Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കനി സൂപ്പർഹിറ്റ്; ലിജോമോൾ ഹാപ്പിയാണ്.
ആദ്യ ചിത്രത്തിലൂടെ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് നേടിയ താരമാണ് ലിജോമോൾ. മഹേഷിന്റെ പ്രതികാരത്തിലെ സോണിയയും ‘സോണിയ നമ്മുടെ മുത്തല്ലേ...’ ഡയലോഗും ഹിറ്റായിരുന്നു. രണ്ടാമതു ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനിലും ലിജോമോൾ ആ ഇമേജ് കാത്തുസൂക്ഷിച്ചിരിക്കുന്നു. ‘‘അടുത്തവീട്ടിലെ കുട്ടി എന്ന ഫീൽ ആദ്യാവസാനം നിലനിർത്തിയെന്നും കനി എന്ന കഥാപാത്രത്തെ പക്വതയോടെ അവതരിപ്പിച്ചുവെന്നുമാണ് പ്രേക്ഷകർ പറയുന്നത്. നന്നായി എന്ന് എല്ലാവരും പറയുന്നു. എന്തായാലും ഹാപ്പിയാണു ഞാൻ...’’ നാദിർഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക്റോഷനിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികമാരിൽ ഒരാളായി വേഷമിട്ട ലിജോമോൾ ദീപിക ഡോട്ട്കോമിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിലേക്ക് എത്തിയത്..?

എന്റെ വീട് ഇടുക്കി പീരുമേട്ടിൽ. വീട്ടിൽ അച്ഛൻ, അമ്മ, അനിയത്തി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലാണു ഞാൻ പിജിക്കു പഠിച്ചത്; ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ കാസ്റ്റിംഗ് കോൾ കണ്ട് എന്റെ സുഹൃത്താണ് ഫോട്ടോ അയയ്ക്കാൻ പറഞ്ഞത്. എനിക്കു കലാപരമായ ഒരു ബാക്ക്ഗ്രൗണ്ടും ഇല്ല. സുഹൃത്തു പറഞ്ഞപ്പോൾ ഫോട്ടോ അയച്ചുവെന്നേയുള്ളൂ.

അഭിനയവുമായി ബന്ധപ്പെട്ട് എനിക്ക് മുൻപരിചയമൊന്നുമില്ലായിരുന്നു. രണ്ടുമൂന്ന് ആഴ്ചകൾക്കുശേഷം അവർ വിളിച്ച് ഓഡിഷനു വരാൻ പറഞ്ഞു. ഓഡിഷനു പിറ്റേന്നുതന്നെ എന്നെ വിളിച്ചു സെലക്ടായി എന്നുപറഞ്ഞു. റോളിനെക്കുറിച്ചു സംസാരിച്ചു. അലൻസിയർ ചേട്ടൻ അവതരിപ്പിച്ച ബേബിച്ചായൻ എന്ന കഥാപാത്രത്തിന്റെ മകൾ സോണിയ എന്ന വേഷമായിരുന്നു എനിക്ക്.





സോണിയയ്ക്കുള്ള പ്രതികരണം...?

എല്ലാവരും ഇഷ്‌ടപ്പെട്ടുവെന്നു പറഞ്ഞു. അടുത്ത വീട്ടിലെ കുട്ടി അല്ലെങ്കിൽ വീട്ടിലെ അനിയത്തി എന്നൊക്കെ ഒരുപാടുപേർക്കു റിലേറ്റ് ചെയ്യാനാകുന്ന ഒരു കഥാപാത്രമായിരുന്നു സോണിയ എന്ന് ധാരാളംപേർ പറഞ്ഞിട്ടുണ്ട്. അതിലെ ഡയലോഗുകൾ ഉൾപ്പെടുത്തി ഒത്തിരി ട്രോളുകൾ ഇറങ്ങിയിരുന്നു.

മഹേഷിന്റെ പ്രതികാരത്തിനുശേഷം ഫിലിം ഫീൽഡിലുള്ളവരുടെ അഭിപ്രായങ്ങൾ..?

