Star Chat |
Back to home |
|
കൊച്ചൗവയുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ |
|
|
‘‘ഒത്തിരി സന്തോഷവും അഭിമാനവും ചാരിതാർഥ്യവുമുള്ള ഓണക്കാലമാണ് ഇത്തവണ. ഉദയാ തിരിച്ചുവരികയാണ്, 30 വർഷത്തിനുശേഷം. കൊച്ചൗവ്വ പൗലോ, അയ്യപ്പ കൊയ്ലോ (കെപിഎസി) എന്ന പടവുമായി. നമ്മെ പ്രചോദിപ്പിക്കുന്ന ഒരു സിനിമ. ഏറെ പോസിറ്റീവായ ഒരു ജീവിതത്തെ ഗ്രാമത്തിന്റെ നൈർമല്യത്തിൽ നർമത്തിലൂടെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യത്തെ മെഡൽ നേടിത്തന്ന സാക്ഷിമാലിക്കിന്റെ ഏറ്റവും വലിയ ആഗ്രഹം എയറോപ്ലെയിനിൽ പറക്കുക എന്നതായിരുന്നു. ആ ആഗ്രഹത്തിന്മേൽ ചെയ്ത കാര്യങ്ങളിലൂടെ അതിലും വലിയ കാര്യമാണ് സാക്ഷി നേടിയത്. നമ്മളെ പ്രചോദിപ്പിക്കുന്ന അത്തരം ഒരു കഥയാണ് ഉദയാ നിർമിച്ചു സിദ്ധാർഥ ശിവ സംവിധാനം ചെയ്ത ’കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ”‘പറയുന്നത്. ...’’പുതിയ ചലച്ചിത്രവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടനും നിർമാതാവുമായ കുഞ്ചാക്കോ ബോബൻ. ‘പൗലോ കൊയ്ലോ മലയാള സിനിമയിൽ!’ എന്റെ കഥാപാത്രത്തിന്റെ പേരാണു കൊച്ചൗവ്വ. തനി ഗ്രാമീണൻ. എപ്പോഴും വള്ളിക്കെട്ടുകൾ പിടിച്ചു നടക്കുന്ന ചെറുപ്പക്കാരൻ. പരോപകാരി കൂടി ആയതിനാൽ ഗ്രാമത്തിൽ എല്ലാവർക്കും അറിയാം. എല്ലാ വീടുകളിലും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാനുള്ള സ്നേഹവും സ്വാതന്ത്ര്യവും കൊച്ചൗവ്വയ്ക്കുണ്ട്. രുദ്രാക്ഷ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് അയ്യപ്പദാസ്. 4–5 ക്ലാസിൽ പഠിക്കുന്ന ഇടത്തരം കുടുംബത്തിലെ കുട്ടി. പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിലെ ഒരു വാചകം കൊച്ചൗവ്വ എപ്പോഴും പറയും – ‘നമുക്ക് ഒരാഗ്രഹമുണ്ടെങ്കിൽ, അതു തീവ്രമാണെങ്കിൽ അതു സാധിച്ചു തരാൻ ഈ പ്രപഞ്ചം മുഴുവനും കൂടെനില്ക്കും.’ അതുകൊണ്ടുതന്നെ ഗ്രാമത്തിലുള്ളവർക്കു പൗലോ കൊയ്ലോ എന്ന പേരു പരിചിതം. ഒരവസരത്തിൽ പൗലോ കൊയ്ലോയുടെ ഈ വാക്കുകൾ കൊച്ചൗവ്വയുടെയും അയ്യപ്പദാസിന്റെയും ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അതു പിന്നീട് നല്ല രീതിയിൽ മറ്റൊരു തലത്തിലേക്ക് അവരുടെ ജീവിതം മാറ്റിമറിക്കുന്നു. ഈ പ്രമേയത്തെ ഗ്രാമത്തിലെ കുറച്ചു നിഷ്കളങ്കരായ ആളുകളുടെ തമാശകൾ, ഇണക്കങ്ങൾ, പിണക്കങ്ങൾ എന്നിവയിലൂടെ പറഞ്ഞുപോകുന്ന ഒരു ക്യൂട്ട് ഹ്യൂമർ ചിത്രമാണ് കെപിഎസി. രണ്ട് ആഗ്രഹങ്ങൾ ഒരേ വഴിയിൽ..! കൊച്ചൗവ്വയും അയ്യപ്പദാസും രണ്ട് ആഗ്രഹങ്ങളുമായി നീങ്ങുന്നവരാണ്. അയ്യപ്പദാസിന്റെ ആഗ്രഹം ഫ്ളൈറ്റിൽ കയറുകയെന്നതാണ്. പക്ഷേ, കൊച്ചൗവ്വയ്ക്ക് ഫ്ളൈറ്റിൽ കയറണമെന്നുള്ളതല്ല യഥാർഥ ആഗ്രഹം. ലക്ഷ്യങ്ങൾ ഒന്നാണെന്ന് ഇവർ തെറ്റിദ്ധരിക്കുകയാണ്. പക്ഷേ, ഇടയ്ക്ക് രണ്ടുപേരുടെയും വഴികൾ ഒന്നാവുകയാണ്. അയ്യപ്പദാസിന്റെ ആഗ്രഹം സാധിക്കുന്നതിന് ഈ പ്രപഞ്ചം മുഴുവൻ എങ്ങനെ അവനൊപ്പം നിൽക്കുന്നു എന്നതാണു സിനിമ. എന്നാൽ അതിനപ്പുറം മറ്റൊരു വലിയ കാര്യം അവൻ നേടുന്നുവെന്ന് വ്യത്യസ്തമായ ഒരു ആംഗിളിലൂടെ പറയുകയാണ് സിദ്ധാർഥ ശിവ. വീട്ടിൽ നിറയെ ബംഗാളികൾ..! സംവിധായകൻ സിദ്ധാർഥ ശിവയുടെ കൂട്ടുകാരന്റെ അച്ഛനാണ് വാസ്തവത്തിൽ കൊച്ചൗവ്വ എന്ന കഥാപാത്രത്തിന്റെ രചനയ്ക്കു പ്രചോദനം. അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും കേട്ടാൽ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമോ, ഇത്തരം ആളുകൾ ഉണ്ടോ എന്നൊക്കെ നമുക്കു സംശയം വരും. സിദ്ധാർഥിന്റെ കൂട്ടുകാരൻ ഒരു ദിവസം ചെന്നുനോക്കുമ്പോൾ വീട്ടിൽ കുറേ ബംഗാളികൾ! അവന്റെ മുറിയിലൊക്കെ കയറി അവന്റെ മുണ്ടും കൈലിയുമൊക്കെ ഉടുത്തുനടക്കുന്നു. തിരക്കിയപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെ– ‘അവരു കുളിച്ചിട്ടു രണ്ടുമൂന്നു ദിവസമായി. അവരെയൊന്നു വൃത്തിയാക്കി കുറച്ചു ഭക്ഷണമൊക്കെ കൊടുക്കാനാണു കൊണ്ടുവന്നത്. ഇനി ജോലികൂടി ശരിയാക്കിക്കൊടുക്കണം.’ ആ ഒരു ലൈനിലാണ് അദ്ദേഹത്തിന്റെ യാത്ര. ഇതു നടന്ന സംഭവമാണ്. നായിക അനുശ്രീ, ബിജു മേനോൻ അതിഥിതാരം നായിക അനുശ്രീ. ഹ്യൂമർ, റൊമാൻസ്, സെന്റിമെൻസ്... എല്ലാമുള്ള ഒരു കഥാപാത്രം. കഥ വായിച്ചു കേട്ടപ്പോൾത്തന്നെ നായികയായി അനുശ്രീ തന്നെയായിരുന്നു മനസിൽ. അയ്യപ്പദാസിന്റെ അമ്മാവന്റെ വേഷമാണു സുധീഷ് ചെയ്യുന്നത്. കുറച്ചു പക്വതവന്ന കഥാപാത്രം. സിനിമയിൽ ആദ്യാവസാനമുള്ള രസമുള്ള കഥാപാത്രം. കെപിഎസി ലളിതച്ചേച്ചി, നെടുമുടി വേണുച്ചേട്ടൻ, അജുവർഗീസ്, സുരാജ്, മുകേഷ് ചേട്ടൻ, മണിയൻപിള്ള രാജു ചേട്ടൻ, ഇർഷാദ്, മുത്തുമണി, മുസ്തഫ, പാർവതി രതീഷ്, പുന്നപ്ര അപ്പച്ചൻ, ലാലി തുടങ്ങിയവരുമുണ്ട്. ബിജു മേനോൻ അതിഥിതാരമായി എത്തുന്നു. ഛായാഗ്രഹണം നീൽ ഡി. കുഞ്ഞ. വീണ്ടും വയലാർ ശരത്ചന്ദ്ര വർമ... അഞ്ചു പാട്ടുകളുണ്ട് ചിത്രത്തിൽ. നാലു പാട്ടുകൾ ഷാൻ റഹ്മാനാണു സംഗീതം ചെയ്തത്. ഒരു പാട്ട് സൂരജ് എസ്. കുറുപ്പും. ശങ്കർ മഹാദേവനാണ് ആ പാട്ടുപാടിയത്. വയലാർ ശരത്ചന്ദ്ര വർമ, ഹരിനാരായണൻ, മനു മഞ്ജിത്ത്, സൂരജ് എസ.