Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
"മിറാഷ്' എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലര്‍
ജീത്തു ജോസഫിന്റെ പുത്തന്‍പടം മിറാഷിനെപ്പറ്റി വെറുതേ, ത്രില്ലറെന്നു പറഞ്ഞാല്‍ പോരാ, എഡ്ജ് ഓഫ് ദ സീറ്റ് ജീത്തു ജോസഫ് ത്രില്ലര്‍ എന്നു തന്നെ പറയണം. തീര്‍ച്ചയായും ആ വിശേഷണത്തിന് തീ പിടിപ്പിക്കുന്ന കഥാസഞ്ചാരമാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിനോട് അടുത്ത 15 മിനിറ്റുകളിലും.
ഒരു സാധാരണ മാന്‍ മിസിംഗ് കേസിനെ ചുറ്റിപ്പറ്റിയുള്ള ത്രില്ലിംഗ് അന്വേഷണമെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും സംഭവബഹുലവും അനുനിമിഷം ട്വിസ്റ്റുകള്‍ കൊണ്ടും സസ്പെന്സുകള് കൊണ്ടും സമ്പന്നവുമാണ് മിറാഷിന്റെ കഥാഗതി.
കഥയിലെയും കഥപറച്ചിലിലെയും പുതുമകളാണ് മിറാഷിനെ രസാവഹമായ എന്‍ഗേജിംഗ് ത്രില്ലറാക്കുന്നത്. രണ്ടര മണിക്കൂറില്‍ നിറയെ ട്വിസ്റ്റുകളും സസ്പെന്സുകളുമുള്ള ജീത്തു ജോസഫ് ത്രില്ലര്‍ സ്വഭാവം തന്നെ മിറാഷിനും.
ഒരു പ്രശ്നത്തിനു പിന്നിലെ സത്യം തേടിയുള്ള യാത്രയിലുടനീളം കീഴ്മേല്‍ മറിയുന്ന സത്യത്തിന്റെ വിചിത്രസ്വഭാവം പ്രേക്ഷകരെ അവസാനനിമിഷം വരെയും വിസ്മയഭരിതരാക്കും എന്നതില്‍ തര്‍ക്കമില്ല.
കോയമ്പത്തൂരിലെ രാജ്കുമാര് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരാണ് അഭിരാമിയും റിതികയും. അഭിരാമിയുടെ പ്രതിശ്രുത വരനും അതേ കമ്പനിയിലെ ഉദ്യോഗസ്ഥനുമായ കിരണ്‍ ഒരു ട്രെയിന്‍ അപകടത്തില്‍ മരിക്കുന്നു. കിരണിന്റെ മരണശേഷം കമ്പനി ഉടമ രാജ് കുമാറിന്റെ ആളുകളും എസ്പി അറുമുഖവും അഭിരാമിയെ സമീപിക്കുന്നു. അവര്‍ക്കു വേണ്ടത് കമ്പനിരഹസ്യങ്ങള് അടങ്ങിയ ഹാര്‍ഡ് ഡിസ്ക്. അത് കിരണ്‍ അഭിരാമിക്കു കൈമാറിയിട്ടുണ്ടാവുമെന്ന വിശ്വാസത്തിലാണ് ഇരുകൂട്ടരും.
അതേസമയം മൂന്നാമതൊരാള്‍ കൂടി അഭിരാമിക്കു പിന്നാലെ കൂടുന്നു, പ്യുവര്‍ ഫാക്ട്സ് എന്ന ഓണ്‍ലൈന്‍ ചാനലിലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ അശ്വിന് കുമാര്‍. അശ്വിനു വേണ്ടത് എക്സ്ക്ലൂസീവ് ന്യൂസ്.
നിഗൂഢ രഹസ്യങ്ങളുള്ള ആ ഹാര്‍ഡ് ഡ്രൈവിനു പിന്നാലെയുള്ള യാത്രയില്‍ അഭിരാമിക്കും റിതികയ്ക്കുമൊപ്പം അശ്വിനും ചേരുന്നതോടെ സംഭവബഹുലമായ കഥാസന്ദര്ഭങ്ങളിലേക്കും ട്വിസ്റ്റുകളിലേക്കുമുള്ള യാത്ര തുടങ്ങുകയായി.
