ പറയുന്നത്. ഒരു പോലീസ് ഓഫീസർ(ചെമ്പൻ വിനോദ് ചെയ്യുന്ന കഥാപാത്രം), ജേണലിസ്റ്റായ അമല(ജുവൽ മേരി ചെയ്യുന്ന കഥാപാത്രം) – എന്നിവരുടെ പോയിന്റ് ഓഫ് വ്യൂവിൽ അതിലേക്കുള്ള യാത്ര.. അതാണു സിനിമ.





ഒരേ മുഖത്തിന്റെ വ്യത്യസ്തതയെന്താണ്..?

രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്നുവെങ്കിലും ഈ സിനിമയിൽ മേക്കോവർ ഇല്ല. അതൊരു പരീക്ഷണം കൂടിയാണ്. അതാണു സിനിമയുടെ പുതുമ. 30 വർഷം മുമ്പുള്ള കഥയിലെ ഒരാർട്ടിസ്റ്റിനെയും മേക്കോവർ ചെയ്ത് പ്രസന്റിൽ അവതരിപ്പിക്കുന്നില്ല. പകരം, അവരുടെ മാനറിസമുള്ള ഇപ്പോഴത്തെ ആർട്ടിസ്റ്റുകൾ ആ കാരക്ടേഴ്സിനെ ടേക്കോവർ ചെയ്യുന്ന തരത്തിലുള്ള ട്രീറ്റ്മെന്റാണ് ഒരേമുഖത്തിൽ.

മണിയൻ പിള്ള രാജു, രഞ്ജി പണിക്കർ, ദേവൻ, ശ്രീജിത്ത് രവി, എം.എ.നിഷാദ്, ദേവി അജിത്ത് തുടങ്ങിയവരാണ് പ്രസന്റിലെ വേഷങ്ങളിൽ. സിനിമയുടെ 80 ശതമാനവും നടക്കുന്നത് 86 കാലഘട്ടത്തിലാണ്. പ്രസന്റിലേക്കു വരുമ്പോൾ അതിന് അനുസൃതമായ പ്രാധാന്യം ദേവൻ ഉൾപ്പെടെ എല്ലാ ആർട്ടിസ്റ്റുകൾക്കുണ്ട്. മണിയൻപിള്ള രാജു ചേട്ടനും നല്ല ഒരു വേഷമാണ് ഈ ചിത്രത്തിൽ ചെയ്യുന്നത്. അദ്ദേഹവും ഇതിലെ വേഷത്തിൽ ഹാപ്പിയാണ്.

ആദ്യ ചിത്രമെന്ന നിലയിൽ ഒരേമുഖത്തെക്കുറിച്ച്...?

ആദ്യ ചിത്രമെന്ന നിലയ്ക്കു സിനിമയുടെ ഔട്ട്പുട്ടിൽ ഞാൻ ഹാപ്പിയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്ന പ്രേക്ഷകനാണു ഞാൻ. അത്തരം പ്രേക്ഷകരെ ‘ഒരേമുഖം’ നിരാശപ്പെടുത്തില്ലെന്നു വിശ്വസിക്കുന്നു. ആർട്ടിസ്റ്റുകളായ ധ്യാൻ, അജു, ദീപക്, അർജുൻ, ജൂബി നൈനാൻ, പ്രയാഗ മാർട്ടിൻ, ഗായത്രി സുരേഷ്, ജ്യുവൽ മേരി... എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമായി ചെയ്തിട്ടുണ്ട്.

ഇപ്പോഴത്തെ കാമ്പസുകൾക്കു നഷ്‌ടമാകുന്നതിനെക്കുറിച്ച് ഒരേമുഖത്തിൽ പരാമർശമുണ്ടോ...?

അത്തരം ഒരു ഏരിയയിലേക്കും ഒരേമുഖം പോകുന്നില്ല. ഇപ്പോഴത്തെ കാമ്പസുകളിലേക്കോ അവിടെ ഇപ്പോൾ വന്നിരിക്കുന്ന മറ്റു പുരോഗതിയിലേക്കോ ഒരേമുഖം പോകുന്നില്ല. ഒരേമുഖം വാസ്തവത്തിൽ സക്കറിയ പോത്തന്റെയും സുഹൃത്തുക്കളുടെയും കഥയും അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവ വികാസങ്ങളുമാണ് പറയാൻ ഉദ്ദേശിക്കുന്നത്. രാഷ്ട്രീയവും ഒരേ മുഖത്തിൽ കടന്നുവരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണ ഒരു കാമ്പസ് സിനിമയിൽ രാഷ്ട്രീയം ഒഴിവാക്കാൻ പറ്റാത്തതാണ്. പക്ഷേ, ഇപ്രാവശ്യം ആ ഏരിയയിലേക്ക് പോയിട്ടില്ല.





ഒരേ മുഖം പൂർണമായും ഒരു ഇമോഷണൽ ത്രില്ലറാണോ..?

ഒരേ മുഖം മൊത്തത്തിൽ ഒരു ഇമോഷണൽ ത്രില്ലറാണ്. ധ്യാൻ–അജു കോംബിനേഷനിൽ വന്ന കഴിഞ്ഞ രണ്ടു സിനിമകളിൽ നിന്ന് ഇതു പൂർണമായും വേറിട്ടു നിൽക്കുന്നു. അജുവിന് നല്ല വേഷമാണ് ഒരേ മുഖത്തിൽ.

ഒരേ മുഖം സംഭവകഥയുടെ ചലച്ചിത്രാവിഷ്കാരമാണോ...?

യഥാർഥ സംഭവങ്ങളുമായോ വിഷയങ്ങളുമായോ ഒരേമുഖത്തിനു യാതൊരു ബന്ധവുമില്ല. ഇതു സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ ഒരു സബ്ജക്ടാണ്.





ഒരേ മുഖത്തിൽ ധ്യാനിന്റെ കഥാപാത്രത്തെക്കുറിച്ച്...?

സക്കറിയ പോത്തൻ എന്ന കഥാപാത്രത്തെയാണു ധ്യാൻ അവതരിപ്പിക്കുന്നത്. സെന്റ് തോമസ് കോളജിലെ സമ്പന്നനായ വിദ്യാർഥി. അയാളുടെ നേതൃത്വത്തിലാണ് കോളജിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത്. സക്കറിയ പോത്തനും സുഹൃത്തുക്കളും പറയുന്നതിനപ്പുറം ആ കാമ്പസിൽ ഒന്നും നടക്കില്ല. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണു സക്കറിയ പോത്തൻ. ആ കോളജിലേക്ക് പ്രയാഗ മാർട്ടിന്റെ ഭാമ എന്ന കഥാപാത്രം കടന്നുവന്ന് സക്കറിയ പോത്തന്റെ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നിടത്തു തുടങ്ങുന്ന പ്രശ്നങ്ങളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്.




ധ്യാനിന്റെ ലുക്ക് തന്നെ വ്യത്യസ്തമാണല്ലോ...?

നിരവധി സ്റ്റേജുകളിലൂടെയും പല മാനങ്ങളിലൂടെയും കടന്നുപോകുന്ന കഥാപാത്രമാണ് ധ്യാനിന്റെ സക്കറിയ പോത്തൻ. ആ ഫീൽ നല്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താടിയൊക്കെ വളർത്താൻ നിർദേശിച്ചത്. അത് ഏറെ സ്വീകരിക്കപ്പെട്ടു. അതു ഗംഭീര മേക്കോവറാണെന്ന രീതിയിൽ ഏറെപ്പേർ പറയുന്നുണ്ട്. ഗംഭീരമായ പെർഫോമൻസാണ് സക്കറിയ പോത്തനായി ധ്യാൻ കാഴ്ചവച്ചിട്ടുള്ളത്. കാരക്ടറും അത്രതന്നെ രസകരമാണ്.

അജുവർഗീസിന്റെ കഥാപാത്രത്തെക്കുറിച്ച്...?

ദാസ് എന്ന കഥാപാത്രത്തെയാണ് അജു വർഗീസ് അവതരിപ്പിക്കുന്നത്. സക്കറിയ പോത്തന്റെ അടുത്ത സുഹൃത്താണു ദാസ്. അഞ്ച് പേരുടെ ആ സുഹൃദ് സംഘത്തിൽ ദാസുമായി സക്കറിയപോത്തന് ഒരു പ്രത്യേക ബന്ധമുണ്ട്.




