Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കാന്താര ചാപ്റ്റർ 1: ഋഷഭിന്‍റെ പകർന്നാട്ടം, "പുലിദൈവ' വിളയാട്ടം
കാന്താരയെന്ന ഈശ്വരന്‍റെ പൂന്തോട്ടത്തിലെ പഞ്ചുരുളിയെന്ന ദൈവാംശമുള്ള കല്ല് വീണ്ടെടുക്കാൻ കാന്താരയുടെ കാവലാൾ ബെർമയുടെ തീപാറും പോരാട്ടം. അതാണ് ഋഷഭ് ഷെട്ടി എഴുതി, സംവിധാനം ചെയ്ത് ബെർമയെന്ന നായ‌ക വേഷത്തിൽ വിളയാടിയ കാന്താര ചാപ്റ്റർ1. പാൻ ഇന്ത്യ കത്തിപ്പടരുന്ന "കാന്താര' പുലിദൈവ വിളയാട്ടം.

കാന്താര ആദ്യ ഭാഗത്തിന്‍റെ കഥ ശിവയുടെ ജീവിത പരിസരങ്ങളിലും വർത്തമാനകാലത്തിലുമായിരുന്നുവെങ്കിൽ കാന്താര ചാപ്റ്റർ 1 ശിവയുടെ ആദിപൂർവികരുടെ വിശ്വാസ സംരക്ഷണത്തിന്‍റെ കഥയാണ്.

കാന്താരയെന്ന നിഗൂഢ വനത്തിലെ ഗോത്രവാസികളുടെ നായകനാണ് ഋഷഭ് ഷെട്ടി അവതരിപ്പിക്കുന്ന ഈശ്വരന്‍റെ രക്ഷാകവചമുള്ള ബെർമയെന്ന വീരപുരുഷൻ. ഏതാണ്ട് 1,500 വർഷം മുന്പുള്ള കാന്താരയും സമീപനാടായ‌ ബാംഗ്രയുമാണു ഈ സിനിമയുടെ കഥാപശ്ചാത്തലം.

ആദ്യമേ തന്നെ പറയട്ടെ, ഇതു തിയറ്ററിൽ തന്നെ കാണേണ്ട സിനിമയാണ്. പുതുമയുള്ള കഥാവതരണം, വേറിട്ട ആക്ഷൻ സീക്വൻസുകൾ, ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതം, ഭക്തിസാന്ദ്രവും മെലോഡിയസും ആവേശജകനവുമായ ഗാനങ്ങൾ, നായകതുല്യമായ ഇടവും കാന്പുമുള്ള കഥാപാത്രങ്ങളുടെ പെർഫോമൻസ്...

അത്രമേൽ അനുഭവസന്പന്നമാണു ഹോംബാലെ ഫിലിംസ് നിർമിച്ച കാന്താര പ്രീക്വൽ. അധർമത്തിനു മേൽ ദൈവീകതയുടെ തീ പടരുന്ന, അനീതിക്കുമേൽ നീതിയുടെ അഗ്നികരം നീളുന്ന, കൈയേറ്റങ്ങൾക്കു മേൽ വീണ്ടെടുപ്പിന്‍റെ അഭിമാനം നിറയുന്ന തിയറ്റർ അനുഭവത്തിന്‍റെ ത്രില്ലടിപ്പിക്കുന്ന 168 മിനിറ്റുകൾ.



കാന്താരയെന്ന ഈശ്വര ചൈതന്യമുള്ള മണ്ണിലെ ആദിമ വാസികളുടെ നിലനിൽപ്പിനായി നിലകൊളളുന്ന ബെർമ ആ യാത്രയിൽ പ്രതിസന്ധി നേരിടുന്പോഴൊക്കെ ധർമസംരക്ഷണത്തിനു ദൈവത്തിന്‍റെ ഭൂതഗണങ്ങൾ ബെർമയിലേക്കു സന്നിവേശിക്കുന്ന നിരവധി മുഹൂർത്തങ്ങളുണ്ട് സിനിമയിൽ.

കഥാഗതിയിലെ അത്തരം വഴിത്തിരിവുകളിൽ തിയറ്ററുകളിൽ തീപടർത്തുന്ന ഋഷഭ് ഷെട്ടിയുടെ ഹൈ വോൾട്ടേജ് സീനുകളാണ് സിനിമയുടെ ഹൈലൈറ്റ്. റൈറ്ററായും സംവിധായകനായും നായകനായും ഋഷഭിന്‍റെ മൾട്ടി ഡയമെൻഷൻ പ്രതിഭാവിലാസം വജ്രകാന്തി ചൊരിയുന്ന മാസ്മര മൂഹൂർത്തങ്ങൾ.

