കപ്പലിൽ തീപിടിത്തം; കണ്ടെയ്‌നറുകള്‍ കൊച്ചി തീരത്തടിയാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം
Monday, June 16, 2025 9:34 PM IST
കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തെ തീരത്ത് അടിയാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഇതോടെ തീരത്തെങ്ങും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്നും കോസ്റ്റ് ഗോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവയില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിക്കണം. ഇത്തരം വസ്തുക്കള്‍ കണ്ടാല്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

മഴ വെല്ലുവിളിയാകും

അതേസമയം കപ്പലിനെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. കപ്പലിലെ തീപൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായി കൂടുതല്‍ ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറും. എന്നാല്‍ മഴു തുടരുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകും. മഴ മൂലം കടലിലെ കാറ്റിന്‍റെ വേഗത ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

നാവികസേനയും ദൗത്യസംഘവും ചേര്‍ന്ന് കപ്പലിനെ ഓഫ്‌ഷോര്‍ വാരിയര്‍ ടഗുമായി ബന്ധിപ്പിച്ച് കൂടുതല്‍ ഉള്‍ക്കടലിലേക്ക് വലിച്ചു നീക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പലില്‍ നിന്ന് കാണാതായ നാലു ജീവനക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്.

കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹായ് 503 ന് ജൂണ്‍ ഒമ്പതി ന് ഉച്ചയോടെയായിരുന്നു തീപിടിച്ചത്. ബേപ്പൂര്‍അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലായിരുന്നു സംഭവം.

കേരളതീരത്തെ കപ്പല്‍ അപകടങ്ങളില്‍ ഹൈക്കോടതി ഇടപെടുകയും അമിക്കസ് ക്യൂരിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. അഭിഭാഷകനായ അര്‍ജുന്‍ ശ്രീധരനെയാണ് അമിക്കസ് ക്യൂരിയായി ഹൈക്കോടതി നിയമിച്ചത്.

കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയതും, കണ്ണൂര്‍ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചതുമായ വിഷയങ്ങളാകും അമിക്കസ് ക്യൂരിയുടെ പരിഗണനയില്‍ വരിക.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.