ദീപക്കിന്റെ കഥാപാത്രത്തെക്കുറിച്ച്...?

പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതു യുവനടൻ ദീപക് പരമ്പോൾ. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ വന്നയാളാണു ദീപക്. തിര എന്ന സിനിമയിൽ നല്ല ഒരു വേഷം ചെയ്തിട്ടുണ്ട്. ജോൺപോൾ വാതിൽ തുറക്കുമ്പോൾ, ഓറഞ്ച് തുടങ്ങിയ സിനിമകളിലെ നായകനുമാണ്.

അർജുൻ നന്ദകുമാറിന്റെ കഥാപാത്രത്തെക്കുറിച്ച്...?

അരവിന്ദൻ എന്ന കഥാപാത്രത്തെയാണ് അർജുൻ നന്ദകുമാർ അവതരിപ്പിക്കുന്നത്. സക്കറിയ പോത്തന്റെ സുഹൃത്താണ് അരവിന്ദൻ. ലാൽ സാറിന്റെ ഗ്രാൻഡ് മാസ്റ്ററിൽ വില്ലനായി വന്നയാളാണ് അർജുൻ. കാസനോവ, സു സു സുധി വാത്മീകം എന്നിവയിലൊക്കെ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ, അർജുന് വളരെ ശക്‌തമായ ഒരുവേഷം ലഭിച്ചത് ഒരേമുഖത്തിലാണ്. ഈ സിനിമയോടെ അർജുനും തിരിച്ചറിയപ്പെടുമെന്നു വിശ്വസിക്കുന്നു.





സ്ത്രീകഥാപാത്രങ്ങൾ ഏറെയാണല്ലോ ഒരേമുഖത്തിൽ...?

ജുവൽ മേരി പ്രസന്റ് കാലഘട്ടത്തിൽ അമല എന്ന ജേണലിസ്റ്റിന്റെ വേഷമാണു ചെയ്യുന്നത്. ജുവലിന്റെ കഥാപാത്രമാണു സിനിമയിൽ കഥ നറേറ്റ് ചെയ്യുന്നത്. പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്ന ഭാമ എന്ന കഥാപാത്രമാണ് ഒരേമുഖത്തിലെ ഹീറോയിൻ. അതേസമയം, ഗായത്രി സുരേഷ് ഗായത്രി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നായികാതുല്യമായ കഥാപാത്രമാണ്.

‘ഒരേ മുഖം’ ചിത്രീകരണ അനുഭവങ്ങൾ...?

ഏപ്രിൽ 19നു തുടങ്ങി ജൂൺ നാലിനു ഷൂട്ടിംഗ് അവസാനിച്ചു. 42 ദിവസമുണ്ടായിരുന്നു ചിത്രീകരണം. മൂന്നരവർഷത്തെ പ്രയത്നമുണ്ട് ഒരേമുഖത്തിനു പിന്നിൽ. ആർട്ടിസ്റ്റുകളുടെയെല്ലാം കോസ്റ്റ്യൂം, ഗെറ്റപ്പ് എന്നിവ എങ്ങനെയാകണമെന്ന് ഒരു ധാരണയുണ്ടായിരുന്നു. അതു വർക്ക്ഔട്ടായി എന്നാണ് തോന്നുന്നത്. എല്ലാവരുടെയും മേക്കോവർ മികച്ച അഭിപ്രായമാണു നേടുന്നത്. കോളജ് സീനുകൾ തൃശൂർ കേരളവർമ കോളജിലാണു ഷൂട്ട് ചെയ്തത്. സെന്റ് തോമസ് കോളജ്, ചിറ്റൂർ എന്ന സാങ്കല്പിക കോളജായിട്ടാണ് കേരളവർമ കോളജ് സിനിമയിൽ കാണിച്ചിരിക്കുന്നത്.





ഒരേ മുഖത്തിലെ സംഗീതം, പാട്ടുകൾ എന്നിവയെക്കുറിച്ച്...