കാന്താരയിൽ നിന്ന് ഒരു പകൽ ദൂരമുള്ള ബാംഗ്രയെന്ന നാട്ടുരാജ്യത്തിന്‍റെ അധിപനാണ് വിജയേന്ദ്രരാജാവ്. ഒരിക്കൽ കാന്താരയിൽ, മകൻ രാജശേഖരനുമൊത്തു വേട്ടയ്ക്കെത്തുന്ന വിജയേന്ദ്രന് അവിടെ അതിക്രമിച്ചു കടന്നതിന്‍റെ വിലയായി സ്വന്തം ജീവൻ പകരം കൊടുക്കേണ്ടിവരുന്നു. പിന്നീടു ബാംഗ്രയുടെ അധിപനാകുന്ന രാജശേഖരനു രണ്ട് മക്കൾ. കുലശേഖരനും കനകവതിയും.

യുവരാജാവായ കുലശേഖരനെ രാജ്യഭാരമേൽപ്പിച്ചുവെങ്കിലും അയാളുടെ കെടുകാര്യസ്ഥതയിൽ ബാംഗ്രയിലെ കച്ചവടകേന്ദ്രമായ തുറമുഖം കാന്താരയുടെ നായകൻ ബെർമെയുടെ നിയന്ത്രണത്തിലാകുന്നു. ഇതിനിടെ യുവറാണി കനകവതിക്കു ബെർമെയെന്ന വീരനായകനോട് അടുപ്പവും അനുരാഗവും തോന്നിപ്പിക്കുന്ന കഥാഗതിയിലേക്കു സിനിമയുടെ കഥാസഞ്ചാരം. അതിനിടെ ബാംഗ്രയുടെ നഷ്ടത്തിനു പകരം ചോദിക്കാൻ കാന്താരയിൽ രാത്രിയുദ്ധത്തിനെത്തുന്ന കുലശേഖരൻ കൊല്ലപ്പെടുന്നതും തുടർന്നുള്ള സംഭവബഹുലമായ കഥാഗതിയുമാണു സിനിമ.



ഇതൊക്കെ സിനിമയുടെ ആമുഖം മാത്രം. യഥാർഥ കഥാഗതിയും അതിന്‍റെ ഉപകഥകളും വഴിത്തിരിവുകളുമെല്ലാം തിയറ്ററിൽ തന്നെ അനുഭവിക്കുന്നതാണു ത്രിൽ. രാജശേഖരനായി ജയറാമും കുലശേഖരനായി ഗുൽഷൻ ദേവയ്യയും കനകവതിയായി രുക്മിണി വസന്തും സ്ക്രീനിൽ പുതുമ നിറയ്ക്കുന്നു.

അനുഭൂതിയുടെ സിരകളിൽ ആവേശത്തിന്‍റെ ചോരതിളയ്ക്കുന്ന സീനുകളുടെ ഘോഷയാത്ര തന്നെ കാന്താര ചാപ്റ്റർ 1. ബാംഗ്രയിലെ കച്ചവട കേന്ദ്രത്തിലെത്തുന്ന ബെർമ, യുവറാണി കനകവതിയെ തേനീച്ച ആക്രമണത്തിൽ നിന്നു രക്ഷിക്കുന്ന സീനിലാണ് ആവേശത്തുടക്കം.

തുടർന്നു ബാംഗ്രെയുടെ വിരിമാറിലൂടെ ബെർമെയുടെ തേരോട്ട സീക്വൻസുകളു‌ടെ വിസ്മയം. രാജാവിന്‍റെ കുതിരയെ മെരുക്കുന്ന ബെർമെയുടെ തന്ത്രങ്ങളും തുടർന്നുള്ള സീനുകളും കനകവതിക്കു മുന്നിൽ അയാളുടെ വീരത്വവും നായകപരി വേഷവും അനാവൃതമായ മുഹൂർത്തങ്ങളാകുന്നു.

കദംബ ദേശത്തു നിന്നും കാന്താര മോഹിച്ചെത്തുന്നവരിൽ നിന്നു കാടിനെ രക്ഷിക്കുന്ന പുലിദൈവത്തിന്‍റെ കിടിലൻ സീക്വൻസുകളാണ് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഋഷഭ് ഷെട്ടി എന്ന റൈറ്ററുടെ വേറിട്ട ഭാവനയുടെ ദൃഷ്ടാന്തങ്ങളിലൊന്നാണ് ഈ സീൻ. കാന്താര ചാപ്റ്റർ 1 സിനിമ തന്നെ ഋഷഭ് എന്ന തിരക്കഥാകാരന്‍റെ വേറിട്ട ഭാവന വിടർത്തിയ പുതുവസന്തമെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.

