Fifa U 17 World cup
  Back to Home
തീപ്പൊരി പാറും ; ലോകകപ്പ് സെമിക്കായി പോരാട്ടം ശക്തം


പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഏകപക്ഷീയമായി ചില ടീമുകൾ മുന്നേറുമെന്നുള്ള കണക്കുകൂട്ടലുകൾ തെറ്റി. ഉൗതല്ലേ തീപ്പൊരി പാറും എന്ന സിനിമ ഡയലോഗിനെ സാധൂകരിച്ച് പോരാട്ടങ്ങൾക്കു ചൂടുപിടിച്ചു. ലോകകപ്പിന്‍റെ ആദ്യ ആഴ്ചകളിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ഒഴികെയുള്ള വന്പൻ ടീമുകൾ തോൽവി അറിഞ്ഞില്ല. പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഈ ലോകകപ്പിന്‍റെ തുടക്കത്തിൽ സെമി സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളുടെ ഗണത്തിൽ ഇല്ലായിരുന്നു.

ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള നിരീക്ഷണം ശരിയായെങ്കിലും പാക്കിസ്ഥാന്‍റെ കഥ വേറെ ആയി. ഈ ലോകകപ്പിലെ ഏറ്റവും മോശം ഫീൽഡിംഗ് കാഴ്ചവയ്ക്കുന്ന ടീമാണ് പാക്കിസ്ഥാൻ. എങ്കിലും സെമി ഫൈനൽ സ്ഥാനത്തിനായി ഏറ്റവും ശക്തമായ നിലയിലാണ് പാക്കിസ്ഥാൻ ഇപ്പോൾ.

1992നുശേഷം റൗണ്ട് റോബിൻ രീതിയിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന തരത്തിലാണ് ലോകകപ്പിന്‍റെ ആദ്യ ഘട്ടം. പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലെത്തുന്ന ടീമുകൾ സെമിയിൽ പ്രവേശിക്കും.

ആവേശപ്പോരാട്ടങ്ങൾ

ജൂണ്‍ 21ന് ആതിഥേയരായ ഇംഗ്ലണ്ടിനെ 20 റണ്‍സിന് ഞെട്ടിച്ച് ശ്രീലങ്ക തീപ്പൊരി പോരാട്ടങ്ങൾക്ക് തുടക്കമിട്ടു. 22ന് രണ്ട് ഇഞ്ചോടിഞ്ച് പോരാട്ടങ്ങളാണ് ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചത്. ഇന്ത്യയെ വിറപ്പിച്ചശേഷം അഫ്ഗാനിസ്ഥാൻ 11 റണ്‍സിനു കീഴടങ്ങി, ന്യൂസിലൻഡിനു മുന്നിൽ അഞ്ച് റണ്‍സ് അകലെ വെസ്റ്റ് ഇൻഡീസ് പൊരുതി വീണു. തുടർന്നുള്ള ദിനങ്ങളിൽ പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനെയും പാക്കിസ്ഥാൻ ന്യൂസിലൻഡിനെയും കീഴടക്കി. ഇംഗ്ലണ്ടിനെ കീഴടക്കിയതോടെ ഓസ്ട്രേലിയ സെമി ബെർത്ത് ഉറപ്പാക്കിയെങ്കിൽ ആതിഥേയർക്ക് അതൊരു കനത്ത പ്രഹരമായി. വെസ്റ്റ് ഇൻഡീസിനെ 125 റണ്‍സിനു തകർത്ത് ഇന്ത്യ അപരാജിതരായി സെമിയിലേക്ക് അടുത്തു.

ഇംഗ്ലണ്ട് ത്രിശങ്കുവിൽ

ഈ ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളായിരുന്നു ഇംഗ്ലണ്ട്. ലോക ഒന്നാം നന്പർ ടീമായി ലോകകപ്പിനു തുടക്കമിട്ട ഇംഗ്ലണ്ട്, ഓസ്ട്രേലിയയോടും പരാജയപ്പെട്ടതോടെ ഐസിസി റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. പാക്കിസ്ഥാൻ ന്യൂസിലൻഡിനെ ആറ് വിക്കറ്റിനു കീഴടക്കിയതോടെ സെമിയിലേക്കുള്ള ഇംഗ്ലണ്ടിന്‍റെ വഴി കടുപ്പമാക്കി. കാരണം, ഇംഗ്ലണ്ടിന് ഏഴ് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്‍റാണുള്ളത്. +1.051 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിക്കേണ്ടത് ഇംഗ്ലണ്ടിന്‍റെ ആവശ്യകതയാണ്. അല്ലെങ്കിൽ മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും ഇംഗ്ലണ്ടിന്‍റെ സെമി സാധ്യത. അവർക്ക് ഇനി ശേഷിക്കുന്നത് രണ്ട് വന്പൻ പോരാട്ടങ്ങളാണെന്നതും കാര്യങ്ങൾ വഷളാക്കും. ഞായറാഴ്ച ഇന്ത്യയെയും ബുധനാഴ്ച ന്യൂസിലൻഡിനെയുമാണ് ഇംഗ്ലണ്ടിനു നേരിടേണ്ടത്.