പാട്ടുകളും പശ്ചാത്തലസംഗീതവുമൊരുക്കിയതു ബിജിപാൽ. മൂന്നു പാട്ടുകൾ. ഒരു പാട്ട് റഫീക് അഹമ്മദും രണ്ടു പാട്ടുകൾ ലാൽജി കാട്ടിപ്പറമ്പൻ എന്ന നവാഗത ഗാനരചയിതാവും എഴുതിയിരിക്കുന്നു. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ എന്നിവരാണു രണ്ടു പാട്ടുകൾ പാടിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ പാടിയ ‘സതിരുമായ്...’ എന്ന പാട്ടിന് എൺപതുകളുടെ ഒരു ഫീലുണ്ട്. അത് അങ്ങനെതന്നെ ചെയ്തതാണ്. 86 കാലഘട്ടത്തിലുള്ള പാട്ടിന്റെ ഫ്ളേവറിലാവണമെന്ന് ബിജിചേട്ടനു സൂചന കൊടുത്തിരുന്നു. അദ്ദേഹം ആ മീറ്ററിൽ ഒരു പാട്ടു ചെയ്തു തന്നു. ശാന്തി മാസ്റ്റർ വളരെ ഗംഭീരമായി അതിന്റെ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്.





ഒരേമുഖത്തിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർ...?

ഛായാഗ്രഹണം സതീഷ് കുറുപ്പ്. കഥ, തിരക്കഥ, സംഭാഷണം ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നീ പുതുമുഖങ്ങൾ. കോസ്റ്റ്യും സമീറ സതീഷ്, എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം. മേക്കപ്പ് പ്രദീപ് രംഗൻ. ആർട്ട് സാബു മോഹൻ. സ്റ്റിൽസ് ഹരിതിരുമല. ആ പഴയകാലഘട്ടവും കേരളവർമ കോളജിന്റെ അന്തരീക്ഷവുമെല്ലാം ഇൾക്കൊള്ളുന്ന ഗംഭീര സ്റ്റിൽസ്.

നടി അഭിരാമിക്ക് ഒരേമുഖത്തിൽ മികച്ച വേഷമാണല്ലോ...?

കോളജിലെ ലത ടീച്ചർ എന്ന ശക്‌തമായ കഥാപാത്രത്തെയാണ് അഭിരാമി അവതരിപ്പിക്കുന്നുണ്ട്. സക്കറിയ പോത്തൻ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം സപ്പോർട്ട് കൊടുക്കുന്ന ഒരു കാരക്ടറാണ്. 80 കളിലെ ഒരു ടീച്ചറിന്റെ റോൾ ആകുമ്പോൾ ഒരേസമയം വാല്യൂ ഉള്ളതും ആളുകൾ കാണാൻ ഇഷ്‌ടപ്പെടുന്നതും താരപദവിയുള്ളതുമായ ഒരാൾ വേണം എന്ന ആലോചനയാണ് അഭിരാമിയിലേക്ക് എത്തിയത്.





കാമ്പസ് സുഹൃത്തുക്കളുടെ പുനഃസമാഗമം(റീയൂണിയൻ) ആണോ ഒരേ മുഖം...?

കാമ്പസ് സുഹൃത്തുക്കളുടെ വർഷങ്ങൾക്കു ശേഷമുള്ള റീയൂണിയൻ പ്രമേയമായി മുമ്പിറങ്ങിയ ചിത്രങ്ങളുമായി ഒരുതരത്തിലുള്ള ബന്ധവും ഒരേമുഖത്തിന് ഇല്ല. ഇത് കുറേ വിഷയങ്ങളുടെ റീയൂണിയനാണ്. കഥാപാത്രങ്ങളുടെ റീയൂണിയൻ എന്നു പറയുന്നതിനെക്കാളും സംഭവങ്ങളുടെ റീയൂണിയനാണ് ഒരേമുഖം.

ഷൂട്ടിംഗ് അനുഭവങ്ങളിൽ ചലഞ്ചിംഗ് എന്നു തോന്നിയത്...?

സമഗ്രമായി നോക്കുമ്പോൾ ഒരേമുഖം എന്ന സ്ക്രിപ്റ്റ് തന്നെ ഒരു പുതുമുഖസംവിധായകനെ സംബന്ധിച്ചിടത്തോളം ചലഞ്ചിംഗ് ആണ്. പക്ഷേ, എനിക്കു പ്രഗത്ഭരായ ഒരു കൂട്ടം ടെക്നീഷന്മാരുടെ സപ്പോർട്ട് ഉണ്ടായിരുന്നു. അതിന്റെ റിസൾട്ട് സിനിമയിലുണ്ടാകുമെന്നു വിശ്വസിക്കുന്നു.