ഒരുപാടുപേരൊന്നും ഫിലിം ഫീൽഡിൽ നിന്നു വിളിച്ചിട്ടില്ല. ജയസൂര്യ വിളിച്ചിരുന്നു. നന്നായി ചെയ്തിട്ടുണ്ടെന്നും ഇഷ്‌ടപ്പെട്ടുവെന്നും പറഞ്ഞു. മധുപാൽ സാറും വിളിച്ചിരുന്നു. കാരക്ടർ വളരെ നാച്വറൽ ആയി ചെയ്തുവെന്നു പറഞ്ഞു. വലിയ സന്തോഷം തോന്നി.





മഹേഷിന്റെ പ്രതികാരത്തിനുശേഷം ഓഫറുകൾ...?

ഓഫറുകൾ വന്നിരുന്നു. പക്ഷേ, പിന്നീടെനിക്ക് ഇഷ്‌ടപ്പെട്ട ഒരു കാരക്ടർ കിട്ടിയത് കട്ടപ്പനയിലെ ഋത്വിക്റോഷനിലാണ്. അന്നു വേണ്ടെന്നുവച്ച പ്രോജക്ടുകൾ ചെയ്യാമായിരുന്നു എന്ന് പിന്നീടു തോന്നിയിട്ടുമില്ല.

കട്ടപ്പനയിലെ ഋത്വിക് റോഷനിലേക്കു വന്നത്..?

ഇതിന്റെ പ്രൊഡക്ഷൻ കൺട്രോളറായ റോഷൻ ചേട്ടനാണ് എന്നെ വിളിച്ചത്. നാദിർഷിക്കയുടെ സിനിമയാണന്നും കഥ, റോൾ എന്നിവയെക്കുറിച്ചും പറഞ്ഞു. കാരക്ടറിനെക്കുറിച്ചു കേട്ടപ്പോൾ രസകരമായി തോന്നി. അങ്ങനെയാണ് കമിറ്റ് ചെയ്തത്.





കട്ടപ്പനയിലെ ഋത്വിക് റോഷനിലെ കഥാപാത്രത്തെക്കുറിച്ച്.?

ഒരു നാടൻ പെൺകുട്ടിയാണ്. കനിയെന്നാണു കഥാപാത്രത്തിന്റെ പേര്. വിഷ്ണു അവതരിപ്പിച്ച കിച്ചു എന്ന കഥാപാത്രം കനിയുടെ അയൽവാസിയാണ്. കനിക്കു കിച്ചുവിനോടു പ്രണയമാണ്. കനിയുടെ ലോകം തന്നെ അവളുടെ ഹീറോ, പിന്നെ ഫാമിലി. അതിനു പുറത്തേക്കൊരു ലോകം അവൾക്കില്ല. അധികം പഠിപ്പുള്ള കുട്ടിയല്ല. തുന്നൽ ഒരു ഹോബിയാണ് കനിക്ക്.

ഇതിലെ നായകൻ വിഷ്ണുവിനെ മുമ്പു പരിചയമുണ്ടോ...?

സിനിമാ ഇൻഡസ്ട്രിയിലെ ആരെയും എനിക്കു മുൻപരിചയമില്ലായിരുന്നു. മഹേഷിന്റെ പ്രതികാരത്തിൽ വന്നപ്പോഴാണ് ആദ്യമായി കുറച്ചു സിനിമാക്കാരെ പരിചയപ്പെടുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ എനിക്കറിയാവുന്ന ആരുമില്ലായിരുന്നു. എല്ലാവരും എനിക്കു പുതിയ ആളുകളായിരുന്നു. സെറ്റിലെത്തി രണ്ടു മൂന്നു ദിവസത്തിനുശേഷമാണ് ഞാൻ എല്ലാവരുമായും കമ്പനിയായി വന്നത്. നല്ല ടെൻഷനായിരുന്നു.

