Back to Home |
|
ക്ലാസിക് സെമി |
|
|
|
മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ ഇതുവരെ ഏറ്റുമുട്ടാൻ അവസരം ലഭിക്കാതിരുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ് ഇന്നത്തെ ക്ലാസിക് സെമി പോരാട്ടം. ലീഗ് റൗണ്ടിൽ ഇന്ത്യയുടെ മൂന്നാം മത്സരം ന്യൂസിലൻഡുമായി ആയിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ, മഴയെത്തുടർന്ന് അന്ന് ടോസ് ചെയ്യാൻപോലും സാധിക്കാതെ മത്സരം ഉപേക്ഷിച്ചിച്ചു.
ശക്തരാണെങ്കിലും അതിശക്തരെ നിർണയിക്കുന്നതാണ് മത്സരം. ലോകകപ്പ് ഫൈനൽ ടിക്കറ്റിനായി രണ്ട് ടീമുകളും ജീവന്മരണപോരാട്ടത്തിനു തയാറെടുക്കുന്പോൾ ക്രിക്കറ്റ് ലോകത്തിൽ ആവേശം വാനോളമെത്തും. ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യയെ ന്യൂസിലൻഡ് നിലംപരിശാക്കിയിരുന്നു. 179 റണ്‍സിന് നീലപ്പടയെ പുറത്താക്കിയ കിവീസ് ആറ് വിക്കറ്റ് ജയം സ്വന്തമാക്കി. തുടർന്ന് ഇംഗ്ലണ്ടിനു മുന്നിൽ മാത്രമാണ് ഇന്ത്യ പരാജയം രുചിച്ചത്. വിജയ പരന്പര തുടർന്ന് മൂന്നാം ലോക കിരീടത്തിലേക്ക് അടുക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യൻ ടോപ് ഓർഡർ x കിവീസ് പേസ്
ഇന്ത്യൻ ബാറ്റിംഗ് ടോപ് ