Back to Home
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു!
മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്ത് നിൽക്കുന്പോഴാണ് മഴ വില്ലനായെത്തിയത്.
67 റണ്‍സുമായി റോസ് ടെയ് ലറും മൂന്ന് റണ്‍സുമായി ടോം ലാഥവുമായിരുന്നു ക്രീസിൽ. തുടർന്ന് മത്സരം നിർത്തിവയ്ക്കേണ്ടിവന്നു. മണിക്കൂറുകൾക്കുശേഷം അന്പയർമാർ ആദ്യവട്ടം പരിശോധനയ്ക്കെത്തിയെങ്കിലും മത്സരം പുനരാരംഭിക്കാൻ സാധിച്ചില്ല. ഇന്ത്യൻ സമയം ഇന്നലെ രാത്രി പതിനൊന്നോടെ മത്സരം റിസർവ് ദിനമായ ഇന്നത്തേക്കു മാറ്റിയതായി അറിയിപ്പെത്തി.
ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മത്സരം പുനരാരംഭിക്കും. ന്യൂസിലൻഡിന്റെ ഇന്നിംഗ്സിൽ ശേഷിക്കുന്ന 23 പന്തുകൾ ഇന്ന് ഇന്ത്യ എറിയും. 47-ാം ഓവറിന്റെ രണ്ടാം പന്ത് മുതൽ ഭുവനേശ്വർ ബൗളിംഗ് തുടരും. ന്യൂസിലൻഡ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യത്തിനായി ഇന്ത്യ പിന്നാലെ ക്രീസിലെത്തും. ഇന്നും മഴ വില്ലനായാൽ ലീഗ് റൗണ്ടിലെ പോയിന്റിന്റെ ആനുകൂല്യത്തിൽ ന്യൂസിലൻഡിനെ (11 പോയിന്റ്) പിന്തള്ളി ഇന്ത്യ (15 പോയിന്റ്) ഫൈനലിലേക്ക് മുന്നേറും. ഇന്ന് ഇന്ത്യയുടെ ചുരുങ്ങിയത് 20 ഓവർ എങ്കിലും ബാറ്റ് ചെയ്താലേ മത്സരഫലം നിർണിക്കാൻ സാധിക്കൂ.
തീപ്പൊരി ബൗളിംഗ്
ടോസ് ജയിച്ച് ക്രീസിലെത്തിയ ന്യൂസിലൻഡിനെ എതിരേറ്റത് ഭുവനേശ്വർ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും തീപ്പൊരി ചിതറിക്കുന്ന പന്തുകളായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യ പന്തിൽതന്നെ മാർട്ടിൻ ഗപ്റ്റിലിനെതിരേ എൽബിഡബ്ല്യു അപ്പീലും റിവ്യൂവും ഇന്ത്യ നടത്തി. റിവ്യൂ ഇന്ത്യക്ക് അനുകൂലമായില്ലെങ്കിലും കിവികളെ ഒന്നടങ്കം ഞെട്ടിക്കാൻ സാധിച്ചു. തുടർന്ന് ഇൻസ്വിംഗും ഒൗട്ട് സ്വിംഗും സമന്വയിപ്പിച്ച് ആദ്യ ഓവർ ഭുവി മെയ്ഡൻ ആക്കി. രണ്ടാം ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുംറയുടെ പന്തുകളിൽ റണ്ണെടുക്കാൻ ഹെൻറി നിക്കോൾസിനും സാധിച്ചില്ല. അതോടെ ആദ്യ രണ്ട് ഓവറും മെയ്ഡൻ. മൂന്നാം ഓവറിന്റെ ആദ്യ പന്തിലാണ് ന്യൂസിലൻഡ് സ്കോർബോർഡ് തുറന്നത്. എന്നാൽ, നാലാം ഓവർ എറിയാനെത്തിയ ബുംറ ഗപ്റ്റിലിനെ സ്വാഗതം ചെയ്തത് 140 കിലോമീറ്റർ വേഗത്തിലുള്ള പന്തിലൂടെ. മൂന്നാം പന്തിൽ ഗപ്റ്റിൽ (ഒരു റണ്‍) സെക്കൻഡ് സ്ലിപ്പിൽ വിരാട് കോഹ്ലിയുടെ കൈകളിൽ അവസാനിച്ചു. തുടർന്നെത്തിയ കെയ്ൻ വില്യംസണ് കരുതലോടെയാണ് ബാറ്റ് ചലിപ്പിച്ചത്.