സലീംകുമാറേട്ടനുമായുള്ള സീനുകളായിരുന്നു ആദ്യത്തെ ഒന്നുരണ്ടു ദിവസം കിട്ടിയത്. കുറേ ടെൻഷനൊക്കെയായി. എനിക്കു ടീമിനെ അറിയില്ലായിരുന്നു. എല്ലാവരുമായും ഒന്നു സംസാരിച്ചു പരിചയപ്പെടാനുള്ള അവസരം കൂടി കിട്ടിയില്ല. അറിയാത്ത കുറേയാളുകൾ ഒക്കെ ആയതുകൊണ്ടുള്ള ചെറിയ പ്രശ്നങ്ങൾ. രണ്ടു മൂന്നു ദിവസത്തിനകം എല്ലാം ഓകെയായി.





സലീംകുമാർ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച്...?

ഞാൻ ചെയ്ത കനി എന്ന കഥാപാത്രത്തിന്റെ അച്ഛനായിട്ടാണ് സലീംകുമാർ വരുന്നത്. കഥാപാത്രത്തിന്റെ പേരു നക്സലേറ്റ് ചന്ദ്രൻ. ചുമട്ടുതൊഴിലാളിയാണ. ഫുൾ ഓൺ എനർജിയിലാണ് ഇതിൽ അദ്ദേഹത്തിന്റെ പ്രകടനം. ആദ്യാവസാനം കോമഡിയാണ്. ഇതിൽ അദ്ദേഹത്തിന്റെ ചില കോമഡി ഡയലോഗുകൾ ഉണ്ട്; പഴയ ചില ചിത്രങ്ങളിലേതുപോലെ. എന്റെ കഥാപാത്രത്തിന് ഈ സിനിമയിൽ അച്ഛനേക്കാൾ കൂടുതൽ അടുപ്പം അമ്മയുമായിട്ടാണ്. കനിയുടെ അമ്മവേഷം ചെയ്തിരിക്കുന്നത് സീമ. ജി. നായർ.

പ്രയാഗയുമൊത്തുള്ള സെറ്റ് അനുഭവങ്ങൾ...?

ആൻമരിയ എന്ന കഥാപാത്രത്തെയാണു പ്രയാഗ മാർട്ടിൻ അവതരിപ്പിച്ചത്. പ്രയാഗയെ ഈ സിനിമയുടെ സൈറ്റിലെത്തിയപ്പോഴാണു പരിചയപ്പെട്ടത്. ഏറെ എനർജറ്റിക്കാണു പ്രയാഗ. സംസാരിക്കുമ്പോൾ നമുക്കും കൂടി ആ എനർജി ഫീൽ ചെയ്യും. അങ്ങനെയാണു സംസാരം. വളറെ നല്ല കുട്ടിയാണു പ്രയാഗ.





നടൻ സിദ്ധിക്കുമൊത്തുള്ള അനുഭവങ്ങൾ...?

കിച്ചു എന്ന കഥാപാത്രത്തിന്റെ അച്ഛനായിട്ടാണു നടൻ സിദ്ധിക്ക് വരുന്നത്. ഞാൻ ചെയ്ത കനി എന്ന കഥാപാത്രത്തിന്റെ അച്ഛൻ നക്സലേറ്റ് ചന്ദ്രന്റെ സുഹൃത്തുകൂടിയാണ് സിദ്ധിക് സാർ ചെയ്ത സുരേന്ദ്രൻ എന്ന കഥാപാത്രം. എന്റെ കഥാപാത്രത്തിന് അദ്ദേഹത്തോടു വലിയ ബഹുമാനമാണ്. കാരണം കനി സ്നേഹിക്കുന്ന ആളിന്റെ അച്ഛനാണ് എന്നതുതന്നെ. ഇവരുടെ വീടുകളും അടുത്തടുത്തു തന്നെയാണ്.

നാദിർഷ എന്ന സംവിധായകനെക്കുറിച്ച്...?