പേരിനോടു നൂറല്ല, നൂറ്റൊന്നു ശതമാനം നീതിപുലര്‍ത്തുന്ന കഥാഗതിയാണു മിറാഷിന്റേത്. മിറാഷ് എന്നാല്‍ മരീചിക, തോന്നല്‍ എന്നൊക്കെയാണ് അര്‍ഥം. ഹാര്‍ഡ് ഡ്രൈവിനു പിന്നാലെയുള്ള അഭിരാമിയുടെയും അശ്വിന്റെയും റിതികയുടെയും യാത്രയില്‍ ഓരോ നിമിഷവും അവര്‍ ഓരോ പ്രശ്നങ്ങളിലേക്കെത്തുന്നു. അതിലെ സത്യം ഇന്നതാവും എന്നു കരുതി ചില നിഗമനങ്ങളോടെ അതിന്റെ അടുത്തെത്തുമ്പോഴേക്കും യാഥാര്‍ഥ്യം അതല്ലെന്ന് അവര്‍ അനുഭവിച്ചറിയുന്നു. എല്ലാം വെറും തോന്നല്‍ മാത്രമെന്നു തിരിച്ചറിയുന്നു.
വീണ്ടും പ്രശ്നപരിഹാരം തേടിയുള്ള യാത്രകള്‍, വീണ്ടും പ്രശ്നങ്ങള്‍.... അടുത്തെത്തുമ്പോഴേക്കും മനസില്‍ കണ്ടതൊന്നുമല്ല സത്യമെന്ന തിരിച്ചറിവിലെത്തുകയാണു മൂവരും. അവിടെയാണ് സസ്പെന്‍സും ട്വിസ്റ്റും തീര്‍ക്കുന്ന ജീത്തുജോസഫ് സ്പർശം പ്രേക്ഷകർക്ക് അനുഭവപ്പെട്ടുതുടങ്ങുക. കഥ തീര്‍ന്നെന്നു തോന്നുന്ന നിമിഷത്തില്‍ മറ്റൊരു കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രസാന്വേഷണ വൈഭവം. അതാണു ജീത്തു ജോസഫ് മാജിക്. അത് മിറാഷിലും അനുഭവിച്ചറിയാം.
അഭിനേതാക്കളിലേക്കു വരാം. ആസിഫ് അലിയാണ് കഥയിലെ ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ അശ്വിന്‍കുമാര്‍. ആസിഫിന്റെ കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ നായകനാണോ വില്ലനാണോ എന്നൊക്കെ സിനിമ കണ്ടുതന്നെയറിയുന്നതാവും അതിന്റെ ത്രില്‍.
പക്ഷേ, ഒന്നു പറയാതെ വയ്യാ. ഓരോ സിനിമ കഴിയുംതോറും താന്‍ സെലക്ട് ചെയ്ത കഥാപാത്രങ്ങളിലൂടെ തന്നിലെ നടനവൈഭവം മിനുക്കിയെടുക്കാനുള്ള ആസിഫിന്റെ പരിശ്രമങ്ങള്‍ക്ക് അടിവരയിടുകയാണ് മിറാഷിലെ അശ്വിന്‍കുമാര്‍.
അപര്‍ണ ബാലമുരളിയാണ് അഭിരാമിയുടെ വേഷത്തില്‍. കൂമനിലും കിഷ്കിന്ധാകാണ്ഡത്തിലും ആസിഫ്- അപര്‍ണ പെയര്‍ വിസ്മയമുഹൂര്‍ത്തങ്ങള്‍ പകര്‍ന്നിരുന്നു. ആ സിനിമകളും കഥാപാത്രങ്ങളും നല്കിയ പ്രതീക്ഷകള്‍ക്കപ്പുറമുള്ള കഥാഗതിയും കഥാസന്ദര്‍ഭങ്ങളുമാണ് ഇരുവര്‍ക്കും മിറാഷിലുള്ളത്.
