Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ദുരന്തമായി കാലാ...!
പാ.രഞ്ജിത്ത് എന്ന സംവിധായകൻ മികച്ചൊരു വലിച്ചുനീട്ടലുകാരനാണെന്ന് "കാല' എന്ന ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. എന്തിനാണ് ഹേ, ഇത്തരമൊരു ഇടത്തിലേക്ക് സ്റ്റൈൽ മന്നൻ രജനികാന്തിനെ കൊണ്ടിട്ടത്? രണ്ടേമുക്കാൽ മണിക്കൂറിലേറെയുള്ള കഥപറച്ചിൽ പ്രക്രിയക്കിടയിൽ രജനി എന്ന നടനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സംവിധായകനു കഴിയാതെ വന്നതോടെ കാല ചുമ്മാ ഒരു ഡോണ്‍ കഥയായി അസ്തമിക്കുകയായിരുന്നു.



മാസിന് പകരം, ജനങ്ങൾക്കിടയിൽ നിൽക്കുന്ന സാധാരണക്കാരനായ നായകനായി രജനി (കരികാലൻ) എത്തുന്പോൾ തനതായ സ്റ്റൈലിൽ തിളങ്ങി നിൽക്കാൻ കക്ഷിക്ക് കഴിയുന്നുണ്ട്. ചില കഥകളിലെ പോരായ്മകൾ നായകന്‍റെ പ്രകടന മേന്മകൊണ്ട് മാഞ്ഞുപോകാറുണ്ട്. എന്നാൽ ഇവിടെ വലിച്ചു നീട്ടിയ കഥയ്ക്ക് മുന്നിൽ പലപ്പോഴും നായകന് അടിപതറിപ്പോകുകയാണ്. കാലം വേഗത്തിലോടുന്പോൾ, വേഗമില്ലാത്ത ചിത്രം ഒരുക്കി പാ.രഞ്ജിത്ത് പ്രേക്ഷകരെ വഞ്ചിക്കുകയായിരുന്നു.



സ്റ്റൈൽ കൊള്ളാം, പക്ഷേ...

നിങ്ങൾ രജനി ആരാധകനാണോ? എങ്കിൽ നിങ്ങൾക്ക് കോരിത്തരിക്കാനുള്ള പഴയ സംഭവങ്ങളൊക്കെ കാലയിലും കുത്തിനിറച്ചിട്ടുണ്ട്. അടിക്ക് അടി, കലക്കൻ ഗെറ്റപ്പ്, പാട്ട്, ഡാൻസ്.. പക്ഷേ, രജനിയുടെ മാസ്റ്റർ പീസായ പഞ്ച് ഡയലോഗുകൾ എല്ലാം കാലയിൽ പഞ്ചില്ലാതെ കൂപ്പുകുത്തുകയായിരുന്നു.

മുംബൈയിലെ ധാരാവിയിൽ താമസിക്കുന്ന തമിഴന്മാരുടെ കാവലാളായാണ് രജനി ചിത്രത്തിൽ എത്തുന്നത്. അപ്പോൾ പിന്നെ അടിക്കും ഇടിക്കും ചിത്രത്തിൽ കുറവൊന്നും ഉണ്ടാകില്ലല്ലോ. ആശയ ദാരിദ്യ്രം, കഥാ ദാരിദ്യ്രം എന്നീ സംഗതികൾ തലപൊക്കുന്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ സിനിമയിൽ കയറിക്കൂടുക സ്വഭാവികം. നിലം വിട്ടുകൊടുക്കാൻ തയാറാകാത്തവരുടെ നേതാവായി രജനി രംഗപ്രവേശം ചെയ്യുന്നതോടെയാണ് ചിത്രം ചൂടുപിടിച്ച് തുടങ്ങുന്നത്.



സിമ്പിൾ എൻട്രിയിലൂടെ രജനിയെ കാണിക്കുന്പോൾ തന്നെ ചിത്രം അത്രകണ്ട് മാസ് അല്ലായെന്ന് സൂചിപ്പിക്കാൻ സംവിധായകന് കഴിയുന്നുണ്ട്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കറുപ്പ് വേഷധാരിയായി എത്തി പ്രേക്ഷക മനംകവരുന്നുണ്ട് രജനി ചിത്രത്തിൽ. സ്റ്റൈലിന്‍റെ കാര്യത്തിൽ രജനിയെ കടത്തിവെട്ടാൻ മറ്റാർക്കും ആവില്ലായെന്ന് കാലാ അടിവരയിട്ട് പറയുന്നു.

വളിപ്പ് പ്രണയം

കാലയുടെ വീട്ടുകാരെയെല്ലാം പരിചയപ്പെടുത്തി കഥ മുന്നോട്ട് പോകുന്നതിനിടയിൽ നായകന് പ്രണയം ഇല്ലെങ്കിൽ ശരിയാകില്ലല്ലോ എന്ന തോന്നലിൽ നിന്ന് ഉദയംകൊണ്ട ഒരു പ്രണയ കഥ ചിത്രത്തിൽ രംഗപ്രവേശം ചെയ്യുന്നുണ്ട്. സത്യം പറയാമല്ലോ, സംഗതി വെറും വളിപ്പായി പോയി. ഹുമ ഖുറേഷിയെ വരെ രംഗത്തിറക്കി പ്രണയരംഗങ്ങൾ കൊഴുപ്പിക്കാൻ നോക്കിയിട്ടും എല്ലാം കൈവിട്ടുപോയി. സെറീനയായി എത്തിയ ഹുമ ഖുറേഷിയുടെ പ്രകടനം ശരാശരിയിലും താഴെയായപ്പോൾ ചിത്രത്തിന്‍റെ ബാലൻസിംഗിനെത്തന്നെ അത് ബാധിച്ചു.