ഏഴ് ഓവർ പൂർത്തിയായപ്പോൾ ന്യൂസിലൻഡിന്റെ സ്കോർബോർഡിൽ ഒരു വിക്കറ്റിന് 10 റണ്‍സ് മാത്രമായിരുന്നു. എട്ടാം ഓവറിന്റെ അവസാന പന്തിൽ നിക്കോൾസ് കിവികളുടെ ഇന്നിംഗ്സിലെ ആദ്യ ബൗണ്ടറി നേടി. 10 ഓവർ പൂർത്തിയായപ്പോൽ 27/1 എന്നതായിരുന്നു സ്കോർ. 14-ാം ഓവറിലാണ് സ്കോർ 50 കടന്നത്. 1983 മോഡൽ സ്കോറിംഗ് ആണ് ഇതെന്നായിരുന്നു ക്രിക്കറ്റ് നിരീക്ഷകരുടെ കമന്റ്.
19-ാം ഓവറിന്റെ രണ്ടാം പന്തിൽ രവീന്ദ്ര ജഡേജ നിക്കോൾസിന്റെ (28 റണ്‍സ്) പ്രതിരോധം ഭേദിച്ച് സ്റ്റംപ് ഇളക്കി. 68 റണ്‍സ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അതോടെ അവസാനിച്ചു. തുടർന്ന് ക്രീസിൽ വില്യംസണിനൊപ്പം റോസ് ടെയ്ലർ എത്തി.
29-ാം ഓവറിന്റെ ആദ്യ പന്തിലാണ് ന്യൂസിലൻഡ് 100 തികച്ചത്. ഈ ലോകകപ്പിൽ വേഗത കുറഞ്ഞ മൂന്നാമത് 100 റണ്‍സ് ആയിരുന്നു ഇത്. പാക്കിസ്ഥാനെതിരേ 31.2 ഓവറിൽ ന്യൂസിലൻഡ് 100ൽ എത്തിയതാണ് ഏറ്റവും വേഗം കുറഞ്ഞ ടീം ശതകം. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഫ്ഗാനിസ്ഥാൻ 28.5 ഓവറിൽ 100ൽ എത്തിയത് രണ്ടാമത്തെ വേഗം കുറഞ്ഞതും.
ഒരേയൊരു വില്യംസണ്, ടെയ്ലർ
ന്യൂസിലൻഡിന്റെ ബാറ്റിംഗ് ഭാരം മുഴുവനും ക്യാപ്റ്റൻ കെയ്ൻ വില്യംസണും റോസ് ടെയ്ലറുമാണ് തോളിലേറ്റിയത്. കരുതലോടെ ബാറ്റ് ചലിപ്പിച്ച വില്യംസണ് നേരിട്ട 79-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. അതിൽ നാല് ബൗണ്ടറി മാത്രമായിരുന്നു ഉണ്ടായിരുന്നത്. 36-ാം ഓവർ എറിയാനെത്തിയ യുസ്വേന്ദ്ര ചാഹൽ വില്യംസണിനെ ഒൗട്ട് സൈഡ് എഡ്ജ് ആക്കി പോയിന്റിൽ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. 95 പന്തിൽ 67 റണ്‍സ് ആയിരുന്നു ന്യൂസിലൻഡ് ക്യാപ്റ്റന്റെ സന്പാദ്യം. ഇതോടെ ഈ ലോകകപ്പിൽ വില്യംസണിന്റെ സന്പാദ്യം 548 റണ്‍സ് ആയി. ഒരു എഡിഷൻ ലോകകപ്പിൽ ന്യൂസിലൻഡിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡ് കിവീസ് നായകൻ സ്വന്തമാക്കി. 2015ൽ 547 റണ്‍സ് നേടിയ മാർട്ടിൻ ഗപ്റ്റിലിന്റെ റിക്കാർഡാണ് മറികടന്നത്.
