Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
പ്രണയത്തിന്‍റെ വിശുദ്ധ അത്താഴങ്ങൾ
ഇനിയും വറ്റാത്ത പ്രണയമേ...
നിന്നെ അക്ഷരങ്ങളിൽ കൊരുത്തിടാം
മെഴുതിരി വെട്ടത്തിന്‍റെ ശോഭയിൽ
നിൻ മിഴികൾ തിളങ്ങുന്പോൾ
ഓർമകൾ പതിയെ ഉരുകുന്നു
മനസാം പാനപാത്രത്തിലേക്ക്
ഇറ്റിറ്റ് വീഴുന്നു...


അനൂപ് മേനോന്‍റെ എഴുത്തിനെ ഇങ്ങനെ വർണിക്കാം. പ്രണയം തുളുന്പി നിൽക്കുകയാണ് എന്‍റെ മെഴുതിരി അത്താഴങ്ങളിലെ ഓരോ വാക്കിലും നോട്ടത്തിലും... കാഴ്ചക്കാരന്‍റെ മനസിൽ പ്രണയം പൂത്തുലയും. പ്രണയമുള്ളവരാണെങ്കിലോ ഫോണെടുത്ത് പ്രിയപ്പെട്ടവരെ ചുമ്മാതൊന്ന് വിളിച്ചെന്നിരിക്കും. ആരോടും പറയാത്ത പ്രണയം മനസിൽ സൂക്ഷിക്കുന്നവരാണെങ്കിൽ ഉള്ളിന്‍റെയുള്ളിൽ നൂറുവട്ടം ചിരിച്ചെന്നിരിക്കും.



എന്തൊരു എഴുത്താണിത്... ഈ തണുത്ത അന്തരീക്ഷത്തിൽ ഇത്രമേൽ പ്രണയം നിങ്ങൾ ചൊരിയുന്പോൾ അതിനെ കണ്ടില്ലായെന്ന് നടിക്കുന്നതെങ്ങനെ. എന്‍റെ മെഴുതിരി അത്താഴങ്ങൾ പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്കായിട്ടുള്ള ചിത്രമാണ്. പ്രണയത്തിന്‍റെ സുഖവും നൊന്പരവും അറിഞ്ഞിട്ടുള്ളവർ ഈ അത്താഴത്തിന് കൂടാതെ പോകരുത്.

കഥാപാത്രങ്ങൾ ഒഴുകി നടക്കുന്നൊരു ചിത്രമെന്നു എന്‍റെ മെഴുതിരി അത്താഴങ്ങളെ വിശേഷിപ്പിക്കാം. സൂരജ് തോമസ്, ഈ എഴുത്തിന് ദൃശ്യരൂപം നൽകാൻ നിന്നിലെ സംവിധായകൻ നന്നേ പാടുപെട്ടിട്ടുണ്ടാകും. പ്രണയം പറയാൻ ഊട്ടിയിലെ തണുപ്പിനെയാണല്ലോ നിങ്ങൾ കൂട്ടുപിടിച്ചത്. അത് തന്നെയാണ് നിങ്ങളെ രക്ഷിച്ചതും. കാരണം മഞ്ഞും പ്രണയവും തമ്മിൽ പണ്ടേ നല്ല കെമിസ്ട്രിയാണല്ലോ. ഇതാണ് നിങ്ങൾ ഭംഗിയായി മുതലാക്കിയത്.



സഞ്ജയ് (അനൂപ് മേനോൻ) സ്പെഷൽ കോഴിക്കറിക്കായി കാത്തിരിക്കുന്നവർക്ക് നല്ല വിശപ്പുണ്ടായിരുന്നു. വിശപ്പുണ്ടെങ്കിലും, സ്നേഹം ചാലിച്ച കോഴിക്കറി കിട്ടാൻ അവർ എത്ര കാത്തിരിക്കാനും തയാറുമായിരുന്നു. ഈ കോഴിക്കറി കഴിച്ചാൽ കഴിക്കുന്നവന്‍റെ മനസിൽ പ്രണയം മൊട്ടിടുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതിന് തെളിവുകൾ പലത് അനുഭവസ്ഥരുടെ വാക്കുകളിലൂടെ പുറത്തുവരുന്പോൾ കഥ പതിയെ മുന്നോട്ടു നടന്നു തുടങ്ങും. ഈ പറഞ്ഞതിൽ നിന്നും നായകൻ പാചക വിദഗ്ധനാണെന്ന് മനസിലായി കാണുമല്ലോ, അല്ലേ‍?



ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ഫോണ്‍ കോളിൽ നിന്നാണ് താൻ മറന്നുവെന്ന് സഞ്ജയ് മനസിനെ പറഞ്ഞു പഠിപ്പിച്ച ഓർമകളിലേക്ക് തിരികെ നടക്കുന്നത്. അപ്പോൾ മുതൽ പ്രണയത്തിന്‍റെ മഞ്ഞ് പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങാൻ തുടങ്ങി. ചെറുതണുപ്പിൽ നിന്നും കോടമഞ്ഞിന്‍റെ മനോഹാരിതയിലേക്ക് കഥ വഴുതി മാറുന്നതോടെ പ്രണയം പതിയെ മൊട്ടിട്ടു തുടങ്ങി.

ഒരു പാട്ട് മൂളിക്കൊണ്ട് അഞ്ജലി (മിയ) വരുന്നതോടെയാണ് പ്രണയം വാചാലമാകാൻ തുടങ്ങിയത്. മെഴുകുതിരികളെ സുന്ദരിമാരാക്കി അവയ്ക്ക് മനംമയക്കുന്ന ഗന്ധം നൽകാൻ ഇഷ്ടപ്പെടുന്നവളെ ഒരു പാചക വിദഗ്ധൻ അത്താഴത്തിന് വിളിക്കുന്നതോടെ പ്രണയം കഥയെ തന്‍റെ വഴിയിലൂടെ നടത്തിച്ച് തുടങ്ങും.



വളയ്ക്കാൻ എളുപ്പമെന്ന് കരുതിയ നായികയെ തന്‍റെ വഴിക്ക് കൊണ്ടുവരാൻ പാടുപെടുന്ന നായകനെയാണ് പിന്നീട് കാണാൻ കഴിയുക. പക്വതയേറെയുള്ള അഞ്ജലിയെ മിയ മനസാൽ സ്വീകരിക്കുകയായിരുന്നു. ഇതുവരെ തന്നെ തേടിയെത്തിയ കഥാപാത്രങ്ങളെ എല്ലാം മറന്ന് അഞ്ജലിയായി മിയ മാറിയപ്പോൾ ആ മിഴികളിൽ പ്രണയം തുളുന്പി നിന്നു. ആ പ്രണയം തന്നെയായിരുന്നു ഈ കഥയുടെ നട്ടെല്ല്. സൗഹൃദ വലയം ഭേദിച്ച് പ്രണയ വലയത്തിലേക്ക് വന്നു വീഴുന്ന അഞ്ജലിയെ അത്ര പെട്ടെന്നൊന്നും ആരും മറന്നുപോകില്ല. പ്രണയാക്ഷരങ്ങൾ കൊണ്ട് വാക്കുകളെ വളച്ച് അനൂപ് മേനോൻ ഈ കഥയിലങ്ങോളം ഒഴുകി നടക്കുകയാണ്.



അലൻസിയറും ബൈജുവുമെല്ലാം ഈ കഥയുടെ ഒഴുക്കിനൊപ്പം യാത്ര ചെയ്യുന്നവരാണ്. ലാൽ ജോസും ദിലീഷ് പോത്തനും വി.കെ. പ്രകാശും കഥയുടെ മോടി കൂട്ടാനായി ചില ചെപ്പടിവിദ്യകൾ കാട്ടുന്നുണ്ട്. അതിൽ പ്രധാനം ലാൽ ജോസിന്‍റെ സൈക്കാട്രിക് തന്ത്രങ്ങളാണ്.

പ്രണയം തുളുന്പി നിന്ന കഥയെ പശ്ചാത്തല സംഗീതം വലയം ചെയ്തു നിന്നപ്പോൾ ഒഴുകിയെത്തിയ പാട്ടുകളും ഹൃദയങ്ങളിൽ തങ്ങിനിന്നു. ഇതിനെല്ലാം ഇടയിലും പ്രണയം ശാന്തമായി ഒഴുകിക്കൊണ്ടേയിരുന്നു. പ്രണയത്തിന് മരണമില്ലായെന്ന് സഞ്ജയ്‌യുടെ മുഖഭാവങ്ങളിലൂടെ ഓരോരുത്തർക്കും മനസിലാകുന്നിടത്ത് കഥ പതിയെ ഫുൾ സ്റ്റോപ്പിടുകയാണ്.

(കവിത പോലൊരു ചിത്രം. അതാണ് എന്‍റെ മെഴുതിരി അത്താഴങ്ങൾ)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.