Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
മനംമടുപ്പിക്കുന്ന നിത്യഹരിത നായകൻ
വിഷ്ണു ഉണ്ണികൃഷ്ണനും ധർമജൻ ബോൾഗാട്ടിയും വീണ്ടും ഒന്നിക്കുന്നു, ധർമജൻ ആദ്യമായി നിർമാതാവാകുന്നു... ഇക്കാരണങ്ങൾ കൊണ്ടു ചിരിവിരുന്ന് പ്രതീക്ഷിച്ച് "നിത്യഹരിത നായകൻ' കാണാൻ തീയറ്ററിൽ കയറിയാൽ നിരാശയോടെ തിരിച്ചിറങ്ങാം.
ചിത്രം അങ്ങിങ്ങായി കുറച്ചൊക്കെ ചിരിവിരുന്നൊരുക്കുന്നുണ്ടെങ്കിലും ക്ലീഷേ കഥാപശ്ചാത്തലം തന്നെയാണ് സംവിധായകൻ എ.ആർ. ബിനുരാജിന്‍റെ സിനിമയെ പിന്നോട്ടടിക്കുന്നത്. പേര് ഒഴിച്ചുനിർത്തിയാൽ, കഥയിലോ ആഖ്യാന ശൈലിയിലോ ഒരു വ്യത്യസ്തതയും ചിത്രത്തിന് അവകാശപ്പെടാനില്ല.
വിഷ്ണുവിനെയും ധർമജനെയും കണ്ടിട്ട് കട്ടപ്പനയിലെ ഋത്വിക് റോഷനോ വികടകുമാരനോ പ്രതീക്ഷിച്ച് പോയാൽ നിരാശ മാത്രമായിരിക്കും ഫലം. ഇരുവരെയും മാറ്റിനിർത്തിയാൽ, ഒരുതവണ കാണാവുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് നിത്യഹരിത നായകൻ.
നിത്യഹരിത നായകൻ എന്ന് കേൾക്കുന്പോഴേ മലയാളികളുടെ മനസിൽ ഓടിയെത്തുന്ന മുഖമാണല്ലോ പ്രേം നസീറിന്‍റേത്. അദ്ദേഹത്തിന് ആദരം അർപ്പിച്ച് ചിത്രം തുടങ്ങുന്പോൾ പ്രേക്ഷകർ വല്ലാതെ പ്രതീക്ഷിക്കുകയും ചെയ്യും. പക്ഷേ, ചിത്രം തുടങ്ങുമ്പോൾ തന്നെ നമ്മുടെ പ്രതീക്ഷകൾ അപ്പാടെ തെറ്റിയെന്ന് ബോധ്യമാകും.
നിത്യ എന്ന സ്കൂൾ ടൈം കാമുകിയിൽ നിന്ന് ഹരിത എന്ന ഭാര്യയിലേക്കുള്ള നായകന്‍റെ യാത്ര മാത്രമാണ് നിത്യഹരിത നായകൻ. അതിനിടെ ഒരുപാട് നായികമാരും കഥകളുമെല്ലാമിങ്ങനെ കയറിയിറങ്ങിപ്പോകും. കുട്ടിക്കാമുകനായി, വിദ്യാർഥി നേതാവായി, പാസ്റ്ററായി, ഭർത്താവായി... എല്ലാ കഥകളിലും വിഷ്ണു തന്നെയാണ് നായകൻ. കഥകളോരോന്നുമങ്ങനെ കാണുമ്പോൾ നിവിൻ പോളിയുടെ "പ്രേമ'ത്തിന്‍റെ കാറ്റ് എവിടെയോ അടിക്കുന്നപോലെ തോന്നും.
നാട്ടുംപുറത്തുകാരനായ സജി(വിഷ്ണു ഉണ്ണികൃഷ്ണൻ)യുടെ റൊമാന്‍റിക് ഫ്ലാഷ് ബാക്കുകളാണ് ചിത്രം പറയുന്നത്. നോൺലീനിയർ ശൈലിയിലുള്ള നിരവധി കഥകൾ നാം കണ്ടിട്ടുണ്ട്. നിത്യഹരിത നായകന്‍റെയും പോക്കും അതേപാതയിൽ തന്നെയാണ്. കഥയുടെ സിംഹഭാഗവും പറയുന്നത് ഭൂതകാലത്തിലാണ്.
ആദ്യരാത്രിയിൽ ഭാര്യയോട് സജി തന്‍റെ വീരസാഹസികകഥ പറയുന്നതോടെയാണ് പടം ഓടിത്തുടങ്ങുന്നത്. കഥയെന്നു പറഞ്ഞാൽ അങ്ങനെ ചുമ്മാ കഥയൊന്നുമല്ല. മൂന്നാലു നായികമാർ, ഓരോരുത്തർക്കും ആളാംവീതം പാട്ടുകൾ, സംഭവബഹുലമായ പ്രണയ കഥകൾ.
