Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
എയ്ഞ്ചലാണ് റിതിക
എയർലിഫ്റ്റ് എന്ന അക്ഷയ്കുമാർ ചിത്രത്തിലൂടെയും 150ൽപ്പരം ശ്രദ്ധേയമായ പരസ്യചിത്രങ്ങളിലൂടെയും തിളങ്ങിയ മുംബൈ മോഡൽ റിതിക ബദിയാനി മലയാളസിനിമയിലെത്തുന്നു. വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന ഡോൺമാക്സ് ചിത്രം 10 കൽപ്പനകളിലെ മുഖ്യവേഷത്തിലാണ് റിതിക മലയാളത്തിലെത്തുന്നത്. 10 കൽപ്പനകളിലെ എയ്ഞ്ചലിന്റെ വിശേഷങ്ങൾ ദീപിക ഡോട്ട്കോമുമായി പങ്കുവയ്ക്കുകയാണ് റിതിക ബദിയാനി...

10 കല്പനകളിലേക്ക് എത്തിയത്...?

മുമ്പ് ഞാൻ മുംബൈയിൽ, ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ഷാബു അന്തിക്കാട്, ഷിബു അന്തിക്കാട്, ദീപു അന്തിക്കാട് എന്നിവരാണ് അതു ചെയ്തത്. ഡോൺമാക്സ് സാർ എന്റെ ഫോൺനമ്പർ ചോദിച്ചതായി ഒരു ദിവസം ദീപു അന്തിക്കാട് സാറിന്റെ ഫേസ്ബുക്ക് മെസേജ് വന്നു. നമ്പർ കൊടുക്കാൻ ഞാൻ പറഞ്ഞു. ഒരു ദിവസം ഡോൺ ബ്രോ വിളിച്ചു പുതുതായി ചെയ്യുന്ന സിനിമയെക്കുറിച്ചു പറഞ്ഞു.



അമ്മയാണ് എന്റെ മാനേജർ. അമ്മയാണ് എനിക്കു വരുന്ന ഓഫറുകളുമായി ബന്ധപ്പെട്ടു കഥ കേൾക്കുന്നതും സ്ക്രിപ്റ്റ് വായിക്കുന്നതുമൊക്കെ. സിനിമയുടെ സ്ക്രിപ്റ്റിനെക്കുറിച്ച് അമ്മയുമായി വിശദമായി സംസാരിച്ചു. കഥയും സ്ക്രിപ്റ്റും ഇഷ്‌ടമായി. അങ്ങനെ അഭിനയിക്കാമെന്നു സമ്മതിച്ചു. ഡോൺ ബ്രോയും നിർമാതാക്കളിലൊരാളായ മനു സാറും മുംബൈയിലെത്തി ഞങ്ങളുമായി നേരിൽ കണ്ടു സംസാരിച്ചു. അങ്ങനെയാണു ഞാൻ 10 കൽപ്പനകളുടെ ഭാഗമായത്.



ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്..?

10 കൽപ്പനകളിൽ എന്റെ കഥാപാത്രത്തിന്റെ പേര് എയ്ഞ്ചൽ. വളരെ സ്വീറ്റായ ഒരു പെൺകുട്ടി. എല്ലാവരും അവളെ സ്നേഹിക്കുന്നു. കഥാപാത്രത്തിന്റെ മറ്റു പ്രത്യേകതകൾ സിനിമ കണ്ടുതന്നെ അറിയണം. ഈ സിനിമ കണ്ടശേഷം എല്ലാവരും എന്നെയും ഇഷ്‌ടപ്പെട്ടുതുടങ്ങുമെന്നാണു പ്രതീക്ഷ.

എയ്ഞ്ചലിനു കഥയിൽ എത്രത്തോളം പ്രാധാന്യമുണ്ട്...?

സിനിമയും ഇതിന്റെ കഥയും മൊത്തത്തിൽ എയ്ഞ്ചലിനെ ചുറ്റിപ്പറ്റി നിൽക്കുന്നു. സിനിമയിലെ മുഖ്യ കഥാപാത്രമാണ് എയ്ഞ്ചൽ. സിനിമയുടെ ആദ്യാവസാനമുള്ള കഥാപാത്രം. ഫാമിലി ക്രൈംതില്ലറാണ് 10 കൽപ്പനകൾ



സെറ്റ് അനുഭവങ്ങളെക്കുറിച്ച്...?