ഇന്ത്യ നന്പർ 01

വെസ്റ്റ് ഇൻഡീസിനെ ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് പോരാട്ടത്തിൽ കീഴടക്കിയതോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇംഗ്ലണ്ട് പാക്കിസ്ഥാനോട് പരാജയപ്പെട്ടതോടെ ഇന്ത്യ ഒന്നാം നന്പറിൽ എത്തിയിരുന്നു. എന്നാൽ, വിൻഡീസിനോട് പരാജയപ്പെട്ടാൽ ഇന്ത്യ വീണ്ടും രണ്ടിലേക്ക് ഇറങ്ങുമായിരുന്നു. നാളെ ഇന്ത്യ ലോക ഒന്നാം നന്പറായി ഇംഗ്ലണ്ടിനെ നേരിടും. ഇംഗ്ലണ്ട് ജയിച്ചാൽ അവർ വീണ്ടും ഒന്നിലേക്ക് തിരിച്ചെത്തും. ഇംഗ്ലണ്ടിനെ ഇന്ത്യ കീഴടക്കിയാൽ 124 പോയിന്‍റുമായി ഇന്ത്യ ഒന്നിൽ തുടുരുകയും ഇംഗ്ലണ്ട് 121 പോയിന്‍റിലേക്ക് വീഴുകയും ചെയ്യും. നിലവിൽ ഇന്ത്യക്ക് 123ഉം ഇംഗ്ലണ്ടിന് 122ഉം പോയിന്‍റാണ്.

ഇന്ത്യക്ക് ലോകകപ്പ് സെമിയിൽ കടക്കാൻ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രം മതി. പോയിന്‍റ് ടേബിളിൽ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ന്യൂസിലൻഡും സമ്മർദത്തിൽ

വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ തരിപ്പണമാക്കിയതോടെ ഇംഗ്ലണ്ടിനേപ്പോലെ ന്യൂസിലൻഡും സമ്മർദത്തിലായിരിക്കുകയാണ്. പാക്കിസ്ഥാനെതിരേ തോറ്റ ന്യൂസിലൻഡിനുശേഷിക്കുന്നതും രണ്ട് വന്പൻ പോരാട്ടങ്ങൾ, ഇന്ന് ഓസ്ട്രേലിയയും ബുധനാഴ്ച ഇംഗ്ലണ്ടും. ഓസ്ട്രേലിയ പതിവുപോലെ ഒരു ടൂർണമെന്‍റ് ടീമാണെന്നു വ്യക്തമാക്കി പോയിന്‍റ് ടേബിളിന്‍റെ തലപ്പത്ത് തുടരുന്നു. ഇന്ന് ജയിച്ചാൽ മാത്രമേ ന്യൂസിലൻഡിന് സെമിയിലേക്ക് അടുക്കാൻ സാധിക്കൂ. കാരണം, ബുധനാഴ്ച ഇംഗ്ലണ്ടിനെയാണ് അവർക്ക് നേരിടേണ്ടത്. അപ്രതീക്ഷിത മൂന്ന് തോൽവിയിലൂടെ പിന്നോട്ടിറങ്ങിയ ഇംഗ്ലണ്ടിന് സെമിയിലേക്ക് മുന്നേറേണ്ടത് അഭിമാനപ്രശ്നമാണ്.