പ്രയാഗ മാർട്ടിനെക്കുറിച്ച് സംവിധായകനെന്ന നിലയിൽ...?

പ്രയാഗ ഒരു ഗംഭീര ആർട്ടിസ്റ്റായിട്ടാണു ഞങ്ങൾക്കെല്ലാം ഫീൽ ചെയ്തത്. എന്തായാലും ഒരേ മുഖം കഴിയുമ്പോൾ പ്രയാഗ മാർട്ടിനു മലയാള സിനിമയിൽ തന്റേതായ ഒരു ഫേസ് കിട്ടാനിടയുണ്ട്. പ്രയാഗ നായികയായ കട്ടപ്പനയിലെ ഋത്വിക് റോഷനും ഒരേ മുഖവും ഒരേദിവസമാണു റിലീസാകുന്നത്.

ധ്യാനിനെക്കുറിച്ച് സംവിധായകനെന്ന നിലയിൽ..?

ധ്യാൻ വളരെ പൊട്ടെൻഷ്യൽ ഉള്ള ഒരു ആർട്ടിസ്റ്റാണ്. ഇനി ധ്യാനിനെ തേടി വമ്പൻ പ്രോജക്ടുകൾ വരുമെന്നു വിചാരിക്കുന്നു. ഞാൻ ആദ്യം ധ്യാനിനെയാണു സബ്ജക്ടുമായി സമീപിക്കുന്നത്. സിനിമ ടെക്നിക്കലിയും ഫിനാഷ്യലിയും നല്ല ഒരു കാൻവാസിൽ പറഞ്ഞാലേ ഇതിനൊരു സ്പേസ് കിട്ടൂ എന്നുള്ളതിനാൽ അതിനു പറ്റിയ ഒരു പ്രൊഡ്യൂസറിലേക്ക് എത്താനുള്ള കാത്തിരിപ്പായിരുന്നു കുറച്ചുകാലം. എന്തായാലും സക്കറിയ പോത്തനെ ധ്യാൻഗംഭീരമാക്കി.





സിനിമയിലേക്ക് എത്തിയത്..?

ഞാൻ ഷാജി കൈലാസ് സാറിന്റെ അസിസ്റ്റന്റായിരുന്നു. അതിനുശേഷം ദീപൻ സാറിനൊപ്പം പുതിയ മുഖം. എസ്.പി. മഹേഷ് സാറിനൊപ്പം മൈ ബിഗ് ഫാദർ. 10–12 വർഷത്തെ സിനിമാ അനുഭവങ്ങളുണ്ട്. ഇപ്പോഴാണ് എന്റെ ആഗ്രഹപ്രകാരം ഒരു സിനിമ ചെയ്യാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നത്. ഏറെപ്പേർ മത്സരിക്കുന്ന ഒരു മേഖലയിൽ എനിക്കങ്ങനെ പ്രത്യേകിച്ചു ഗോഡ്ഫാദേഴ്സ് ഒന്നുമില്ലായിരുന്നു എന്നതുകൊണ്ടും എന്റെ സിനിമ എങ്ങനെയാവണം എന്നതിനെക്കുറിച്ചു നല്ല ധാരണയുള്ളതുകൊണ്ടുമാണ് സ്വതന്ത്ര സംവിധായകനാകാൻ ഇത്രയും വൈകിയത്. ട്രാഫിക്കിന്റെ തമിഴ് ചെയ്ത ഷഹീദ് ഖാദർ എന്ന ഡയറക്ടറാണ് മെൻഡർ എന്നു പറയാവുന്നത്. എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹമാണ് എനിക്ക് ഇൻസ്പിറേഷനും ഗൈഡൻസും തരാറുണ്ടായിരുന്നത്.

ഞാൻ ഇപ്പോൾ താമസിക്കുന്നത് എറണാകുളത്ത്. ഭാര്യ ദുബായിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്നു. അമ്മയും അച്ഛനും അനിയത്തിയും നാട്ടിലാണ്, തിരുവനന്തപുരത്ത്.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.