• Logo

Allied Publications

Europe
ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് പണിമുടക്ക് വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചേക്കും
Share
ബര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ഉള്‍പ്പെടെ നിരവധി പ്രധാന ജര്‍മന്‍ വിമാനത്താവളങ്ങളില്‍ വലിയ തടസങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഒരു ഏകദിന പണിമുടക്കിന് വെര്‍ഡി ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്തു. ഈ മാസം ഏഴിന് പണിമുടക്കുമെന്നാണ് പ്രഖ്യാപനം.

ജര്‍മനിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, ഹാംബുര്‍ഗ്, ബര്‍ലിന്‍, ഡ്യൂസല്‍ഡോര്‍ഫ് എന്നിവിടങ്ങളിലെ സര്‍വീസുകളെ പണിമുടക്ക് ബാധിക്കുമെന്ന് യൂണിയന്‍ തിങ്കളാഴ്ച അറിയിച്ചു.

സുരക്ഷാ ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച രാജ്യത്തുടനീളമുള്ള നൂറുകണക്കിന് വിമാനങ്ങള്‍ ചലിച്ചതേയില്ല. ഇത്തവണ വെര്‍ഡിയുടെ സമരം പുലര്‍ച്ചെ നാലിന് ആരംഭിച്ച് വ്യാഴാഴ്ച രാവിലെ 7.10 വരെ നീണ്ടുനില്‍ക്കും..

അറ്റകുറ്റപ്പണി മുതല്‍ പാസഞ്ചര്‍, എയര്‍ക്രാഫ്റ്റ് കൈകാര്യം ചെയ്യല്‍ വരെയുള്ള എല്ലാ ഗ്രൗണ്ട് സ്ററാഫുകളും പണിമുടക്കിന് അനുകൂലമായതിനാല്‍ വലിയ റദ്ദാക്കലിനും കാലതാമസത്തിനും ഇടയാക്കും. 80 മുതല്‍ 90 ശതമാനം വരെ ജീവനക്കാര്‍ പങ്കെടുക്കുമെന്നാണ് മുന്നറിയിപ്പ്. ലുഫ്താന്‍സയുടെ ഫ്ലൈറ്റ് ഷെഡ്യൂള്‍ 1,00,000ത്തിലധികം യാത്രക്കാരെ ബാധിക്കും. ജര്‍മനിയിലെ ഇക്കൊല്ലത്തെ നാലാമത്തെ വലിയ പണിമുടക്കാണ് ബുധനാഴ്ച നടക്കാനിരിക്കുന്നത്.

വിവിധ ലുഫ്താന്‍സ ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന 25,000 ഗ്രൗണ്ട് സ്റ്റആഫുകളെ പ്രതിനിധീകരിക്കുന്ന ലുഫ്താന്‍സയും വെര്‍ഡിയും തമ്മിലുള്ള കൂട്ടായ വിലപേശല്‍ ചര്‍ച്ചകള്‍ക്കിടയിലാണ് നടപടി.

ഫെബ്രുവരി 23~ന് ലുഫ്താന്‍സ മേധാവികളില്‍ നിന്നുള്ള ശമ്പള വര്‍ദ്ധന നിര്‍ദ്ദേശം വെര്‍ഡി നിരസിച്ചു. വേതനത്തില്‍ 12.5 ശതമാനം വര്‍ധനവ് അല്ലെങ്കില്‍ അടുത്ത പന്ത്രണ്ട് മാസത്തേക്ക് പ്രതിമാസം കുറഞ്ഞത് 500 യൂറോ വര്‍ദ്ധിപ്പിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. കൂടാതെ 3,000 യൂറോയുടെ ഒറ്റത്തവണ പണപ്പെരുപ്പം ഓഫ്സെറ്റിംഗ് പേയ്മെന്‍റ്.

ജര്‍മനിയിലെ ഏറ്റവും വലിയ യൂണിയനുകളില്‍ ഒന്നായ വെര്‍ഡി വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളികളെ പ്രതിനിധീകരിക്കുന്നു. ലഫ്ത്താന്‍സയുടെ ഉടമസ്ഥതയിലുള്ള ഡിസ്കവര്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാരുടെ 48 മണിക്കൂര്‍ അതായത് തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസത്തെ പണിമുടക്ക് രാജ്യത്ത് തുടരുന്നതിനിടെയാണ് പുതിയ സമരപ്രഖ്യാപനം.

ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി ലയൺസ് ക്ലബ് റോമാ കേരള.
റോം: ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി.
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ.
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.