വളരെ നല്ലൊരു ഡയറക്ടറാണ് നാദിർഷിക്ക. ഏറെ കൂൾ ആണ്. ഷൂട്ടിനിടെ തെറ്റിച്ചാലും ചൂടാവുകയൊന്നുമില്ല. പകരം ടെൻഷനടിക്കേണ്ടെന്നു പറയും. ‘ഇതു മാത്രം ചെയ്താൽ മതി. നമുക്കു സമയമുണ്ട്’ എന്നിങ്ങനെ പറഞ്ഞ് എന്നെ കൂളാക്കും. എന്തെങ്കിലും കാര്യം ചെയ്യാൻ ഞാൻ കംഫർട്ടബിൾ അല്ല എന്നു തോന്നിയാൽ അടുത്തുവന്ന് അത് ഏതു രീതിയിൽ ചെയ്താൽ നന്നാകുമെന്നു കൃത്യമായി പറഞ്ഞുതരും. സീനുകളെല്ലാം നേരത്തേ വായിക്കാൻ തന്നിരുന്നു.

ധർമജൻ ബോൾഗാട്ടിയുടെ കഥാപാത്രത്തെക്കുറിച്ച്...?

ധർമജൻ ചേട്ടൻ ഇതിൽ ആദ്യാവസാനമുള്ള ഒരു കഥാപാത്രമായി വരുന്നുണ്ട്. വളരെ നല്ല ഒരു കഥാപാത്രമാണ്. കിച്ചുവിന്റെ ബെസ്റ്റ് ഫ്രണ്ട് ദാസപ്പൻ എന്ന ഓട്ടോ ഡ്രൈവറായി. ധർമജൻ ചേട്ടനുമായി എനിക്കു കോംബിനേഷൻ സീനുകളുണ്ട്. കോമഡി ട്രാക്കിലാണ് ധർമജൻ ചേട്ടന്റെ കഥാപാത്രം.

ചിത്രത്തിന്റെ ഫ്ളേവർ കോമഡിയാണെന്നു പറയാമോ...?

75–80 ശതമാനം വരെ ഇതിൽ കോമഡി തന്നെയാണ്. ഇതിന്റെ കഥ തന്നെയാണു മെയിൻ താരം. ഇതിൽ കോമഡി മാത്രമല്ല ട്രാജഡിയും റൊമാൻസുമൊക്കെയുണ്ട്. ഒരു ക്ലീൻ ഫാമിലി എന്റർടെയ്നറാണ്.





മഹേഷിന്റെ പ്രതികാരത്തിൽ നിന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനിലെത്തുമ്പോൾ...?

രണ്ടും ഇടുക്കിയുടെ പശ്ചാത്തലത്തിലാണു പറയുന്നത്. പക്ഷേ, കഥ വളരെ വ്യത്യസ്തമാണ്.

പണ്ടേ സിനിമ ഒരു സ്വപ്നമായിരുന്നോ...?

ഒരിക്കൽപ്പോലും സിനിമ സ്വപ്നം കണ്ടിട്ടില്ല. കാരണം, അഭിനയവുമായി ബന്ധമുള്ള ഒരു ബാക്ക്ഗ്രൗണ്ടും എനിക്കില്ല. മഹേഷിന്റെ പ്രതികാരത്തിലേക്കു ഫോട്ടോ അയച്ചപ്പോഴും എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു. ഒരുപാടു പേർ അയയ്ക്കുന്നതല്ലേ, നമ്മുടെ ഫോട്ടോ അവർ നോക്കുകപോലുമില്ല എന്നൊക്കെ വിചാരിച്ചാണ് അയച്ചത്. ഓഡിഷനു പോലും വിളിക്കുമെന്നു പ്രതീക്ഷിച്ചില്ല.

വീട്ടിൽ നിന്നുള്ള പിന്തുണ...?