ടെയ്ലറിനൊപ്പം 65 റണ്‍സ് കൂട്ടുകെട്ടാണ് വില്യംസണ് സ്ഥാപിച്ചത്. വില്യംസണ് മടങ്ങിയെങ്കിലും ടെയ്ലർ ക്രീസിൽ തുടർന്നു. നേരിട്ട 73-ാം പന്തിൽ താരം അർധസെഞ്ചുറി പിന്നിട്ടു. 45-ാം ഓവറിന്റെ ആദ്യ പന്തിൽ റിവ്യൂവിലൂടെ ടെയ്ലർ ക്രീസിൽ തുടർന്നു.
40 ഓവറിൽ 155/3
40 ഓവർ പൂർത്തിയായപ്പോൾ ന്യൂസിലൻഡിന്റെ സ്കോർ മൂന്നിന് 155 ആയിരുന്നു. 41-ാം ഓവറിന്റെ ആദ്യ പന്തിൽ ജയിംസ് നീഷമിനെ (12) ഹാർദിക് പാണ്ഡ്യ ദിനേശ് കാർത്തികിന്റെ കൈകളിലെത്തിച്ചു. 44-ാം ഓവറിൽ കോളിൻ ഗ്രാൻഡ്ഹോമും ടെയ്ലറും ചേർന്ന് ചാഹലിനെതിരേ 18 റണ്‍സ് അടിച്ചെടുത്തു. തൊട്ടടുത്ത ഓവറിന്റെ നാലാം പന്തിൽ ഗ്രാൻഡ്ഹോമിനെ (16) ഭുവനേശ്വർ ധോണിയുടെ ഗ്ലൗസിനുള്ളിൽ ഭദ്രമാക്കി. 46-ാം ഓവറിൽ ഓവർത്രോയിലൂടെ ഇന്ത്യ ന്യൂസിലൻഡിന് രണ്ട് റണ്‍സ് അധികം നല്കി.
41 മുതൽ 46വരെയുള്ള ആറ് ഓവറിൽ 54 റണ്‍സ് കിവീസ് അടിച്ചെടുത്തു. 11 മുതൽ 40 ഓവർവരെ 128 റണ്‍സ് മാത്രമാണ് അവർ നേടിയത്. 46.1-ാം ഓവറിലും ചാഹലിലൂടെ ഇന്ത്യ ഓവർത്രോ വഴങ്ങി നിൽക്കുന്പോഴാണ് മഴ മത്സരം മുടക്കിയത്.
