കൊട്ടാരക്കരയില്‍ ട്രാന്‍സ്‌ജെൻഡേഴ്‌സിന്‍റെ മാർച്ചിനിടെ സംഘർഷം; പോലീസുകാർക്ക് പരിക്ക്
Thursday, June 19, 2025 10:47 PM IST
കൊല്ലം: കൊട്ടാരക്കരയില്‍ ട്രാന്‍സ്‌ജെൻഡേഴ്‌സും പോലീസും തമ്മിൽ സംഘർഷം. എസ്പി ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. സിഐ ഉൾപ്പടെയുള്ളവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം.

പത്തോളം പോലീസുകാര്‍ക്കും, നിരവധി സമരക്കാര്‍ക്കും പരിക്കുണ്ട്. ഇരുപതോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പോലീസുകാരെ മന്ത്രി കെ.എന്‍. ബാലഗോപാല്‍ സന്ദര്‍ശിച്ചു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.

നാല് വര്‍ഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ ഭിന്നലിംഗക്കാരായ ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ക്ക് സമന്‍സുകള്‍ വന്നതോടെ കേസുകള്‍ റദ്ദാക്കണമെന്നും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് ട്രാന്‍സ്‌ജെൻഡേഴ്‌സ് എസ്പി ഓഫീസിലേക്കു മാര്‍ച്ച് നടത്തിയത്.

പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഗാന്ധിമുക്കില്‍ റോഡ് ഉപരോധിച്ചു. ഉപരോധത്തിനിടയിലൂടെ കടന്നു പോകാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ സമരക്കാരില്‍ ചിലര്‍ അക്രമിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

സോഡാകുപ്പി കൊണ്ടുള്ള ഏറിലാണ് സിഐയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പിങ്ക് പോലീസിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ആര്യയ്ക്കും തലയ്ക്കാണ് പരുക്ക്.

പരിക്കേറ്റ സിപിഒമാരായ അനീസ്, അബി സലാം എന്നിവരെയും കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുപതോളം പേര്‍ കസ്റ്റഡിയിലെന്ന് ഡിവൈഎസ്പി പറഞ്ഞു.

ജില്ലാ പോലീസ് മേധാവി കെ.എം. സാബുമാത്യു ഉള്‍പ്പെടെയുള്ളവരും ആശുപത്രിയില്‍ എത്തി. അറസ്റ്റ് ചെയ്തവരെ കുന്നിക്കോട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.