വീട്ടിൽ ആരോടും പറയാതെയാണ് ഞാൻ മഹേഷിന്റെ പ്രതികാരത്തിലേക്കു ഫോട്ടോ അയച്ചത്. കാരണം, എനിക്കു തന്നെ പ്രതീക്ഷയില്ലായിരുന്നു. വെറുമൊരു തമാശയ്ക്കു ചെയ്തതായിരുന്നു. ഓഡിഷനു വിളിച്ചപ്പോഴാണു ഞാൻ വീട്ടിൽ പറഞ്ഞത്. നീയെന്തിനാണ് അങ്ങനെയൊക്കെ ചെയ്തത്...എന്നായിരുന്നു വീട്ടുകാരുടെ ആദ്യ പ്രതികരണം. പക്ഷേ, ഓഡിഷന് ഒപ്പം വന്നു. ഏതായാലും പോയി നോക്കാം എന്ന മട്ടിൽ പോയി. പക്ഷേ, സെലക്ടായി.





ഇപ്പോൾ സ്വയം വിലയിരുത്തുമ്പോൾ എന്തു തോന്നുന്നു..?

ടെൻഷനാണ് എന്റെ മെയിൻ പ്രശ്നം. അതു മാക്സിമം കുറയ്ക്കണം. ഒബ്സർവേഷൻ നന്നായി വേണമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. കാരക്ടർ നന്നാക്കാൻ അതു സഹായിക്കും. ഇത്രനാളും കാഷ്വലായി ആളുകളെ നോക്കും എന്നല്ലാതെ അവർ എങ്ങനെ സംസാരിക്കുന്നു, അവരുടെ ശരീരചലനങ്ങൾ എങ്ങനെയാണ് എന്നൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ അതൊക്ക ഒരുപാടു പ്രധാനമാണെന്നു തോന്നുന്നു.

രണ്ടു മൂന്നു ചിത്രങ്ങൾ കൂടി ചെയ്ത ശേഷമേ കോൺഫിഡൻസായി എന്നു പറയാനാവൂ. മിക്കവാറും ഞാൻ പിഎച്ച്ഡി ചെയ്യാൻ പോകും. നല്ല കാരക്ടേഴ്സ് വന്നാൽ, എനിക്കു ചെയ്യാൻ പറ്റുമെന്നു തോന്നുകയാണെങ്കിൽ ചെയ്യും. നല്ല കഥയായിരിക്കണം. കഥാപാത്രവും നന്നായിരിക്കണം. ഇന്നയാൾ നായകനാവണം എന്നൊന്നുമില്ല. തീം, ഡയറക്ടർ, ത്രഡ്...എന്നിവയൊക്കെ നന്നായിരിക്കണം.





സിനിമകൾ കാണാറുണ്ടോ..?

സിനിമകൾ കാണാൻ വലിയ ഇഷ്‌ടമാണ്. ഡിഗ്രിക്കു പഠിച്ചപ്പോൾ ഒരുപാടു സിനിമകൾ കണ്ടിട്ടുണ്ട്. പിജിക്കു പഠിച്ചപ്പോൾ മലയാളം സിനമികൾ ഏറെ കാണാൻ പറ്റിയിട്ടില്ല. കാരണം, പോണ്ടിച്ചേരിയിൽ മലയാള സിനിമകൾ റിലീസാകാറില്ലായിരുന്നു. ആ സമയത്തു തമിഴായിരുന്നു കണ്ടിരുന്നത്. ഇപ്പോൾ നാട്ടിലെത്തിയശേഷം അധികസമയം കിട്ടിയിട്ടില്ല. പറ്റുന്ന സമയത്തൊക്കെ പോയി കാണാറുണ്ട്.

അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഡിഗ്രിക്കു വിഷ്വൽ മീഡിയ ആണു പഠിച്ചത്. അതിനാൽ അന്നു കോഴ്സിന്റെ ഭാഗമായി കോളജിൽവച്ച് ഇന്റർനാഷണൽ സിനിമകൾ ധാരാളം കണ്ടിട്ടുണ്ട്. അതു വലിയ ഭാഗ്യമായി കരുതുന്നു. ജേണലിസം മനസിൽ കണ്ടാണ് വിഷ്വൽ മീഡിയകോഴ്സ് പഠിച്ചത്. അന്ന് എഡിറ്റിംഗിലായിരുന്നു ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നത്. ലോകസിനിമകൾ അദ്ഭുതത്തോടെ കണ്ടുവെന്നല്ലാതെ ഇതുപോലെ സിനിമയിൽ അഭിനയിക്കുമെന്നൊന്നും മനസിൽ കണ്ടിരുന്നില്ല. ഒരു സിനിമാ ഡയറക്ടറോ നടിയോ ആകണമെന്നോ ഉള്ള ചിന്തകളുമില്ലായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ടു മനസിലുള്ള ആഗ്രഹങ്ങൾ..?

നിലവിൽ റോളുകളെ സംബന്ധിച്ചോ സിനിമയെ സംബന്ധിച്ചോ സ്വപ്നങ്ങളൊന്നുമില്ല. കാരണം, എന്തെങ്കിലുമൊക്ക ആഗ്രഹിച്ചിട്ടു കിട്ടാതെ വന്നാൽ വലിയ വിഷമമാകും. ഒന്നും പ്രതീക്ഷിക്കാതെയിരുന്ന് എന്തെങ്കിലുമൊക്കെ കിട്ടിയാൽ കൂടുതൽ സന്തോഷമായിരിക്കും. അതിനാൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. ആഗ്രഹിക്കുന്നുമില്ല





സിനിമയിലെ സൗഹൃദങ്ങൾ...

ആദ്യസിനിമ ചെയ്തപ്പോൾ ഏറ്റവും കൂടുതൽ സൗഹൃദമുണ്ടായതു സൗബിൻ ചേട്ടനുമായാണ്. അതുപോലെതന്നെ അതിൽ എന്റെ അപ്പനായി അഭിനയിച്ച അലൻസിയർ ചേട്ടനുമായും നല്ല സൗഹൃദം ലഭിച്ചു. ഇപ്പോഴും ഇരുവരുമായും നല്ല സൗഹൃദം തുടരുന്നു. അതുപോലെതന്നെ ഇപ്പോൾ കട്ടപ്പനയിലെ ഋത്വിക്റോഷനിൽ നായകനായി അഭിനയിച്ച വിഷ്ണു ചേട്ടനുമായും നല്ല സൗഹൃദമാണ്.

ഈ സിനിമയുടെ നിർമാണപങ്കാളിയായ നടൻ ദിലീപിനെക്കുറിച്ച്..?

ഷൂട്ടിംഗിനിടെ ഞാൻ ദിലീപേട്ടനെ കണ്ടിട്ടില്ല. അദ്ദേഹം ഒരു ദിവസമാണു സെറ്റിൽ വന്നത്. അന്ന് എനിക്കു ഷൂട്ടില്ലായിരുന്നു. പിന്നീട് ഓഡിയോ ലോഞ്ചിനാണു നേരിൽ കണ്ടത്. പരിചയപ്പെട്ടു. സംസാരിച്ചു. ഈ സിനിമയെക്കുറിച്ച് ഏറെ പോസിറ്റീവായാണു സംസാരിച്ചത്. ഈ സിനിമയിൽ സൂപ്പർസ്റ്റാറുകളില്ലെന്നും ഇതിലെ താരം കഥ തന്നെയാണെന്നും ദിലീപേട്ടൻ തന്നെയാണു പറഞ്ഞത്.





പുതിയ പ്രോജക്ടുകൾ..?

ഇപ്പോൾ ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, അത് അനൗൺസ് ചെയ്തിട്ടില്ല. അതിനാൽ ഇപ്പോൾ അതേക്കുറിച്ചു പറയാൻ പെർമിഷനില്ല.

ടി.ജി.ബൈജുനാഥ്
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്‍റണി-ഷാരിസ് മുഹമ്മദ് ടീമിന്‍റെ പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ തിയറ്ററുകളില്‍. ആല്‍പ്പറമ്പില്‍ ഗോപിയ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.