കിരീടം ക്രിക്കറ്റിന്റെ തറവാട്ടിലേക്ക്; ഇംഗ്ലണ്ട് ലോകചാമ്പ്യന്മാർ
ലോഡ്സ്: ക്രിക്കറ്റിന്റെ മെക്കയിലെ ത്രസിപ്പിക്കുന്ന മത്സരത്തിൽ ലോകക്രിക്കറ്റിന് പുതിയ കിരീടാവകാശികളായി ഇംഗ്ലണ്ട്. ത്രസിപ്പിക്കുന്ന മത്സരത്തിൽ
ഇംഗ്ലണ്ടിന് ആദ്യ ലോകകിരീടത്തിലേക്ക് 242 റൺസ് ദൂരം മാത്രം
ലോർഡ്സ്: ഇംഗ്ലണ്ടിന് ആദ്യമായൊരു ലോക കിരീടം ചൂടാൻ 242 റണ്‍സിന്റെ വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. 55
കന്നിക്കിരീടത്തിനായി ഇംഗ്ലണ്ടും ന്യൂസിലൻഡും
ലണ്ടൻ: ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്സിൽ ഇന്ന് ഏകദിന ലോക രാജാക്കന്മാരുടെ കിരീട ധാരണം. പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഫൈനലിൽ
ലോകകപ്പ് റിവ്യൂ മീറ്റിംഗിന് സിഒഎ; കോഹ്ലിയും ശാസ്ത്രിയും ചോദ്യങ്ങൾ നേരിടേണ്ടിവരും
മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അപ്രതീക്ഷിത തോൽവിയിലൂടെ പുറത്തായ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ചോദ്യശരങ്ങളുടെ
ഇംഗ്ലണ്ട് കൂളായി ഫൈനലിൽ; ഇക്കുറി പുതിയ അവകാശികൾ
ബർമിംഗാം: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപോരിന്റെ ചിത്രം തെളിഞ്ഞു. ബർമിംഗാം നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അനായാസം
എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാർ; ഓസീസ് 223ന് പുറത്ത്
ബർമിംഗാം: ഏകദിന ലോകകപ്പിന്റെ കലാശപോര് കളിക്കാൻ ഇംഗ്ലണ്ടിന് 224 റൺസ് വേണം. സെമിയിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന്
ക്ഷമിക്കുക ജഡേജ... കറുത്ത കുതിരകൾക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യ
മാഞ്ചസ്റ്റർ: കപിലിനും ധോണിക്കും ശേഷം ഇന്ത്യക്കായി ലോകകപ്പുയർത്താമെന്ന വിരാട് കോഹ്ലിയുടെ മോഹങ്ങൾ മാഞ്ചസ്റ്ററിന്റെ മണ്ണിൽ പൊലിഞ്ഞു വീണു.
രോഹിതും കോഹ്ലിയും രാഹുലും പുറത്ത്
മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന
ക്ലാസിക് സെമി
മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ
സൂപ്പർ ഹിറ്റ്മാൻ 5
ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം
ഗ്രൂപ്പ് ചാന്പ്യൻമാരാകാൻ ഇന്ത്യ; ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
ലീഡ്സ്: ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ അവസാന ഒന്നാം റൗണ്ട് പോരാട്ടം. മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഇന്ത്യ ശ്രീലങ്കയോട് ജയിച്ച് ഇന്ന് നടക്കുന്ന രണ്ടാം
ടോസ് ഭീഷണി മറികടന്നു പാക്കിസ്ഥാൻ; ഇനി വേണ്ടത് യമണ്ടൻ വിജയം
ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനു ബാറ്റിംഗ്. ടോസ് നഷ്ടപ്പെട്ടാൽ ലോകകപ്പിനു പുറത്തെന്ന നിലയിൽ ഗ്രൗണ്ടിലെത്തിയ പാക് നായകൻ സർഫ്രാസ്
ഒരു യമണ്ടൻ ജയത്തിന്!
ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു
അഫ്ഗാന് പൊരുതി വീണു; വിൻഡീസിന് 23 റൺസ് ജയം
ലീഡ്സ്: കന്നി ലോകകപ്പിൽ സമ്പൂർണ പരാജയത്തോടെ അഫ്ഗാനിസ്ഥാനു നാട്ടിലേക്ക് മടങ്ങാം. അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് 23 റൺസിനു തോറ്റു. വിൻഡീസിന്റെ 312
അഭിമാന ജയത്തിലേക്ക് അഫ്ഗാന് 312 റൺസ് ദൂരം
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിനെതിരെ അഫ്ഗാനിസ്ഥാനു 312 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറ്
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ
ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം
ലക്ഷ്യം മൂന്നു നൂറും ഒരാറും; നാലിലൊന്നിലെത്താൻ വെള്ളക്കാരും കിവികളും
ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 306 റൺസ് വിജയലക്ഷ്യം. ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയും (106) ജേസൺ റോയിയുടെ (60) അർധ
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ
ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്റെ
ബംഗ്ലാദേശ് പൊരുതിവീണു; ഇന്ത്യ ആറാം ജയത്തോടെ സെമി ഉറപ്പിച്ചു
ബർമിംഗ്ഹാം: ബംഗ്ലാ പോരാട്ടത്തെ മറികടന്ന് ഇന്ത്യ ലോകകപ്പ് സെമി ഉറപ്പിച്ചു. ബംഗ്ലാദേശിനെ 28 റൺസിനു പരാജയപ്പെടുത്തിയാണ് നീലപ്പട ലോകകപ്പിന്റെ നാലിലൊന്നിൽ
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്
ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം
ലക്ഷ്യം ജയം
ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും.
