• Logo

Allied Publications

Europe
യുകെയിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: റിക്രൂട്ട്മെന്‍റ് സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസില്ലാതെ
Share
കണ്ണൂർ: യുകെയിൽ കെയർ വർക്കർ വിസ വാഗ്ദാനം ചെയ്ത് സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയെടുത്ത സ്റ്റാർനെറ്റ് ഇന്‍റർനാഷണൽ റിക്രൂട്ട്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ.

കോട്ടയം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലായാണ് സ്ഥാപനം പ്രവർത്തിച്ചത്. കഴിഞ്ഞ ഒരുവർഷത്തിനിടെ കോടികളുടെ പണമിടപാടുകളാണ് ഈ സ്ഥാപനത്തിലൂടെ നടന്നത്. കഴിഞ്ഞ മാസം 45 ലക്ഷം രൂപ സ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് തിരുവന്തപുരം സ്വദേശിയായ ഒരാൾക്ക് നൽകിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ലൈസൻസ് ഇല്ലാത്ത ഒരു സ്ഥാപനം എങ്ങനെയാണ് കോടികളുടെ ഇടപാടുകൾ നടത്തുന്നതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇന്നലെ സ്ഥാപന ഡയറക്ടറും പയ്യാവൂർ കാക്കത്തോട് സ്വദേശിയുമായ മാത്യൂസ് ജോസ്(31) അറസ്റ്റിലായതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരാതികളുടെ പ്രവാഹമാണ്.

ഫോൺമുഖാന്തരം വിളിച്ച് നിരവധി പേർ ഇതിനോടകം പരാതി അറിയിച്ചിട്ടുണ്ടെന്ന് എസിപി കെ.വി. വേണുഗോപാൽ പറഞ്ഞു. നിലവിൽ തൃശൂരിലെ വിയ്യൂർ, എറണാകുളം റൂറലിലെ പോത്താനിക്കാട്, പുത്തൻവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഈ കേസിൽ എറണാകുളം തൊടുപുഴ സ്വദേശി നിധിൻ ഷാ, ഭാര്യ അലിൻ സത്താർ, കണ്ണൂർ കുടിയാന്മല സ്വദേശി സിദ്ധാർഥ്, കന്പനി അധികൃതരായ മാത്യുസ് ജോസ്, അഭിലാഷ് ഫിലിപ്, സോനു മോൻ എന്നിവരായിരുന്നു പ്രതികൾ.

ഇവരെ കൂടാതെ കൂടതൽ പ്രതികൾ ഉൾപെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കണ്ണൂർ എസിപി കെ.വി. വേണുഗോപാൽ, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സംഘത്തിന് അന്താരാഷ്ട്ര ബന്ധം

വിസ തട്ടിപ്പ് കേസിനെ പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബെൽജിയത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി സോനുമോനാണ് ഇതിൽ മുഖ്യസൂത്രധാരനെന്നാണ് കണ്ടെത്തൽ. ഇയാളാണ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് നിയന്ത്രിക്കുന്നതെന്ന് പോലീസ് പറയുന്നു.

ഇയാളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിനിരയാകുന്നവരിൽ അധികവും സ്ത്രീകളാണെന്ന് പോലീസ് പറഞ്ഞു.

വിയന്നയിൽ അന്താരാഷ്‌ട്ര വോളിബോൾ ടൂർണമെന്‍റ് ശനിയാഴ്ച.
വിയന്ന: കായിക പ്രേമികൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസിയേഷൻ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ നാട്ടിലേക്ക് മടങ്ങുന്നു; യാത്രയയപ്പ് 11ന് മാഞ്ചസ്റ്ററില്‍.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറലും യുകെയിലെ ക്‌നാനായ സമൂഹത്തിന്‍റെ ആത്മീയ ഗുരുവുമായ ഫാ.
ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി ലയൺസ് ക്ലബ് റോമാ കേരള.
റോം: ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി.
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ.
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.