യു­ഡി­എ­ഫി­ന് മുന്‍­തൂ­ക്ക­മു­ള്ള ബൂ­ത്തു­ക­ളില്‍ വോ­ട്ടെ­ടു­പ്പ് ബോ­ധ­പൂര്‍­വം വൈ­കി­പ്പി­ച്ചു: കെ.സി.വേണു­ഗോ­പാല്‍
Saturday, April 27, 2024 3:14 PM IST
തി­രു­വ­ന­ന്ത­പുരം: കേ­ര­ള­ത്തില്‍ തെ­ര­ഞ്ഞെ­ടു­പ്പ് അ­ല­ങ്കോ­ല­മാ­ക്കി­യെ­ന്ന ഗു­രു­ത­ര ആ­രോ­പ­ണ­വു­മാ­യി ആ­ല­പ്പു­ഴ­യി­ലെ യു­ഡിഎ­ഫ് സ്ഥാ­നാര്‍­ഥിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ­.സി.വേണു­ഗോ­പാല്‍. യു­ഡി­എ­ഫി­ന് മുന്‍­തൂ­ക്ക­മു­ള്ള ബൂ­ത്തു­ക­ളില്‍ വോ­ട്ടെ­ടു­പ്പ് ബോ­ധ­പൂര്‍­വം വൈ­കി­പ്പി­ച്ചെ­ന്ന് വേണു­ഗോ­പാല്‍ ആ­രോ­പിച്ചു.

പോ­ളിം­ഗ് ശ­ത­മാ­നം കു­റ­യ്­ക്കാന്‍ ബോ­ധ­പൂര്‍­വമാ­യ ഇ­ട­പെ­ട­ലു­ണ്ടാ­യി. വോ­ട്ടെ­ടു­പ്പി­ന് താമ­സം നേ­രി­ട്ട 90 ശ­ത­മാ­നം ബൂ­ത്തു­കളും യു­ഡി­എ­ഫി­ന് മേല്‍­ക്കൈ­യു­ള്ള ഇ­ട­ങ്ങ­ളാ­ണ്. ഉ­ദ്യോ­ഗ­സ്ഥര്‍ വോ­ട്ടര്‍­മാ­രെ പീ­ഡി­പ്പി­ച്ച തെ­ര­ഞ്ഞെ­ടു­പ്പാ­ണ് ന­ട­ന്നത്.

ഇ­വി­എം ത­ക­രാ­റി­ലാ­യി മൂ­ന്ന് മ­ണിക്കൂ­റോ­ളം പോ­ളിം­ഗ് ന­ട­ക്കാ­തി­രു­ന്ന ബൂ­ത്തു­ക­ളുണ്ട്. അഞ്ചും ആറും മ­ണി­ക്കൂര്‍ വ­രി നി­ന്ന­വര്‍­ക്ക് ദാ­ഹജ­ലം കൊ­ടു­ക്കാന്‍ പോലും സം­വി­ധാ­നം ഉ­ണ്ടാ­യില്ല. രാത്രി വൈ­കി പോ­ളിം­ഗ് തു­ടര്‍­ന്ന­പ്പോള്‍ സ്­ത്രീ­കള്‍ അട­ക്കം ഇ­രു­ട്ട­ത്താ­ണ് വ­രി നി­ന്നത്.

വോ­ട്ടര്‍­ പട്ടി­ക ഉ­ണ്ടാ­ക്കു­ന്ന പ്ര­ക്രി­യ­യില്‍ ഏര്‍­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥ­രില്‍ ഭൂ­രി­പ­ക്ഷവും സി­പി­എ­മ്മി­ന്‍റെ ആ­ളു­ക­ളാ­യി­രുന്നു. പ­ലരും പോ­ളിം­ഗ് ബൂ­ത്തി­ലെ­ത്തി­യ­പ്പോ­ഴാണ് വോ­ട്ടര്‍ പ­ട്ടി­ക­യില്‍ പേ­രി­ല്ലെ­ന്ന് അ­റി­ഞ്ഞത്. ആ­യി­ര­ക്ക­ണ­ക്കി­ന് ആ­ളു­ക­ളു­ടെ പേ­രു­ക­ളാ­ണ് പ­ട്ടി­ക­യില്‍­നി­ന്ന് നീ­ക്കം ചെ­യ്­ത­ത്.

തെ­ര­ഞ്ഞെ­ടു­പ്പ് അ­ല­ങ്കോ­ല­പ്പെ­ടു­ത്തി­യ­തി­നെ­തി­രേ നി­യ­മ­പ­ര­മാ­യി നീ­ങ്ങു­മെ­ന്ന് വേണു­ഗോ­പാല്‍ പ­റ­ഞ്ഞു. സം­സ്ഥാ­ന­ത്ത് 20 സീ­റ്റും യു­ഡിഎ­ഫ് നേ­ടു­മെന്നും വേണു­ഗോ­പാല്‍ ആ­ത്മ­വി­ശ്വാ­സം പ്ര­ക­ടി­പ്പിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.