് കുറുപ്പ് എന്നിവരാണു പാട്ടുകളെഴുതിയത്. ശങ്കർ മഹാദേവൻ, വിജയ് യേശുദാസ്, ശ്വേത മോഹൻ, ജോബ് കുര്യൻ, ഷാൻ, ഹീഷാം അബ്ദുൾ വഹാബ് എന്നിവർ പാടിയിരിക്കുന്നു ശാരദാമ്മയും ഷീലാമ്മയും ആവേശത്തിൽ ഉദയായിലൂടെ സിനിമയിലേക്കു വന്ന കെപിഎസി ലളിതച്ചേച്ചി ഇതിലും ഒരു വേഷം ചെയ്തു. അന്നു വയലാർ–യേശുദാസ്– കുഞ്ചാക്കോ കൂട്ടുകെട്ട് എന്നു പറഞ്ഞിരുന്നു. അവരുടെ പിൻതലമുറകളിലുള്ള വയലാർ ശരത്ചന്ദ്ര വർമ, വിജയ് യേശുദാസ്, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ ചിത്രത്തിൽ ഒന്നിക്കുകയാണ്. ഉദയായുടെ റീലോഞ്ചിംഗ് ചിത്രത്തെക്കുറിച്ച് അറിഞ്ഞ ആവേശത്തിൽ ശാരദാമ്മ അമ്മയെയും എന്നെയും വിളിച്ചു കാര്യങ്ങൾ തിരക്കാറുണ്ട്. ഷീലാമ്മയും വിളിച്ചിരുന്നു. അവരും ഹാപ്പിയാണ്. ക്ലൈമാക്സ് യഥാർഥ ഫ്ളൈറ്റിനുള്ളിൽ ഇതു നല്ല ബജറ്റിലുള്ള ചിത്രമാണ്. 51 ദിവസം ഷൂട്ട് ചെയ്തു; ഫെബ്രുവരിയിൽ തുടങ്ങി ജൂലായ് വരെ എട്ടു ഷെഡ്യൂളുകളിലായി. ബാംഗ്ലൂർ, പൊള്ളാച്ചി, ട്രിവാൻഡ്രം, അടിമാലി, പെരുമ്പാവൂർ, കൊമ്പനാട് തുടങ്ങിയ സ്‌ഥലങ്ങളിൽ. ക്ലൈമാക്സിലെ ഒരു സീക്വൻസ് ഫ്ളൈറ്റിനകത്താണു ഷൂട്ട് ചെയ്തത്. ഫ്ളൈറ്റിന്റെ സെറ്റിട്ടു ചെയ്തിരുന്നുവെങ്കിൽ ചെലവു കുറയ്ക്കാമായിരുന്നു. പക്ഷേ, കഥയുടെ ജെനുവിനിറ്റിക്കു വേണ്ടി യഥാർഥ ഫ്ളൈറ്റിൽ തന്നെ ഷൂട്ട് ചെയ്തു. ലേറ്റസ്റ്റ് ചിത്രീകരണ സംവിധാനങ്ങൾ ഉപയോഗിച്ചു. അഞ്ചു പാട്ടുകൾ മികച്ചരീതിയിൽ എടുത്തിരിക്കുന്നു. കഥയിലേക്ക് അടുപ്പിച്ചതു നർമം അവാർഡ് സിനിമകളുടെ വക്‌താവ് എന്ന നിലയിൽ മാറ്റിനിർത്തപ്പെട്ട ആളായിരുന്നു സിദ്ധാർഥ ശിവ. സീരിയസ് ഫിലിംസ് മാത്രം ചെയ്യുന്ന ആൾ എന്നതാണ് പലരുടെയും ധാരണ. അദ്ദേഹം വന്നു കഥ പറയുമ്പോൾ അതിലെ നർമമാണ് എന്നെ ഈ സിനിമയിലേക്ക് അടുപ്പിച്ചത്.. ഒരു നല്ല കഥ, സിംപിൾ കഥ, പ്രചോദിപ്പിക്കുന്ന കഥ. പക്ഷേ, അത് ആളുകളിലേക്ക് എത്തണമെങ്കിൽ ഏറ്റവും എളുപ്പവും എന്റർടെയ്നിംഗുമായ വഴി നർമം തന്നെയാണ്; കലർപ്പില്ലാത്ത നർമം. സിദ്ധാർഥിൽ നിന്ന് ആളുകൾ അതു പ്രതീക്ഷിക്കില്ല എന്നതാണ് ചിത്രത്തിന്റെ ക്യാച്ച് ഫാക്ടർ. ഒറിജിനൽ പ്രൊഡ്യൂസറുടെ ഫോൺവിളി..! നിർമാതാവായപ്പോൾ പല കാര്യങ്ങൾ ഒരേ സമയം ഞാൻ തന്നെ ചെയ്യേണ്ടി വരുന്നു. അത് ഒരു കഴിവു തന്നെയാണ്. പഠിച്ചുവരുന്നതേയുള്ളു. പക്ഷേ, ഒരു നല്ല സിനിമയ്ക്കു വേണ്ടി നല്ല രീതിയിലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്ന സന്തോഷമുണ്ട്. സഹായവുമായി വൈഫ് കൂടെയുണ്ട്. അമ്മയുടെ ഫുൾ സപ്പോർട്ടുണ്ട്. അമ്മ ഇടയ്ക്കിടെ ഞാൻ പോലുമറിയാതെ ഡയറക്ടറെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ‘ഈ പ്രൊഡ്യൂസർ വിളിച്ചില്ലെങ്കിലും ഒറിജിനൽ പ്രൊഡ്യൂസർ ഇടയ്ക്കിടെ ആലപ്പുഴയിൽ നിന്നു വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്ന്’ സിദ്ധാർഥ് ഇടയ്ക്കു തമാശയായി പറഞ്ഞിരുന്നു. മെയിൽ നഴ്സായി റാസൽഖൈമയിൽ! മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ആന്റോ ജോസഫും രാജേഷ് പിള്ള ഫിലിംസും കൂടി നിർമിക്കുന്ന ചിത്രം. കെപിഎസിയുടെ ഇടയ്ക്കുതന്നെ അതിന്റെ ഷൂട്ടിംഗും തുടങ്ങിയിരുന്നു. മെയിൽ നഴ്സിന്റെ വേഷം. ഇമോഷണൽ ത്രില്ലർ. നായിക പാർവതി. ഫഹദ് ഫാസിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. അലൻസിയർ, ദേവി അജിത്ത് തുടങ്ങിയവരുമുണ്ട്. അതിന്റെ ഒരു ഷെഡ്യൂൾ റാസൽഖൈമയിലാണ്, അടുത്തമാസം. വിശ്വരൂപം ചെയ്ത മലയാളിയായ സനു വർഗീസാണ് കാമറ ചെയ്യുന്നത്. ട്രാഫിക്കിനെയും അന്നു ചിലർ എഴുതിത്തള്ളി... ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ ഒരു എക്സ്പിരിമെന്റൽ സിനിമയായിരുന്നു. ആളുകളുടെ ടേസ്റ്റിനനുസരിച്ചുള്ള സിനിമയായിരുന്നില്ല. എക്സ്പിരിമെന്റ്്സ് ചെയ്യുമ്പോൾ ചിലതു വിജയിക്കാം, ചിലതു പരാജയപ്പെടാം. ട്രാഫിക്ക് ഇറങ്ങിയപ്പോഴും പലരും ആ സിനിമയെ എഴുതിത്തള്ളിയിരുന്നു. പക്ഷേ, അതു വിജയിച്ചു. ചില വലിയ പടങ്ങൾ പരാജയപ്പെടാറുണ്ട്, ചില ചെറിയ പടങ്ങൾ വലിയ വിജയങ്ങളും ആകാറുണ്ട്. നല്ല സിനിമകൾക്കുവേണ്ടി അധ്വാനിക്കുന്നു. ‘കൊച്ചൗവ്വ പൗലോയും..’ അത്തരത്തിലുള്ള പടമെന്നു വിശ്വസിക്കുന്നു. നല്ല സിനിമകൾ വന്നാൽ ഉറപ്പായും ഉദയ ഇനിയും നിർമിക്കും. ടി.ജി.ബൈജുനാഥ്
|
|
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
|
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
|
|
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
|
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
|
|
ഹക്കിം ദാ ഇവിടെയുണ്ട്
|
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
|
|
രണ്ടാം വരവായി ശങ്കരാഭരണം
|
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന് മണികണ്ഠന് ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
|
|
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
|
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
|
|
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
|
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്റിറ്റിയുണ്ടെന്നും സംവിധായകന് ബ്ലെസി. 'ബെന്യാമിന് നോവലില്‍ പറയാതെ പോയ കാര്യങ്
|
|
സീക്രട്ട് തുറന്ന് അനുമോഹന്‍
|
