മു­ഖ്യ­മ­ന്ത്രി­യു­ടെ കു­ടും­ബ­സമേതമുള്ള വി­നോ­ദ­യാ­ത്ര; സിം­ഗ­പൂര്‍ അ­ടക്കം മൂ­ന്ന് രാ­ജ്യ­ങ്ങള്‍ സ­ന്ദര്‍­ശി­ക്കും
Monday, May 6, 2024 3:43 PM IST
തിരുവനന്തപുരം: സ്വ­കാ­ര്യ­സ­ന്ദര്‍­ശ­ന­ത്തി­നാ­യി വി­ദേ­ശ­ത്തേ­ക്ക് പോ­യ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബ­വും മൂ­ന്ന് രാ­ജ്യ­ങ്ങള്‍ സ­ന്ദര്‍­ശി­ക്കും. ഇ­ന്ന് പു­ലര്‍ച്ചെ നെടുമ്പാ­ശേ­രി വി­മാ­ന­ത്താ­വ­ള­ത്തില്‍­നി­ന്ന് യാ­ത്ര പു­റ­പ്പെ­ട്ട­ത് ഇന്തോനേഷ്യയി­ലേ­ക്കാ­ണ്. മേയ് 12 വ­രെ അ­വി­ടെ തു­ട­രും.

12ന് സിം­ഗ­പൂരി­ലേ­ക്ക് പോ­കു­ന്ന മു­ഖ്യ­മന്ത്രി മേ­യ് 18 വ­രെ അ­വി­ടെ ചെ­ല­വ­ഴി­ക്കും. പിന്നീട് ഈ മാസം 19 മുതല്‍ 21 വ­രെ­യു­ള്ള ദി­വ­സ­ങ്ങ­ളില്‍ മു­ഖ്യ­മ­ന്ത്രിയും കു­ടും­ബ­വും യുഎഇയും സന്ദര്‍ശി­ക്കും. ഇ­തി­ന് ശേ­ഷം കേ­ര­ള­ത്തി­ലേ­ക്ക് മ­ട­ങ്ങു­മെ­ന്നാ­ണ് വി­വരം.

മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും കൊച്ചുമകനുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാ വിജയനും നാല് ദിവസം മുമ്പ് വിദേശത്തേക്ക് യാ­ത്ര തിരിച്ചിരുന്നു. യുഎഇയിലേക്കായിരുന്നു ആദ്യ യാത്ര. ഇന്ന് ഇരുവരും ഇന്തോനേഷ്യയിലേക്കെത്തും.

ഞാ­യ­റാ­ഴ്­ച­യാ­ണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിനോദയാത്രയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമ­ന്ത്രിയും മന്ത്രി റിയാസും അറിയി­ച്ചിരി­ക്കു­ന്നത്.

ഔ­ദ്യോ­ഗി­കമാ­യ അ­റി­യി­പ്പൊന്നും കൂ­ടാ­തെ­യാ­ണ് മു­ഖ്യ­മ­ന്ത്രി­യു­ടെ കു­ടും­ബ­സ­മേ­ത­മു­ള്ള യാത്ര. യാ­ത്ര­യു­ടെ കാര്യം ഗ­വര്‍­ണ­റെയും അറിയിച്ചിട്ടില്ല.

കുറച്ച് ദിവസത്തേക്ക് ഓഫീസിലുണ്ടാകില്ലെന്ന വിവരമാണ് സ്റ്റാഫ് അംഗങ്ങളെ മുഖ്യമന്ത്രി അറിയി­ച്ചത്. യാ­ത്ര­യു­ടെ ദി­വ­സ­ങ്ങ­ളില്‍ വിവിധ ജില്ല­ക­ളി­ലായി മുഖ്യമന്ത്രിയുടെ പൊതുപരിപാ­ടി­ക­ള്‍ നി­ശ്ച­യി­ച്ചി­രു­ന്നെ­ങ്കി­ലും അതെല്ലാം മാ­റ്റി­വ­ച്ചി­ട്ടുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.