• Logo

Allied Publications

Europe
വിശ്വാസരാഹിത്യവും ദൈവഭയ ഇല്ലായ്മയും കുടുംബങ്ങളെ ശിഥിലമാക്കുന്നു: മാർ ജോസഫ് പണ്ടാരശേരി
Share
ലിവർപൂൾ: സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള നിരീശ്വരവാദവും പുരോഹിതരെയും ക്രൈസ്തവ സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളും പ്രചാരണങ്ങളും യുവതലമുറയെ ദേവാശ്രയ ബോധത്തിൽ നിന്നും അകറ്റുകയാണെനും വിശ്വാസ രഹിതമായ ജീവിതത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് കുടുംബങ്ങൾ ശിഥിലമാകുന്നത് എന്നും മാർ ജോസഫ് പണ്ടാരശേരി പറഞ്ഞു.

ലിവർപൂൾ സെന്‍റ് പയസ് ടൻത് ക്നാനായ കാത്തലിക് മിഷൻ ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ച് സുറിയാനി പാരമ്പര്യം പരിരക്ഷിച്ച് ദൈവാശ്രയ ബോധത്തിൽ കാർന്നോന്മാർ കുടുംബങ്ങളെ പരിപാലിച്ചത് കൊണ്ടാണ് ക്നാനായ സമുദായം നിൽക്കുന്ന അടിത്തറയെന്നും മാർ ജോസഫ് പണ്ടാരശേരി പറഞ്ഞു.



സോഷ്യൽ മീഡിയ വഴി വരുന്ന വ്യാജ പ്രചാരണങ്ങളിൽ വഴിതെറ്റി വീഴാതെ ദൈവാശ്രയ ബോധത്തിൽ കുടുംബങ്ങളെ പരിപോഷിപ്പിക്കുന്നതിന് മുൻഗണന ഓരോ മാതാപിതാക്കളും നൽകണമെന്നും യുകെയിലെ ക്നാനായ കാത്തലിക് മിഷൻ പ്രവർത്തനങ്ങൾ കുടുംബങ്ങളെ വിശ്വാസത്തിലും ക്നാനായ പാരമ്പര്യത്തിലും നിലനിർത്തുന്ന ചാലകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാദ്യമേളങ്ങളുടെയും നടവിളികളുടെയൂം ക്നാനായ സമുദായ പുരാതന പാട്ടിന്‍റെയും അകമ്പടിയോടെ ആവേശ ഉജ്വലമായ സ്വീകരണമാണ് കോട്ടയം അതിരൂപത സഹായം മെത്രാൻ മാർ ജോസഫ് പണ്ടാരശേരിക്ക് ലിവർപൂൾ ക്നാനായ കാത്തലിക് മിഷൻ അംഗങ്ങൾ ഒരുക്കിയത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുര, അസിസ്റ്റന്‍റ് മിഷൻ ഡയറക്ടർ ഫാ. അജൂബ് തോട്ടനാനിയിൽ, ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ എന്നിവരുടെയും കൈകാരന്മാരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.



ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ട സ്വീകരണ യോഗത്തിൽ വേദപാഠ അവാർഡുകൾ വിതരണം ചെയ്തു. മാർ ജോസഫ് പണ്ടാരശേരിയുടെ നാല് ആഴ്ചത്തെ നീണ്ടുനിൽക്കുന്ന യുകെ സന്ദർശനത്തിന്‍റെ ആരംഭം ആയിരുന്നു ലിവർപൂളിലേത്.

കുട്ടികളുമായും യുവജനങ്ങളുമായി കുടുംബങ്ങളുമായും വ്യക്തിപരമായി നേരിൽകണ്ട് പരിചയപ്പെടുവാനും സഭാ, സമുദായ വിഷയങ്ങൾ ആധികാരികമായി പഠിപ്പിക്കുന്നതിനും മാർ ജോസഫ് പണ്ടാരശേരി മുൻകൈയെടുത്തു.

മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ.
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.