നിക്കോളാസിന്റെ ഒറ്റയാൾ പോരാട്ടം ഫലിച്ചില്ല: ലങ്കയ്ക്കെതിരേ വിൻഡീസിന് തോൽവി
ലണ്ടൻ: ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ ശ്രീലങ്കയ്ക്ക് 23 റൺസിന്റെ ജയം. ലങ്കയുടെ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ ഒമ്പതു
ആവിഷ്ക ഫെർണാണ്ടോയ്ക്ക് സെഞ്ചുറി: വിൻഡീസിന് 339 റണ്‍സ് വിജയലക്ഷ്യം
ലണ്ടൻ: വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ആവിഷ്ക ഫെർണാണ്ടോയുടെ സെഞ്ചുറി മികവിൽ ലങ്ക നിശ്ചിത അന്പതോവറിൽ ആറു
വിജയ് ശങ്കർ ലോകകപ്പിന് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാകും
ലണ്ടൻ: പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ഓൾറൗണ്ടർ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കർണാടകയുടെ ഓപ്പണർ മായങ്ക് അഗർവാൾ പകരക്കാരനായി ടീമിലെത്തുമെന്ന് പിടിഐ റിപ്പോർട്ട്
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം
ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും
ബെയർസ്റ്റോയ്ക്കു സെഞ്ചുറി, ഇന്ത്യയുടെ ലക്ഷ്യം 338 റണ്‍സ്, ഷമിക്ക് അഞ്ചു വിക്കറ്റ്
ബിർമിംഗ്ഹാം: ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന്റെ മികവിൽ ഇന്ത്യക്കെതിരേ മികച്ച സ്കോർ കണ്ടെത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴു
കളറാകട്ടെ...
ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക്
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ്
ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ
തീപ്പൊരി പാറും ; ലോകകപ്പ് സെമിക്കായി പോരാട്ടം ശക്തം
പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഏകപക്ഷീയമായി ചില ടീമുകൾ മുന്നേറുമെന്നുള്ള കണക്കുകൂട്ടലുകൾ തെറ്റി. ഉൗതല്ലേ തീപ്പൊരി പാറും എന്ന
ശ്രീലങ്കയ്ക്ക് തകർച്ച; ദക്ഷിണാഫ്രിക്കയ്ക്കു 204 റൺസ് വിജയലക്ഷ്യം
ചെസ്റ്റർ-ലീ-സ്ട്രീറ്റ്: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായക മത്സരത്തിൽ വൻ സ്കോർ കണ്ടെത്താനാകാതെ ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ
‘ഓവർ ത്രോ റൺസ് അന്പയറുടെ പിഴവ്’
ന്യൂസിലൻഡിൽ ജനിച്ച ഇംഗ്ലീഷ് താരം!
‘ഐസിസിയുടെ വിഡ്ഢി നിയമം’
ഐസിസി ടീമിൽ രോഹിത്തും ബുംറയും
ലോകകപ്പിലെ താരമായി കെയ്ൻ വില്യംസൺ
പിന്പന്മാർ മുന്പന്മാർ !
ധർമസേന ഫൈനൽ നിയന്ത്രിക്കും
ഇനി പുതുയുഗം
രക്തംചിന്തി കാരെയുടെ പോരാട്ടം
12 ക്യാച്ച്; റിക്കാർഡിട്ട് റൂട്ട്
Standings
Group A
Group B
Group C
Group D
Group E
Group F
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.