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹന്റെയും മകന്. സായികുമാറിന്റെ സഹോദരീപുത്രന്. വിനു മോഹന്റെ സഹോദരന്... കു
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്റെ ആകെയുള്ള അറിവ്. അങ്ങ
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
|
|
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
|
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്റെ മനഃസാക്ഷിയെ പിടിച്ചുല
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
|
|
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
|
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു. പോസ്റ്റ് പ്രൊ
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്റെ ‘പ്രേമലു’. ഓപ്പറേഷന് ജാവ, സൂപ്പര്‍ ശര
|
|
വാലിബകഥയിലെ അയ്യനാരാശാൻ
|
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്സില
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
|
|
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
|
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന് ശിവരാജ്. സെറ്റില
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില് ഒരാളായി മാറിയിരിക്കുന്നു. അ
|
|
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
|
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
|
|
കമൽ അന്നും ഇന്നും വൈറലാണ്
|
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
|
|
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
|
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജിത്തിന്റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്റെ സമ്പൂര്ണവിജയമാ
|
|
ഷാജോണിന്റെ ആട്ടക്കഥ!
|
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന് നരേന് മകന് ഒരു വയസുകാരന് ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
|
|
|
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
|
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്റര്ടെയ്നർ വാതില്‍, റാഹ
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
|
|
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
|
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
|
|
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
|
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍. ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
|
|
|
|
|