ഒന്നാം പകുതിയുടെ മെല്ലപ്പോക്കിനിടയിൽ പ്രതികാരവും വില്ലന്മാരുമെല്ലാം താനേ വളർന്നു വരുന്നുണ്ടായിരുന്നു. സമുദ്രക്കനി ചിത്രത്തിൽ രജനിയുടെ സുഹൃത്തായി എത്തി കോമഡികൾ വേണ്ടുവോളം വാരിവിതറുന്നുണ്ട്. രജനിയുടെ മക്കളായി സ്ക്രീനിൽ നിറഞ്ഞു നിന്ന താരങ്ങൾ ഉശിരുള്ള പ്രകടനമാണ് പുറത്തെടുത്തത്.



ഇതെന്തൊരു പോക്ക്

ആദ്യപകുതിക്ക് തൊട്ടുമുന്പായി കോൾമയിർകൊള്ളിക്കുന്ന രംഗങ്ങളൊരുക്കി പ്രേക്ഷകരെ പിടിച്ചിരുത്താൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതൊക്കെ വെറും ഗിമ്മിക്ക് മാത്രമാണെന്ന് രണ്ടാം പകുതി തുടങ്ങുന്നതോടെ മനസിലാകും. കഥ റിയലിസ്റ്റിക്കാണെങ്കിലും പറഞ്ഞുപഴകിയ പ്രതികാരകഥയുടെ അതേ അച്ചിൽ തന്നെയാണ് കാലയും സംവിധായകൻ വാർത്തെടുത്തത്. അതൊക്കെ കാണുന്പോൾ തന്നെ, ഇത് രജനിയെ വച്ചുള്ള കാട്ടിക്കൂട്ടലാണെന്ന് അറിയാതെയെങ്കിലും തോന്നിപ്പോകും.

രണ്ടാം പകുതിയിൽ സെന്‍റിമെൻസും മെലോഡ്രാമയും സ്ഥാനം പിടിക്കുന്നതോടെ കഥയുടെ പോക്ക് വീണ്ടും മന്ദഗതിയിലാകും. ഇത്തരം കാട്ടിക്കൂട്ടലുകൾക്കിടയിലും രജനിയുടെ ഭാര്യയായി എത്തിയ സെൽവിയുടെ (ഈശ്വരി റാവു) പ്രകടനം പ്രേക്ഷകമനം കീഴടക്കുന്നുണ്ട്.



വില്ലൻ ക്ലാസാണ്

വെള്ളയും കറുപ്പും മുഖാമുഖം പോരാടുന്ന കാലായിൽ വെള്ള വസ്ത്രധാരിയായ രാഷ്ട്രീയക്കാരനായാണ് നാനാ പടേക്കർ വേഷമിടുന്നത്. അടിക്കും ഇടിക്കും ഒന്നും പോകാത്ത ക്ലാസ് വില്ലനായി നാനാ പടേക്കർ ചിത്രത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ചില സമയങ്ങളിൽ മിതത്വമാർന്ന പ്രകടനംകൊണ്ട് നായകനേക്കാൾ മുകളിൽ നിൽക്കാനും നാനാ പടേക്കറിന് സാധിക്കുന്നുണ്ട്.

മണ്ണിന് വേണ്ടിയുള്ള പോരാട്ടം രണ്ടാം പകുതിയിൽ കടുക്കുന്നുണ്ടെങ്കിലും അതൊക്കെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ പൂർണമായും പരാജയപ്പെട്ടു. കറുപ്പിന് വേണ്ടുവോളം സ്ഥാനം നൽകി വെള്ളയുടെ പ്രഭാവം കുറയ്ക്കാൻ ക്ലൈമാക്സിനോട് അടുക്കുന്പോൾ സംവിധായകൻ ശ്രമിക്കുന്നുണ്ട്.

ക്ലൈമാക്സിൽ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് എന്തോ സംഭവിക്കുമെന്ന് പ്രേക്ഷകർക്ക് വെറുതെ തോന്നും. എന്നാൽ പതിവ് സിനിമ സ്റ്റെെലിലേക്ക് കഥയെ തിരിച്ചെത്തിച്ച് ആവർത്തന വിരസത വേണ്ടുവോളം ഉണ്ടാക്കുന്നതിൽ പാ.രഞ്ജിത്ത് എന്ന് സംവിധായകൻ പൂർണമായും വിജയിച്ചു.

(പ്ലീസ്, ഇനിയെങ്കിലും സിനിമയെടുക്കുന്പോൾ ദൈർഘ്യം കുറച്ചാൽ നന്നായിരിക്കും.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.