പാക്കിസ്ഥാൻ x ബംഗ്ലാദേശ്

ഏഴ് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്‍റുമായി പാക്കിസ്ഥാനും ബംഗ്ലാദേശും ആണ് ഇംഗ്ലണ്ടിന് ഭീഷണിയായി സെമി സ്ഥാനത്തിനായി ശക്തമായി പോരാടുന്നത്. ശ്രീലങ്ക ഇന്നലെ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ അവരുടെ ഭീഷണി ഇല്ലാതായി. പാക്കിസ്ഥാൻ-ബംഗ്ലാദേശ് പോരാട്ടം നിർണായകമാകും. പാക്കിസ്ഥാന്‍റെ മറ്റൊരു മത്സരം ഇന്ന് അഫ്ഗാനിസ്ഥാനുമായാണ്. നിലവിലെ ഫോം അനുസരിച്ച് അഫ്ഗാനിസ്ഥാനെ പാക്കിസ്ഥാൻ കീഴടക്കിയേക്കും. ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാൽ പാക്കിസ്ഥാന്‍റെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കും. ഇന്ത്യ മനഃപൂർവം ഇംഗ്ലണ്ടിനോട് തോറ്റു കൊടുക്കുമെന്നാണ് പാക് മുൻ താരം ബാസിത് അലിയുടെ ആക്ഷേപം.

