• Logo

Allied Publications

Europe
വിയന്നയിൽ 227 കോടി രൂപയുടെ സ്വത്ത് വേണ്ടെന്ന് വച്ച് യുവതി
Share
വിയന്ന: പാരമ്പര്യമായി ലഭിക്കേണ്ട സ്വത്തിനായി തല്ലുകൂടുന്നതും കൊലപാതകംവരെ നടക്കുന്നതും നാട്ടിൽ അത്ര അപൂർവമല്ല. എന്നാൽ, ഓസ്ട്രിയയിൽനിന്നു പുറത്തുവന്ന വാർത്ത അറിഞ്ഞാൽ ഇങ്ങനെയും ആളുകളുണ്ടോ എന്നു ചിന്തിച്ച് അത്ഭുതപ്പെടും.

മർലിൻ ഏംഗൽഹോൺ എന്ന 31കാരിക്കു മുത്തശിയിൽനിന്നു പാരന്പര്യമായി 227 കോടി രൂപയുടെ സ്വത്ത് കൈവശം വന്നുചേരുന്നത്. എന്നാൽ താൻ സമ്പാദിച്ച പണമല്ലാത്തതുകൊണ്ടു തനിക്കതു വേണ്ടെന്നും സർക്കാർ ആ സ്വത്ത് ആവശ്യക്കാർക്കു വിതരണം ചെയ്യണമെന്നും യുവതി അറിയിച്ചു.

വെറുതെ പറയുക മാത്രമല്ല, സ്വത്ത് ആർക്കൊക്കെ എങ്ങനെ വിതരണം ചെയ്യണമെന്നു തീരുമാനമെടുക്കുന്നതിനായി ഗുഡ് കൗൺസിൽ ഫോർ റീഡിസ്ട്രിബ്യൂഷൻ എന്ന പേരിൽ ഒരു സംഘവും രൂപീകരിച്ചു.

ഓസ്ട്രിയയിൽ പരമ്പരാഗതമായി കിട്ടുന്ന സ്വത്തിനു നികുതി അടയ്ക്കേണ്ടതില്ല. 2008ലാണ് ഓസ്ട്രിയൻ സർക്കാർ ഈ നികുതി ഒഴിവാക്കിയത്. ഇതിനെതിരേ ആക്ടിവിസ്റ്റായ മർലിൻ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.

പാവപ്പെട്ട മനുഷ്യർ ജീവിക്കാനായി കഷ്ടപ്പെട്ടു ജോലിചെയ്തു സമ്പാദിക്കുന്ന ഓരോ യൂറോയ്ക്കും നികുതി നൽകേണ്ടി വരുന്പോൾ, ഒരു അധ്വാനവുമില്ലാതെ പാരമ്പര്യമായി കൈവരുന്ന കോടിക്കണക്കിനു രൂപയ്ക്കു നികുതി അടയ്ക്കേണ്ടതില്ലാത്തത് വലിയ അനീതിയാണെന്നാണു മർലിന്‍റെ പക്ഷം.

90 ശതമാനം സ്വത്തും ഉപേക്ഷിക്കാനാണ് ഇവരുടെ തീരുമാനമെന്നാണു റിപ്പോർട്ടുകൾ. ജർമൻ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബിഎഎസ്എഫിന്‍റെ സ്ഥാപകനായ ഫ്രെഡറിക് ഏംഗൽഹോണിന്‍റെ പിൻഗാമിയാണു മർലിൻ.

2022 സെപ്റ്റംബറിൽ മുത്തശി മരിച്ചതോടെയാണ് കോടിക്കണക്കിനു സ്വത്ത് മർലിനു പാരമ്പര്യമായി കിട്ടിയത്.

മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ.
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.