കുലശേഖരൻ കാന്താര ആക്രമിക്കുന്ന രാത്രിയുദ്ധ സീനുകളും തീ പടരുന്ന ഫ്രെയിമുകളും അധർമവും ധർമവും തമ്മിലുള്ള പോരാട്ടവും രുദ്രഗുളികൻ, രാഹു ഗുളികൻ, സ്വാമിരാജ ഗുളികൻ...എന്നിങ്ങനെ വിവിധതരം ഗുളികന്മാരാൽ ആവേശിതനായി ബെർമയുടെ പകർന്നാട്ടവുമെല്ലാം പ്രേക്ഷകരെ വിസ്മയലഹരിയിലാഴ്ത്തുമെന്നതിൽ തർക്കമില്ല.



അരവിന്ദ് എസ്.കശ്യപിന്‍റെ ഛായാഗ്രഹണവും അജനീഷ് ലോകനാഥിന്‍റെ പാട്ടും പശ്ചാത്തല സംഗീതവും ആ സീക്വൻസുകളെ ആവേശഭരിതമാക്കുന്നു. അർജുൻ രാജിന്‍റെ ആക്്ഷൻ കൊറിയോഗ്രഫിയും ഋഷഭിന്‍റെ ഭാര്യ പ്രഗതിയുടെ വസ്ത്രാലങ്കാരവും സിനിമയെ ആകർഷക മാക്കുന്ന ചേരുവകളിൽ പ്രധാനമാണ്.

എടുത്തുപറയേണ്ടതു തന്നെയാണ് ചിത്രത്തിന്‍റെ ക്ലൈമാക്സിനോട് അടുത്ത പത്തു മിനിറ്റുകൾ. ഈശ്വരന്‍റെ പൂന്തോട്ടം മോഹിച്ചുവന്ന ദുഷ്ടശക്തികൾക്കു മേൽ തീകോരിയിടുന്ന പുലിദൈവ വിളയാട്ടത്തിന്‍റെ കാഴ്ചകളിലാണ് പിന്നീടുള്ള കഥകൾ.

കഥയിലും അവതരണത്തിലും മേക്കിംഗ് നിലവാരത്തിലും കാന്താര ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് ഉയരുന്പോൾ മലയാളികൾക്കും അഭിമാനിക്കാൻ വകയേറെയുണ്ട്. മലയാളികളുടെ ജയറാം, കന്നട സിനിമയിലും പാൻ ഇന്ത്യൻ തലത്തിലും വേറുറപ്പിക്കുന്നതിന്‍റെ കിടിലൻ കാഴ്ചകളാണ് സിനിമയിലുടനീളം. നമ്മുടെ ജയറാം ലൂക്കിലും ഡയലോഗ് ഡെലിവറിയിലും നായകസമാനമായ രാജോചിത പെർഫോമൻസിലും അഭിമാനം പകരുന്ന നിമിഷങ്ങൾ.

ചിത്രത്തിന്‍റെ ഓഡിയോഗ്രഫി നിർവഹിച്ച എം. ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത വിനേഷ് ബംഗ്ലാൻ, കളറിംഗ് വിഭാഗത്തിൽ പ്രവർത്തിച്ച രമേഷ് സി.പി, ശ്രീക് വാര്യർ, സിനിമയുടെ കഥയിലെ നിർണായക വഴിത്തിരിവിൽ വരുന്ന ബ്രഹ്മകലശ സോംഗ്.. അറിയല്ല ശിവനേ ഭക്തിപാതകൾക്കു ഭക്തിസാന്ദ്രമായ അനുഭവവിശേഷം പകർന്ന യുവ ഗായകൻ കെ.എസ്. ഹരിശങ്കറുമെല്ലാം മലയാളത്തിന്‍റെ അഭിമാനങ്ങൾ തന്നെ.



കാന്താരയിൽ ബ്രഹ്മരക്ഷസുണ്ടോ അതോ എല്ലാം വെറും കഥകളാണോ, ബെർമെയുടെ പിറവിരഹസ്യം, കാന്താരയെന്ന ഈശ്വരന്‍റെ പൂന്തോട്ടം കാണാനുള്ള കനവതിയുടെ ആഗ്രഹം നിഷ്കളങ്കമാണോ, ജയറാമിന്‍റെ കഥാപാത്രം രാജശേഖര രാജാവിനു മുഖംമൂടിയുണ്ടോ, കദന്പ ദേശത്തു നിന്നു വന്നവർ കാന്താരയിൽ കണ്ണുവച്ചതെന്തിന്, വഴികാട്ടികളായി വരുന്ന പുലിക്കും ഗംഗാ നദിക്കും കഥയിലുള്ള ഇടമെന്താണ്... ഇതൊക്കെ തിയറ്ററിലെത്തി നേരിട്ടറിയുന്നതാവും ത്രിൽ.