മിറാഷിലെത്തുമ്പോള് അപര്ണയിലൂടെയാണു കഥ പറയുന്നത്. അപര്‍ണയുടെ സംഭവ ബഹുലമായ ജീവിതമാണു കഥയുടെ കാതല്‍. അപര്‍ണയുടെ കഥാപാത്രത്തിനും ഇപ്പോള്‍ വെളിപ്പെടുത്താനാവാത്ത ചില ട്വിസ്റ്റുകളും രഹസ്യങ്ങളുമുണ്ട്. അതും തിയറ്ററുകളിലെത്തി നേരിട്ടറിയാം.
അഭിരാമിയുടെ സഹപ്രവര്‍ത്തകയും സുഹൃത്തുമാണ് റിതിക. ഹന്ന റെജി കോശിയാണു റിതികയുടെ വേഷത്തില്‍. ഏറെ രഹസ്യങ്ങളിലൂടെയും നിഗൂഢതകളിലൂടെയും കടന്നുപോകുന്ന കഥാപാത്രത്തെ ഒട്ടും കൈവിട്ടുപോകാതെ ഹന്ന അവതരിപ്പിച്ചുവെന്നത് എടുത്തുപറയേണ്ടതുതന്നെ.
കിരണ്‍ എന്ന നിര്ണായകവേഷത്തിലെത്തുന്ന ഹക്കീം ഷാജഹാന്, പ്രകാശായി വേഷമിട്ട ദീപക് പറമ്പോള്‍, അഭിരാമിയുടെയും റിതികയുടെയും സഹപ്രവര്ത്തകന് അനന്തുവായി വേഷമിട്ട ബിഗ്ബോസ് ഫെയിം അര്ജുന്, എസ്പി അറുമുഖമായി വേഷമിട്ട തമിഴ് നടന് സമ്പത്ത് രാജ് തുടങ്ങിയവരും കഥയില്‍ നിറഞ്ഞുനില്ക്കുന്നു. നായകന്, നായിക, സഹതാരം എന്നതിനൊക്കെയപ്പുറം എല്ലാ കഥാപാത്രങ്ങള്‍ക്കും ഇടമുള്ള സിനിമ കൂടിയാണു മിറാഷ്.
ഹിന്ദി റൈറ്റര്‍ അപര്‍ണ ആര്. തരാക്കടിന്റെ കഥയ്ക്കു ശ്രീനിവാസ് അബ്രോളും ജീത്തു ജോസഫും ചേര്‍ന്നാണു തിരക്കഥയൊരുക്കിയത്. അപര്‍ണയുടെ കഥാപാത്രം അഭിരാമിക്കു കഥയിലുള്ള പ്രാധാന്യം പരിഗണിച്ചാല്‍ മിറാഷിനു "പെണ് ഡ്രൈവ് ത്രില്ലറെ'ന്ന വിശേഷണവും നന്നായിണങ്ങും.
ആരെ ആരു വിശ്വസിക്കും എന്ന അവസ്ഥയിലെത്തിയ ഒരുപിടി കഥാപാത്രങ്ങള്‍. മനസില്‍ കരുതിയതും മനസിലാക്കിയതുമല്ല വാസ്തവമെന്നു ബോധ്യപ്പെടുത്തുന്ന കഥവഴികള്‍. അതിനെ ബലപ്പെടുത്തുന്ന കുറേ കഥാസന്ദര്‍ഭങ്ങളും. ഇതൊക്കെയാണ് കോയമ്പത്തൂര്‍, തൃശൂര്‍, കോഴിക്കോട്, തൂത്തുക്കുടി എന്നിവയുടെ പശ്ചാത്തലത്തിലൊരുക്കിയ മിറാഷിനു പുതുമ പകരുന്നത്.
സതീഷ് കുറുപ്പിന്റെ കാമറയും വിനായകിന്റെ എഡിറ്റിംഗും വിഷ്ണു ശ്യാമിന്റെ മ്യൂസിക്കും ലിജു പ്രഭാകറിന്റെ കളറിംഗും സിനോയ് ജോസഫിന്റെ ശബ്ദ ഡിസൈനും ചിത്രത്തെ മികവുറ്റതാക്കുന്നു. കഥ തുടങ്ങുമ്പോള്‍ ഇതൊരു ഇമോഷണല്‍ ത്രില്ലറാണെന്ന തോന്നല്‍ നമുക്കുണ്ടാവും. പക്ഷേ, ഇമോഷനുകളെ പുറംതള്ളി സംഭവത്തിനു പിന്നിലെ നിഗൂഢതകള്‍ ഒന്നൊന്നായി പുറത്തുവരുന്ന സംഭവപരമ്പരകളാണു പ്രേക്ഷകരെ കാത്തിരിക്കുന്നത്.