എന്നെ അതിശയിപ്പിക്കുന്നതായിരുന്നു സെറ്റിലെ അനുഭവങ്ങൾ. സെറ്റിലുള്ള എല്ലാവരും നല്ലവരും സഹായിക്കാൻ മനസുള്ളവരും വിനയത്തോടെ പെരുമാറുന്നവരുമായിരുന്നു. മീരാ ജാസ്മിൻ ദി, അനൂപ് സാർ, കനിഹാജി. കവിതാജി, ആന്റണി സാർ, ജോജു സാർ.. എല്ലാവരും വളരെ ഹൃദ്യമായി പെരുമാറി. അത്രയും വലിയ ആളുകളുമായി ഒരുമിച്ച് ഒരു കുടുംബം പോലെ വർക്ക് ചെയ്യാനായി. ഏറെ കംഫർട്ടബിളായിരുന്നു. എല്ലാവരും പെരുമാറ്റത്തിൽ ഡൗൺ റ്റു എർത്തായിരുന്നു. ഡയറക്ടർ ഡോൺ ബ്രോ.. വെരി നൈസ്.



ഡയറക്ടർ ഡോൺമാക്സുമൊത്തുള്ള അനുഭവങ്ങളെക്കുറിച്ച്...?

ഡോൺമാക്സ് സാറിനെ ഞാൻ ബ്രദർ എന്നും അദ്ദേഹം എന്നെ സിസ്റ്റർ എന്നുമാണു വിളിക്കുന്നത്. അങ്ങനെയാണു ഡോൺ ബ്രോ ആയത്. മിസ്റ്റർ പെർഫക്്ഷനിസ്റ്റാണു ഡോൺ ബ്രോ. സീൻ ഏതു രീതിയിൽ എടുക്കണം എന്നതിനെപ്പറ്റി അദ്ദേഹത്തിനു വ്യക്‌തമായ ധാരണയുണ്ട്. എന്താണു വേണ്ടതെന്ന് അദ്ദേഹത്തിനു കൃത്യമായി അറിയാം. ഓരോ സീനിലും വേണ്ടതെന്തെന്നു നമ്മളോടു വ്യക്‌തമായി പറയും. പെർഫെക്ടായി കാര്യങ്ങൾ വിശദമാക്കും. അദ്ദേഹം എഡിറ്ററാണ്, സംവിധായകനാണ്. ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളയാളാണ്. എല്ലാവരും അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്നുണ്ട്.



10 കല്പനകളിലെ വേഷം ചലഞ്ചിംഗ് ആയിരുന്നോ..?

വാസ്തവത്തിൽ 10 കല്പനകൾ എനിക്കു വലിയ വെല്ലുവിളി തന്നെയായിരുന്നു. കാരണം, മലയാളം എനിക്കു പുതിയ ഭാഷയാണ്. പക്ഷേ, വെല്ലുവിളിയുള്ള റോളുകൾ ഞാൻ ഇഷ്‌ടപ്പെടുന്നു. നല്ല കഥയുണ്ടാവണം. ചെയ്യാൻ പുതുമയുള്ള എന്തെങ്കിലും അതിലുണ്ടാവണം. 10 കല്പനകളിലെ റോൾ പുതുമയുള്ളതും അതേസമയം വെല്ലുവിളിയുള്ളതുമായിരുന്നു. എനിക്കു സ്ക്രിപ്റ്റ് വളരെയധികം ഇഷ്‌ടമായി.

മലയാളം പഠിച്ചോ ഇപ്പോൾ...?

കേരളത്തിലെത്തുമ്പോൾ സംസാരിക്കാൻ വളരെ അത്യാവശ്യമുള്ള കുറച്ചു വാക്കുകൾ പഠിച്ചു. സുഖമാണോ, നന്ദി, വെള്ളം, വിശക്കുന്നു, നമസ്കാരം എന്നിങ്ങനെ കുറച്ചുവാക്കുകൾ. ഈ സിനിമയിൽ മറ്റൊരാളുടെ ശബ്ദമാണ് എയ്ഞ്ചലിന് ഉപയോഗിച്ചിരിക്കുന്നത്. കാരണം, നീളമേറിയ ഡയലോഗുകളാണ് എന്റെ കഥാപാത്രത്തിന് ഉണ്ടായിരുന്നത്.



പരസ്യചിത്രങ്ങളിലേക്ക് എത്തിയത്...?

