• Logo

Allied Publications

Europe
യുക്മ ദേശീയകലാമേള ഇന്ന് ഗ്ലോസ്റ്ററിൽ
Share
ഗ്ലോസ്റ്റർ: 14ാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ ഇന്നസെന്‍റ് നഗറിൽ അരങ്ങുണരും. യുകെയുടെ നാനാഭാഗങ്ങളിലുള്ള ആയിരത്തോളം കലാപ്രതിഭകൾ അവസാനവട്ട പരിശീലനവും പൂർത്തിയാക്കി ഇന്ന് വേദിയിലെത്തും.

കലാമേളയ്ക്ക് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറൽ സെക്രട്ടറി കുര്യൻ ജോർജിന്‍റെയും ജനറൽ കൺവീനർ ജയകുമാർ നായരുടെയും ഇവന്‍റ് ഓർഗനൈസർ അഡ്വ.എബി സെബാസ്റ്റ്യന്‍റെ‌യും നേതൃത്വത്തിൽ പൂർത്തിയാക്കി‌യതാ‌യി യുക്മ ദേശീയ സമിതി അറിയിച്ചു.

യുക്മ ദേശീയ കലാമേളയിൽ ഇതാദ്യമായിട്ടാണ് യുകെ മലയാളികൾക്ക് അഭിമാനമായി മാറിയ ഒരു വ്യക്തിയെ വിശിഷ്ടാതിഥിയായി ക്ഷണിച്ച് ആദരിക്കുന്നത്. ആദരം ഏറ്റുവാങ്ങുന്നത് ഡോ.ജൂണ സത്യനാണ്.

നോർത്ത് അംബ്രിയ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രഫസറായി ജോലി ചെയ്യുന്ന ഡോ.ജൂണ സത്യൻ കരസ്ഥമാക്കിയത് മികച്ച ശാസ്‌ത്ര ഗവേഷകർക്കുള്ള യുകെ സർക്കാരിന്‍റെ അര മില്ല്യൻ പൗണ്ട് സ്കോളർഷിപ്പാണ്.

മെയ്സർ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനായാണ് ഏകദേശം അഞ്ച് കോടി രൂപ മൂല്യം വരുന്ന സ്കോളർഷിപ്പാണ് ഈ പാലാ സ്വദേശിനിയെ തേടിയെത്തിയത്. സ്വപ്നതുല്യമായ അംഗീകാരം നേടി വെറും മൂന്ന് മാസങ്ങൾക്ക് ശേഷം ഡോ.ജൂണയേയും സഹപ്രവർത്തകരെയും തേടിയെത്തിയത് ലോക പ്രശസ്തമായ മൈക്കിൾ ഫാരഡെ അവാർഡാണ്.



ഫിസിക്സിലെ മികച്ച ഗവേഷകർക്ക് നൽകുന്ന മൈക്കിൾ ഫാരഡെ അവാർഡ് നേടിയ ആറംഗ സംഘത്തിലെ ഏക വനിതയാണ് ജൂണ സത്യൻ. തിരക്കേറിയ അധ്യാപന ജോലി, ലോകമറിയുന്ന ഗവേഷക എന്നീ നിലകളിൽ തിളങ്ങുമ്പോഴും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊതു പ്രവർത്തക എന്ന നിലയിലും ജൂണ ഏറെ പ്രശസ്തയാണ്.

ന്യൂകാസിൽ ബ്ലേക്ക്‌‌ലോ വാർഡിലെ കൗൺസിലറായി 2022ൽ ലേബർ പാർട്ടി ടിക്കറ്റിൽ വിജയിച്ച ജൂണ മുഴുവൻ പൊതുപ്രവർത്തകർക്കും ഒരു മാതൃകയാണ്. യു കെ എഞ്ചിനീയറിംഗ് ആൻഡ് ഫിസിക്കൽ സയൻസ് റിസർച്ച് കൌൺസിലാണ് മെയ്സർ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനായി ഇത്രയും വലിയ തുക ജൂണക്ക് നൽകിയത്.

പാലാ ശ്രാമ്പിക്കൽ തോമസിന്‍റെയും ഡെയ്സിയുടെയും മകളായ ജൂണ വിവാഹം കഴിച്ചിരിക്കുന്നത് ചാലക്കുടി സ്വദേശി സത്യൻ ഉണ്ണിയെയാണ്. മിലൻ സത്യയും മിലിൻഡ് സത്യയുമാണ് മക്കൾ.

രാവിലെ 10ന് കലാമേളയുടെ അരങ്ങുകൾ ഉണരും. അഞ്ച് സ്റ്റേജുകളിലായിട്ടാണ് ഇത്തവണ മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ സമയക്രമം യുക്മ ദേശീയ സമിതി പുറത്ത് വിട്ടിട്ടുണ്ട്. എല്ലാവരും സമയക്രമം പാലിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

കലാമേളയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, കലാമേള ജനറൽ കൺവീനർ ജയകുമാർ നായർ, കലാമേള ഇവന്‍റ് ഓർഗനൈസർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

വിയന്നയിൽ അന്താരാഷ്‌ട്ര വോളിബോൾ ടൂർണമെന്‍റ് ശനിയാഴ്ച.
വിയന്ന: കായിക പ്രേമികൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസിയേഷൻ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ നാട്ടിലേക്ക് മടങ്ങുന്നു; യാത്രയയപ്പ് 11ന് മാഞ്ചസ്റ്ററില്‍.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറലും യുകെയിലെ ക്‌നാനായ സമൂഹത്തിന്‍റെ ആത്മീയ ഗുരുവുമായ ഫാ.
ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി ലയൺസ് ക്ലബ് റോമാ കേരള.
റോം: ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി.
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ.
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.