ഇതുവരെ നമ്മള് കണ്ടറിഞ്ഞ ത്രില്ലറുകളിലെ കഥാസന്ദര്ഭങ്ങള്ക്കപ്പുറം വേറിട്ട ട്വിസ്റ്റുകളും സസ്പെന്സുകളും അനുഭവിക്കുമ്പോഴാണല്ലോ ഒരു സിനിമ കൂടുതല്‍ രസാകരമാവുക. അത്തരം സസ്പെന്‍സ് സംഭവങ്ങളുടെ ഘോഷയാത്ര തന്നെയാണു മിറാഷ്. എല്ലാ അര്‍ഥത്തിലും ഇവന്റ്ഫുൾ സസ്പെന്‍സ് ത്രില്ലറെന്നു തന്നെ പറയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഫാമിലിക്കൊപ്പം ആസ്വദിക്കാം "തിയേറ്റര്‍'
തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്റെ തിയേ
കാന്താര ചാപ്റ്റർ 1: ഋഷഭിന്റെ പകർന്നാട്ടം, "പുലിദൈവ' വിളയാട്ടം
കാന്താരയെന്ന ഈശ്വരന്റെ പൂന്തോട്ടത്തിലെ പഞ്ചുരുളിയെന്ന ദൈവാംശമുള്ള കല്ല് വീണ്ട
"കരം' പിടിച്ചിരുത്തുന്ന വിനീത് ത്രില്ലർ
തിരയ്ക്കുശേഷം വീണ്ടും ത്രില്ലർ വൈബിലേക്ക് വിനീത് ശ്രീനിവാസന്റെ ചുവടുമാറ്റം. ഫീ
ന്യൂജെന്‍ ഹൃദയംതൊട്ട് സത്യന് അന്തിക്കാട്
ഈ അടുത്തകാലത്തെങ്ങും ഇത്രയും എന്ജോയ് ചെയ്ത് സത്യന് അന്തിക്കാട് ഒരു സിനിമ ഷൂട
"മിനിമം' പോലുമില്ലാത്ത കൂലി
കൂലി സിനിമ എങ്ങനെയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ കഴിയുക മിനിമം ചിത്രമെന്
കനലൊരു തരി മതി ആളിക്കത്താൻ; "തുടരും' വിസ്മയങ്ങളുടെ ഈ ലാലേട്ടൻ
കനലൊരുതരി മതി ആളിക്കത്താൻ എന്നു പറയുന്നതാണ് തുടരും സിനിമയിലെ മോഹൻലാൽ. തര
കാത്തിരുന്ന അത്രയും ഉണ്ടോ എന്പുരാനിൽ?
ഒരു ഹോളിവുഡ് സിനിമ എങ്ങനെ കാണുന്നുവോ അതാണ് എന്പുരാൻ കണ്ടിറങ്ങുന്പോൾ പ്രേക്ഷക
മൈ ഡിയർ ബറോസ്
മലയാള ചലച്ചിത്ര ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പടുത്തപ്പെട്ട "മൈ ഡിയർ കു
ഇരയാക്കപ്പെടുന്ന പ്രതിനായകൻ; "രുധിരം' വ്യത്യസ്തമായ ചലച്ചിത്രാനുഭവം
ചലച്ചിത്രം ഒരു മാധ്യമമാകുന്നത് എന്തെങ്കിലുമൊരു ആശയം സംവേദനം ചെയ്യാനുണ്ടാകുമ
"താനാരാ' നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും ഉറപ്പ്
ദാമ്പത്യ ജിവതത്തിലെ വിശ്വസ്തതയും മനസിലാക്കലും ഏറ്റവും രസകരമായ രീതിയിൽ അവത
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.