Back to Home |
|
അഫ്ഗാന് പൊരുതി വീണു; വിൻഡീസിന് 23 റൺസ് ജയം |
|
|
|
ലീഡ്സ്: കന്നി ലോകകപ്പിൽ സമ്പൂർണ പരാജയത്തോടെ അഫ്ഗാനിസ്ഥാനു നാട്ടിലേക്ക് മടങ്ങാം. അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് 23 റൺസിനു തോറ്റു. വിൻഡീസിന്റെ 312 വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാന്റെ പോരാട്ടം 50 ഓവറിൽ 288 റൺസിൽ അവസാനിച്ചു. രണ്ടാം ജയത്തോടെ വിൻഡീസും ഈ ലോകകപ്പ് അവസാനിപ്പിച്ചു.
വിൻഡീസിന്റെ കൂറ്റൻ വിജയലക്ഷ്യം കീഴടക്കാനിറങ്ങിയ അഫ്ഗാൻ വിജയപ്രതീക്ഷ ഉണർത്തിയ ശേഷമാണ് പരാജയപ്പെട്ടത്. 35.3 ഓവറില്‍ മൂന്നിന് 189 എന്ന ശക്തമായ നിലയില്‍ നിന്നാണ് അഫ്ഗാന് തകര്‍ന്നത്. അർധ സെഞ്ചുറി നേടിയ 18 വയസുകാരനായ ഇക്രാം അലിയാണ് അഫ്ഗാൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. നാലു വിക്കറ്റെടുത്ത കാര്‍ലോസ് ബ്രാത്വെയ്റ്റും മൂന്നു വിക്കറ്റ് വീഴ്ത്തിയ കെമാര്‍ റോച്ചുമാണ് അഫ്ഗാനെ തകര്‍ത്തത്.
രണ്ടാം ഓവറിൽ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയിബ് (5) പുറത്തായിരുന്നു. രണ്ടാം വിക്കറ്റില്‍ ക്രീസിൽ ഒത്തുചേർന്ന റഹ്മത്ത് ഷാ - ഇക്രാം അലി സഖ്യം 133 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്. 78 പന്തില്‍ നിന്ന് 62 റൺസുമായി റഹ്മത്ത് ഷായും 93 പന്തിൽ 86 റൺസ് നേടി ഇക്രാം അലിയും പുറത്തായി. ലോകകപ്പിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനെന്ന റിക്കാർഡുമായാണ് ഇക്രാം അലി മടങ്ങിയത്. ക്രിസ് ഗെയ്ലാണ് നിർണായകമായ വിക്കറ്റ് നേടിയത്.
പിന്നീട് ചീട്ട് കൊട്ടാരം പോലെ അഫ്ഗാൻ തകർന്നടിഞ്ഞു. നജിബുള്ള സദ്രാന് (31), അസ്ഗര്‍ അഫ്ഗാന് (40) എന്നിവര്‍ മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. മുഹമ്മദ് നബി (2), സമിയുള്ള ഷിന്‍വാരി (6), റാഷിദ് ഖാന് (9) എന്നിവരെല്ലാം നിരാശപ്പെടുത്തി. അവസാന നിമിഷം പൊരുതി നോക്കിയ സയിദ് ഷിർസാദിനെ(17 പന്തിൽ 25) പുറത്താക്കി ഒഷെയ്ൻ തോമസ് വിൻഡീസിന്റെ വിജയമാഘോഷിച്ചു. നേരത്തെ, അർധ സെഞ്ചുറി നേടിയ ഷായ് ഹോപ്പ്(77), എവിൻ ലൂയിസ്(58), നിക്കോളാസ് പൂരൻ(58) എന്നിവരുടെ മികവിലാണ് വിൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ക്രിസ് ഗെയ്ൽ(7) വീണതോടെ തുടക്കത്തിൽ തന്നെ പതറിയ വിൻഡീസിനെ നൂറ് കടത്തിയത് ലൂയിസും ഹോപ്പും ചേർന്നാണ്. പിന്നീട് ഹെറ്റ്മെയറിനൊപ്പം ഹോപ്പ് വിൻഡീസിനെ മുന്നോട്ടു നയിച്ചു. 31 പന്തിൽ 39 റൺസാണ് ഹെറ്റ്മെയർ എടുത്തത്.
പൂരനൊപ്പം ക്യാപ്റ്റൻ ജേസൺ ഹോഡർ കൂടി എത്തിയതോടെ വിൻഡീസിന്റെ റൺറേറ്റ് ഉയർന്നു. പൂരാൻ 43 പന്തിൽ 58 റൺസും ഹോൾഡർ 34 പന്തിൽ 45 റൺസുമെടുത്തു. നാലു പന്തിൽ 14 റൺസെടുത്ത ബ്രാത്വൈറ്റ് വിൻഡീസ് സ്കോർ മുന്നൂറു കടത്തി. അഫ്ഗാനായി ദവ്ലാത് സർദാൻ രണ്ടും മുഹമ്മദ് നബി, റാഷിദ് ഖാൻ, ഷിർസാദ് ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. |
|
രോഹിതും കോഹ്ലിയും രാഹുലും പുറത്ത് | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന | |
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു! | മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ | |
ക്ലാസിക് സെമി | മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ | |
സൂപ്പർ ഹിറ്റ്മാൻ 5 | ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം | |
ഒരു യമണ്ടൻ ജയത്തിന്! | ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു | |
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ | ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം | |
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ | ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്റെ | |
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ് | ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം | |
ലക്ഷ്യം ജയം | ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. | |
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം | ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും | |
കളറാകട്ടെ... | ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് | |
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ് | ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ | |
|
|
|
|
|
|
|
Group B |
|
|
Group C |
|