രണ്ടു വർഷം മുമ്പാണ് പരസ്യചിത്രങ്ങൾ ചെയ്യാൻ തുടങ്ങിയത്. അന്നു 13 വയസ്. ഹൃത്വിക് റോഷനൊപ്പം ജോയ് ആലുക്കാസിന്റെ പരസ്യചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മുംബൈയിലെ ബാന്ദ്രയിലുള്ള മെഹ്ബൂബ് സ്റ്റുഡിയോയിലായിരുന്നു ഷൂട്ട്. എന്റെ ആദ്യത്തെ ആഡിനു പിന്നിൽ പ്രവർത്തിച്ചവർ മലയാളികളായിരുന്നു. ആഡിന്റെ ഒറിജിനൽ ഹിന്ദിയിലായിരുന്നു. പിന്നീട് ഡബ് ചെയ്ത് അതു മറ്റു ഭാഷകളിലും വന്നിരുന്നു. ആമീർഖാൻ, വിദ്യാ ബാലൻ എന്നിവർക്കൊപ്പം പരസ്യചിത്രങ്ങൾ ചെയ്തിട്ടുണ്ട്.



ഹൃത്വിക് റോഷനൊപ്പമുള്ള അനുഭവം...?

അതിശയകരമെന്നു പറയട്ടെ, പണ്ടേ ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആയിരുന്നു. സെറ്റിലെത്തി അദ്ദേഹത്തെ കണ്ടപ്പോൾത്തന്നെ വലിയ സന്തോഷമായി. ആശ്ലേഷിച്ചോട്ടെ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. ഞങ്ങൾ ഒന്നിച്ചു നിന്നു ചിത്രങ്ങളെടുത്തു. ആകർഷകമാണ് അദ്ദേഹത്തിന്റെ പേരുമാറ്റം.

ആദ്യ ബോളിവുഡ് ചിത്രം എയർലിഫ്റ്റിലെ അനുഭവങ്ങൾ...?

അക്ഷയ്കുമാറിനൊപ്പമാണ് എയർലിഫ്റ്റിൽ അഭിനയിച്ചത്. മലയാളി അഭിനേത്രി ലെന, ബംഗളൂരു ആക്ടർ പ്രകാശ് ബെലാവഡി എന്നിവരുടെ മകളായിട്ടാണ് അതിൽ ചെയ്തത്. ആ സിനിമയിൽ എനിക്ക് മല്ലു ലുക്കായിരുന്നു. ഒരു മലയാളി പെൺകുട്ടിയുടെ വേഷമായിരുന്നു എനിക്ക്.



അക്ഷയ് കുമാറുമൊത്തുള്ള അനുഭവങ്ങൾ..?

അദ്ദേഹവും എന്നെ അതിശയിപ്പിച്ചു. ഫൺ ലവിംഗ് ആണ്. സെറ്റിൽ പലപ്പോഴും മാജിക് ട്രിക്സ് ഒക്കെ കാണിച്ചിരുന്നു. വളറെ ഫ്രണ്ട്ലി ആയിരുന്നു.

മലയാളം സിനിമകൾ മുമ്പു കണ്ടിട്ടുണ്ടോ..?

മുംബൈയിലായതിനാൽ മലയാളം മനസിലാകില്ല. അതിനാൽ മലയാളം സിനിമകൾ കണ്ടിരുന്നില്ല. ഈ സിനിമ ചെയ്യുന്നതിനുമുമ്പു മലയാളം ഇൻഡസ്ട്രിയെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്...തുടങ്ങിയവരെക്കുറിച്ചു കേട്ടിട്ടുണ്ട്.



മുമ്പു കേരളത്തിൽ വന്നിട്ടുണ്ടോ...?

കേരളത്തെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ, ഇവിടെ വന്നിട്ടില്ല. 10 കല്പനകളുടെ ഷൂട്ടിനാണ് ആദ്യമായി കേരളത്തിൽ വന്നത്. കഴിഞ്ഞ മേയിൽ. ഇടുക്കിയിലായിരുന്നു ചിത്രീകരണം. ഇടുക്കി വളരെ സുന്ദരിയാണ്. നെക്സ്റ്റു ഹെവൻ എന്നു പറയാം. എന്നെ വിസ്മയിപ്പിച്ച നാട്.

ശ്രേയ ഘോഷാൽ ആലപിച്ച ഋതുശലഭമേ ഹിറ്റാണല്ലോ. പാട്ട് നന്നായി വിഷ്വലൈസ് ചെയ്തിട്ടുണ്ടല്ലോ...?