ചുരുക്കത്തിൽ ഈ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളുടെ അവസാനം തീപ്പൊരി ചിതറും, ഇന്നത്തേതുൾപ്പെടെ ശേഷിക്കുന്നത് 10 മത്സരങ്ങൾ മാത്രവും.
കിരീടം ക്രിക്കറ്റിന്‍റെ തറവാട്ടിലേക്ക്; ഇംഗ്ലണ്ട് ലോകചാമ്പ്യന്മാർ
ലോഡ്സ്: ക്രിക്കറ്റിന്‍റെ മെക്കയിലെ ത്രസിപ്പിക്കുന്ന മത്സരത്തിൽ ലോകക്രിക്കറ്റിന് പുതിയ കിരീടാവകാശികളായി ഇംഗ്ലണ്ട്. ത്രസിപ്പിക്കുന്ന മത്സരത്തിൽ
ഇംഗ്ലണ്ടിന് ആദ്യ ലോകകിരീടത്തിലേക്ക് 242 റൺസ് ദൂരം മാത്രം
ലോർഡ്സ്: ഇംഗ്ലണ്ടിന് ആദ്യമായൊരു ലോക കിരീടം ചൂടാൻ 242 റണ്‍സിന്‍റെ വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. 55
കന്നിക്കിരീടത്തിനായി ഇംഗ്ലണ്ടും ന്യൂസിലൻഡും
ലണ്ടൻ: ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ ലോഡ്സിൽ ഇന്ന് ഏകദിന ലോക രാജാക്കന്മാരുടെ കിരീട ധാരണം. പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഫൈനലിൽ
ലോകകപ്പ് റിവ്യൂ മീറ്റിംഗിന് സിഒഎ; കോഹ്‌ലിയും ശാസ്ത്രിയും ചോദ്യങ്ങൾ നേരിടേണ്ടിവരും
മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അപ്രതീക്ഷിത തോൽവിയിലൂടെ പുറത്തായ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ചോദ്യശരങ്ങളുടെ
ഇംഗ്ലണ്ട് കൂളായി ഫൈനലിൽ; ഇക്കുറി പുതിയ അവകാശികൾ
ബർമിംഗാം: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ കലാശപോരിന്‍റെ ചിത്രം തെളിഞ്ഞു. ബർമിംഗാം നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അനായാസം
എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാർ; ഓസീസ് 223ന് പുറത്ത്
ബർമിംഗാം: ഏകദിന ലോകകപ്പിന്‍റെ കലാശപോര് കളിക്കാൻ ഇംഗ്ലണ്ടിന് 224 റൺസ് വേണം. സെമിയിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന്
ക്ഷമിക്കുക ജഡേജ... കറുത്ത കുതിരകൾക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യ
മാഞ്ചസ്റ്റർ: കപിലിനും ധോണിക്കും ശേഷം ഇന്ത്യക്കായി ലോകകപ്പുയർത്താമെന്ന വിരാട് കോഹ്‌ലിയുടെ മോഹങ്ങൾ മാഞ്ചസ്റ്ററിന്‍റെ മണ്ണിൽ പൊലിഞ്ഞു വീണു.
രോഹിതും കോഹ്ലിയും രാഹുലും പുറത്ത്
മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു!
മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്‍റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ
ക്ലാസിക് സെമി
മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ
സൂപ്പർ ഹിറ്റ്മാൻ 5
ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം
ഗ്രൂപ്പ് ചാന്പ്യൻമാരാകാൻ ഇന്ത്യ; ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
ലീഡ്സ്: ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ അവസാന ഒന്നാം റൗണ്ട് പോരാട്ടം. മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഇന്ത്യ ശ്രീലങ്കയോട് ജയിച്ച് ഇന്ന് നടക്കുന്ന രണ്ടാം
ടോസ് ഭീഷണി മറികടന്നു പാക്കിസ്ഥാൻ; ഇനി വേണ്ടത് യമണ്ടൻ വിജയം
ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനു ബാറ്റിംഗ്. ടോസ് നഷ്ടപ്പെട്ടാൽ ലോകകപ്പിനു പുറത്തെന്ന നിലയിൽ ഗ്രൗണ്ടിലെത്തിയ പാക് നായകൻ സർഫ്രാസ്
ഒരു യമണ്ടൻ ജയത്തിന്!
ലണ്ടൻ: ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു
അഫ്ഗാന്‍ പൊരുതി വീണു; വിൻഡീസിന് 23 റൺസ് ജയം
ലീഡ്സ്: കന്നി ലോകകപ്പിൽ സമ്പൂർണ പരാജയത്തോടെ അഫ്ഗാനിസ്ഥാനു നാട്ടിലേക്ക് മടങ്ങാം. അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് 23 റൺസിനു തോറ്റു. വിൻഡീസിന്‍റെ 312
അഭിമാന ജയത്തിലേക്ക് അഫ്ഗാന് 312 റൺസ് ദൂരം
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിനെതിരെ അഫ്ഗാനിസ്ഥാനു 312 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറ്
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ
ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം
ലക്ഷ്യം മൂന്നു നൂറും ഒരാറും; നാലിലൊന്നിലെത്താൻ വെള്ളക്കാരും കിവികളും
ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 306 റൺസ് വിജയലക്ഷ്യം. ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയും (106) ജേസൺ റോയിയുടെ (60) അർധ
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ
ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്‍റെ
ബംഗ്ലാദേശ് പൊരുതിവീണു; ഇന്ത്യ ആറാം ജയത്തോടെ സെമി ഉറപ്പിച്ചു
ബർമിംഗ്ഹാം: ബംഗ്ലാ പോരാട്ടത്തെ മറികടന്ന് ഇന്ത്യ ലോകകപ്പ് സെമി ഉറപ്പിച്ചു. ബംഗ്ലാദേശിനെ 28 റൺസിനു പരാജയപ്പെടുത്തിയാണ് നീലപ്പട ലോകകപ്പിന്‍റെ നാലിലൊന്നിൽ
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്
ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം
ലക്ഷ്യം ജയം
ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്‍റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും.
നിക്കോളാസിന്‍റെ ഒറ്റയാൾ പോരാട്ടം ഫലിച്ചില്ല: ലങ്കയ്ക്കെതിരേ വിൻഡീസിന് തോൽവി
ലണ്ടൻ: ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ ശ്രീലങ്കയ്ക്ക് 23 റൺസിന്‍റെ ജയം. ലങ്കയുടെ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ ഒമ്പതു
ആവിഷ്ക ഫെർണാണ്ടോയ്ക്ക് സെഞ്ചുറി: വിൻഡീസിന് 339 റണ്‍സ് വിജയലക്ഷ്യം
ലണ്ടൻ: വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ആവിഷ്ക ഫെർണാണ്ടോയുടെ സെഞ്ചുറി മികവിൽ ലങ്ക നിശ്ചിത അന്പതോവറിൽ ആറു
വിജയ് ശങ്കർ ലോകകപ്പിന് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാകും
ലണ്ടൻ: പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ഓൾറൗണ്ടർ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കർണാടകയുടെ ഓപ്പണർ മായങ്ക് അഗർവാൾ പകരക്കാരനായി ടീമിലെത്തുമെന്ന് പിടിഐ റിപ്പോർട്ട്
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം
ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും
ബെയർസ്റ്റോയ്ക്കു സെഞ്ചുറി, ഇന്ത്യയുടെ ലക്ഷ്യം 338 റണ്‍സ്, ഷമിക്ക് അഞ്ചു വിക്കറ്റ്
ബിർമിംഗ്ഹാം: ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന്‍റെ മികവിൽ ഇന്ത്യക്കെതിരേ മികച്ച സ്കോർ കണ്ടെത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴു
കളറാകട്ടെ...
ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക്
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ്
ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്‍റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ
ശ്രീലങ്കയ്ക്ക് തകർച്ച; ദക്ഷിണാഫ്രിക്കയ്ക്കു 204 റൺസ് വിജയലക്ഷ്യം
ചെസ്റ്റർ-ലീ-സ്ട്രീറ്റ്: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായക മത്സരത്തിൽ വൻ സ്കോർ കണ്ടെത്താനാകാതെ ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ
Standings

Group A

 

Group B

 

Group C

 

Group D

 

Group E

 

Group F

   
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.