അച്ഛൻ മാഞ്ഞുപോയ ഇടമെന്നു കാന്താരയിലെ പുതുതലമുറയിലെ കുട്ടി പറയുന്നി‌ടത്തു നിന്നാണ് ഈ സിനിമ തുടങ്ങുന്നത്. ആ ഇടത്തിന്‍റെ ചരിത്രപരമായ കഥയടരുകളാണ് ഈ സിനിമ. അച്ഛൻ മാഞ്ഞുപോയത് ഒരു കിണറ്റിലേക്കാണ്. പക്ഷേ, ഇപ്പോൾ ആ കിണറും മാഞ്ഞിരിക്കുന്നു. ആ കിണർ മാഞ്ഞുപോയതും ഒരു കഥയാണ്. ആ കഥ പറയാൻ വരും, കാന്താര ചാപ്റ്റർ 2 എന്ന് ചെന്തീയുടെ ജ്വലിതകാന്തിയിൽ സ്ക്രീനിൽ തെളിയുന്നു.

ഒപ്പം, ഒറ്റയ്ക്കൊരു പേരും, ഋഷഭ് ഷെട്ടി... കാന്താര സീരിസിന്‍റെ അഴകും ആത്മാവും നായകനും മേക്കറുമായ ഒരേയൊരു പുലിജന്മപ്പിറവി!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഫാമിലിക്കൊപ്പം ആസ്വദിക്കാം "തിയേറ്റര്‍'
തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്‍റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്‍റെ തിയേ
"കരം' പിടിച്ചിരുത്തുന്ന വിനീത് ത്രില്ലർ
തിരയ്ക്കുശേഷം വീണ്ടും ത്രില്ലർ വൈബിലേക്ക് വിനീത് ശ്രീനിവാസന്‍റെ ചുവടുമാറ്റം. ഫീ
"മിറാഷ്' എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലര്‍
ജീത്തു ജോസഫിന്‍റെ പുത്തന്‍പടം മിറാഷിനെപ്പറ്റി വെറുതേ, ത്രില്ലറെന്നു പറഞ്ഞാല്‍ പ
ന്യൂജെന്‍ ഹൃദയംതൊട്ട് സത്യന്‍ അന്തിക്കാട്
ഈ അടുത്തകാലത്തെങ്ങും ഇത്രയും എന്‍ജോയ് ചെയ്ത് സത്യന്‍ അന്തിക്കാട് ഒരു സിനിമ ഷൂട
"മിനിമം' പോലുമില്ലാത്ത കൂലി
കൂലി സിനിമ എങ്ങനെയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ കഴിയുക മിനിമം ചിത്രമെന്
കനലൊരു തരി മതി ആളിക്കത്താൻ; "തുടരും' വിസ്മയങ്ങളുടെ ഈ ലാലേട്ടൻ
കനലൊരുതരി മതി ആളിക്കത്താൻ എന്നു പറയുന്നതാണ് തുടരും സിനിമയിലെ മോഹൻലാൽ. തര
കാത്തിരുന്ന അത്രയും ഉണ്ടോ എന്പുരാനിൽ?
ഒരു ഹോളിവുഡ് സിനിമ എങ്ങനെ കാണുന്നുവോ അതാണ് എന്പുരാൻ കണ്ടിറങ്ങുന്പോൾ പ്രേക്ഷക
മൈ ഡിയർ ബറോസ്
മലയാള ചലച്ചിത്ര ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പടുത്തപ്പെട്ട "മൈ ഡിയർ കു
ഇരയാക്കപ്പെടുന്ന പ്രതിനായകൻ; "രുധിരം' വ്യത്യസ്തമായ ചലച്ചിത്രാനുഭവം
ചലച്ചിത്രം ഒരു മാധ്യമമാകുന്നത് എന്തെങ്കിലുമൊരു ആശയം സംവേദനം ചെയ്യാനുണ്ടാകുമ
"താനാരാ' നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും ഉറപ്പ്
ദാമ്പത്യ ജിവതത്തിലെ വിശ്വസ്തതയും മനസിലാക്കലും ഏറ്റവും രസകരമായ രീതിയിൽ അവത
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.