ആ പാട്ടിന്റെ ദൃശ്യമികവിനു പിന്നിൽ ഡോൺ ബ്രോ ഉൾപ്പെടെയുള്ള വലിയ ഒരു ടീമിന്റെ കഠിനാധ്വാനമുണ്ട്. മുംബൈയിൽ മിഥുൻ ബ്രോയ്ക്കൊപ്പം ശ്രേയാ ഘോഷാൽ ആ പാട്ടു റിക്കാർഡ് ചെയ്യാനെത്തിയപ്പോൾ ഞാനും അവിടെയുണ്ടായിരുന്നു. ഞാൻ ശ്രേയാജിയുമായി സംസാരിച്ചിരുന്നു. വെരി നൈസ്. ഞങ്ങൾ നല്ല സൗഹൃദത്തിലായി. എനിക്ക് ഒരു പെറ്റ് ഡോഗുണ്ട്. ശ്രേയാജിക്കുമുണ്ട് ഒരെണ്ണം.



മിഥുൻ ഈശ്വറിനൊപ്പമുള്ള സൗഹൃദം...?

വാസ്തവത്തിൽ റോക്സ്റ്റാർ തന്നെയാണ് അദ്ദേഹം. എന്ന തികച്ചും അതിശയിപ്പിച്ചു. ഔട്ട്സ്റ്റാൻഡിംഗ്. സൂപ്പർസ്റ്റാർ റോക് സ്റ്റാർ. അന്യാദൃശമായ സംഗീതമാണ് അദ്ദേഹം ഈ സിനിമയ്ക്കും പാട്ടുകൾക്കും നല്കിയത്. വളരെ വ്യത്യസ്തമായ സംഗീതം. പെർഫക്ട് എന്നുതന്നെ പറയണം.



മീരാജാസ്മിന് ഒപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്...?

വളരെ ആകർഷകമായ വ്യക്‌തിത്വമാണ് മീരാദിയുടേത്. വെരി നൈസ്. മീരാ ദി എന്നാണു ഞാൻ വിളിക്കുക. ധാരാളം സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ച അനുഭവപരിചയമുണ്ടെങ്കിലും ഡൗൺ ടു എർത്താണ്. വിനയത്തോടെയാണു പെരുമാറ്റം. വളരെ സ്വീറ്റാണ്. മീരാദിക്കൊപ്പം പാട്ടിൽ രണ്ടു മൂന്നു കോംബിനേഷൻ സീനുകളിൽ വരുന്നുണ്ട്.



റോൾ സ്വീകരിക്കുന്നത് എന്തൊക്കെ പരിഗണിച്ചാണ്...?

സ്ക്രിപ്റ്റാണു പ്രധാനം. നല്ല റോൾ ആയിരിക്കണം. ലീഡ് റോൾ ആയിരിക്കണം. പുതുമയും വ്യത്യസ്തയുമുള്ളതാവണം. ഞാനും അമ്മയും ചേർന്നു സ്ക്രിപ്റ്റ് നോക്കി ചർച്ചചെയ്ത ശേഷമാവും അന്തിമ തീരുമാനമെടുക്കുക.

സ്കൂൾജീവിതം....?

ഇപ്പോൾ മുംബൈ ന്യൂ ഹൊറൈസൺ പബ്ലിക് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്നു. സിബിഎസ്ഇ ആണ് സിലബസ്. ഷൂട്ടിംഗിനു പോകുമ്പോൾ ക്ലാസുകൾ നഷ്‌ടമാകുന്നുണ്ട്. എങ്കിലും പഠനകാര്യങ്ങൾ നന്നായി മാനേജ് ചെയ്യാറുണ്ട്; ലൊക്കേഷനുകളിൽ ടെക്സ്റ്റ് ബുക്കുമായാണു പോകുന്നത്. ഇപ്പോൾ സിനിമയുടെ പ്രമോഷനുവേണ്ടിയാണ് കൊച്ചിയിലെത്തിയത്. ഇവിടെയും ടെക്സ്റ്റ് ബുക്ക് കൊണ്ടുവന്നിട്ടുണ്ട്.



മലയാളത്തിൽ നിന്നു ലഭിച്ച സൗഹൃദങ്ങളെക്കുറിച്ച്...?