സ്കൂൾ കാലത്തെ പ്രണയത്തിലാണ് സജിയുടെ ഫ്ലാഷ് ബാക്കിന്‍റെ തുടക്കം. അടുത്ത ക്ലാസിലെ നിത്യയോടാണ് സജിയുടെ ആദ്യ അനുരാഗം. പഴയ സിനിമകളിലെ ക്ലീഷേ സ്കൂൾ പ്രണയമായതുകൊണ്ട് പ്രത്യേകം വിശദീകരിച്ചു സമയം കളയുന്നില്ല. പഴയകാലത്തെ അടയാളപ്പെടുത്താൻ ആന്‍റിനയും ശക്തിമാനും ഐസ്ഫ്രൂട്ടും ആറാംതമ്പുരാനുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്രതീക്ഷിത ട്വിസ്റ്റിൽ സ്കൂൾ കഥയ്ക്ക് സഡൻബ്രേക്കിട്ട് ചിത്രം കോളജിലേക്ക് പോകും. പിന്നെ സജിയുടെ കോളജ് കാലമാണ്. രാഷ്ട്രീയവും പ്രണയവുമില്ലാതെ എന്തു കോളജ്. സജിക്കുമുണ്ട് വിപ്ലവത്തിൽ പൊതിഞ്ഞൊരു കോളജ് കാലം. ഇടതുപക്ഷ വിദ്യാർഥി യൂണിയന്‍റെ തീപ്പൊരി നേതാവായ സജിയോട് അടുത്ത ക്ലാസിലെ പെൺകുട്ടിക്ക് ആരാധന തോന്നുന്നു, അതു പിന്നെ പ്രണയമാകുന്നു.
വിപ്ലവവും സമരവും ബസ് തടയലും അതിനിടയിലൂടെയുള്ള പ്രണയവുമെല്ലാം പതിവുകാഴ്ചകൾ തന്നെ. സമീപകാലത്തെ രാഷ്ട്രീയ ചിത്രങ്ങളിലേതുപോലെ കമ്യൂണിസത്തിന്‍റെ മഹത്വമോ ആദർശമോ ഒന്നും സജിക്ക് കാണിച്ചുതരാനില്ല. കോളജ് കാലം കൊണ്ടു തീരുന്നതാണ് അയാളുടെ കമ്മ്യൂണിസം.
സ്കൂളും കോളജും ആഘോഷവും കഴിഞ്ഞ് ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോഴേക്കും കഥയുടെ വേഗം ഒച്ചിന്‍റെ വേഗത്തിലാകും. ഒരു പ്രത്യേക സാഹചര്യത്തിൽ നാടുവിട്ട ശേഷം തിരിച്ചെത്തുന്ന സജിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ രണ്ടാം പകുതി. പക്ഷേ, ഭൂതകാലത്തിൽ നിന്നു ചിത്രം വർത്തമാനകാലത്തിലേക്ക് ലാൻഡ് ചെയ്യുമ്പോൾ ആകെ ഇഴച്ചിലാണ്. പലയിടങ്ങളിലും തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ മുഴച്ചു നിൽക്കുകയായിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്‍റെ പ്രകടനം മാത്രമാണ് മടുപ്പ് മാത്രം സമ്മാനിക്കുന്ന നിത്യഹരിത നായകനിലെ ഏക ആശ്വാസം. പ്രണയവും നൈരാശ്യവും നിസഹായതയുമെല്ലാം ഭംഗിയായി വിഷ്ണുവിന്‍റെ മുഖത്തു മിന്നിമറഞ്ഞു. ധർമജനും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സജിയുടെ അച്ഛനായി വേഷമിട്ട ഇന്ദ്രൻസിന്‍റെ പ്രകടനം എടുത്തുപറയേണ്ടതാണ്. താനൊരു നല്ല നടനാണെന്ന് ഇന്ദ്രൻസ് വീണ്ടും തെളിയിച്ചു.
നാലു നായികമാരും അവരുടെ വേഷങ്ങൾ വീതിച്ചെടുക്കുകയായിരുന്നു. ആർക്കും കൂടുതൽ പ്രാധാന്യം നല്കിയിട്ടില്ല. നവാഗതനായ രഞ്ജിൻ രാജ് ഒരുക്കിയ ഗാനങ്ങൾ തരക്കേടില്ലെന്നു മാത്രമേ പറയാനാകൂ. കളർഫുൾ രംഗങ്ങളുണ്ടെന്നല്ലാതെ കഥാഗതിയിൽ ഗാനങ്ങൾ ഒരു പങ്കും വഹിക്കുന്നില്ല.
വിവാഹപൂർവ പ്രണയകഥകൾ ഭാര്യയോട് ആദ്യരാത്രിയിൽ തന്നെ വള്ളിപുള്ളി വിടാതെ വിളമ്പിയ സജിക്ക് എന്ത് സംഭവിച്ചുവെന്ന് ചിത്രം കാണുന്നവർ മനസിലാക്കട്ടെ. വെറുപ്പിക്കലിനെല്ലാം ഒടുവിൽ യുവതലമുറയ്ക്ക് ഒരു സന്ദേശം കൂടി നൽകാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.
സന്ദേശമൊക്കെ കൊള്ളാം, പക്ഷേ അത് പറയാനുള്ള സന്ദർഭം മാറിപ്പോയെന്ന് മാത്രം. കഥയുടെ ഭാഗമാണെങ്കിലും പ്രേക്ഷകരെ ഒരുതരത്തിലും സ്വാധീനിക്കുന്നതായിരുന്നില്ല സന്ദേശവും. പ്രതീക്ഷിക്കാത്ത സന്ദർഭത്തിൽ എവിടെനിന്നോ കെട്ടിയിറക്കിയ സന്ദേശവും ക്ലൈമാക്സും 155 മിനിറ്റുള്ള കഥയെ കൂടുതൽ ദുർബലപ്പെടുത്തുകയാണ് യഥാർഥത്തിൽ ചെയ്തത്. ഒടുവിൽ എന്താണ് സംഭവിച്ചതെന്ന് ആലോചിച്ചുവരുമ്പോഴേക്കും പടം അവസാനിക്കുകയും ചെയ്യും.
ഡെന്നിസ് ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.