അനൂപ് സാർ വളരെ ഫ്രണ്ട്ലിയാണ്. അദ്ദേഹവുമായി നല്ല അടുപ്പം സൂക്ഷിക്കുന്നു. നല്ല മനസിന്റെ ഉടമയാണ് അദ്ദേഹം. കവിതാജിയുമായും നല്ല സൗഹൃദം തന്നെ. സെറ്റിൽ ഇടയ്ക്കു ഞങ്ങളൊന്നിച്ചു സെൽഫിയൊക്കെ എടുത്തിരുന്നു. കനിഹാജി– ലവിംഗ് പേഴ്സണാലിറ്റി. മീരാദി ഏറെ ഫ്രണ്ടലിയാണ്. വെരി നൈസ്. ഡൗൺ ടു എർത്ത്. ഷെബിൻ ബെൻസൺ, ജോജു സർ, ആന്റണി സാർ...എല്ലാവരും ഫ്രണ്ട്ലിയാണ്. അനൂപ് സാർ, കവിതാജി, കനിഹാജി, ഷെബിൻ എന്നിവർക്കൊപ്പമാണ് എന്റെ കോംബിനേഷൻ സീനുകളിലേറെയും.



ബോളിവുഡും മോളിവുഡും തമ്മിൽ എന്തു വ്യത്യാസമാണു തോന്നിയത്...?

ബോളിവുഡ് സെറ്റിൽ ഷൂട്ടിംഗിന് 200ൽപ്പരം ആളുകളുണ്ടാവും. ഇവിടത്തെ സെറ്റിൽ വളരെക്കുറച്ചുപേർ മാത്രം; എല്ലാവരും ഒരു കുടുംബംപോലെ. ബോളിവുഡിൽ ഒരു സിനിമയുടെ ഷൂട്ട് തീരാൻ ധാരാളം ദിവസങ്ങളെടുക്കും. റീലീസിംഗിനും അത്രതന്നെ കാത്തിരിക്കേണ്ടിവരും. മോളിവുഡിൽ വളരെക്കുറച്ചു ദിവസത്തിനുള്ളിൽ ഷൂട്ട് തീർത്ത് വളരെവേഗം റിലീസ് ചെയ്യും.

മോളിവുഡിൽ ഏറെ പ്രചോദിതമായ കാര്യം..?

ഇവിടത്തെ സെറ്റിൽ എല്ലാവരും വിനയത്തോടെയാണു പെരുമാറുന്നത്. ഒരിക്കലും അവർ വലിയ അഭിനേതാക്കളാണെന്ന് നമുക്ക് ഫീൽ ചെയ്യില്ല. എല്ലാവരുമായും നന്നായി സംസാരിക്കും. എല്ലാവരെയും മനസുതുറന്നു സ്വീകരിക്കും.



കേരള ഫുഡ് ഇഷ്‌ടമായോ..?

കേരള ഫുഡ് ട്രൈ ചെയ്തിട്ടുണ്ട്. അപ്പം വളരെ ഇഷ്‌ടമായി. കാരണം, ഞാൻ പൂർണ വെജിറ്റേറിയനാണ്. ഗുജറാത്തിയാണു ഞാൻ. ഇവിടത്തെ ഭക്ഷണക്രമവുമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുത്തു. അതുകൊണ്ടാവാം വിശക്കുന്നു എന്ന മലയാളം വാക്ക് വളരെവേഗം പഠിച്ചത്.

സിനിമയിൽ റോൾമോഡൽ..?

ദീപിക പദുക്കോൺ ആണ് എന്റെ റോൾ മോഡൽ. പെർഫക്ടാണ്. ഞാൻ ഏറെ ഇഷ്‌ടപ്പെടുന്നു ദീപികയെ. ചെന്നൈ എക്സ്പ്രസ് ഉൾപ്പെടെയുള്ള അവരുടെ സിനിമകൾ പലതവണ കണ്ടിട്ടുണ്ട്. നടന്മാരിൽ രൺവീർ കപൂർ, രൺവീർ സിംഗ് എന്നിവരെ ഏറെയിഷ്‌ടം. നടിമാരിൽ ഇഷ്‌ടം ദീപികയെത്തന്നെ.



വീട്ടുവിശേഷങ്ങൾ...?

ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. വീട്ടിൽ അമ്മ, അച്ഛൻ. അമ്മ ഹെതൽ. അച്ഛൻ രാജേഷ്. എന്റെ കുടുംബത്തിൽ നിന്നു 101 ശതമാനം സപ്പോർട്ടാണു കിട്ടുന്നത്. എനിക്ക് ഒരു പെറ്റ് ഡോഗുണ്ട്, റിച്ചി എന്നാണ് അതിന്റെ പേര്.

പുതിയ പ്രോജക്ടുകൾ..?

ചില ഓഫറുകൾ വന്നിട്ടുണ്ട്. ചർച്ചയിലാണ്. പരസ്യചിത്രങ്ങൾ ചെയ്യുന്നുണ്ട്.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.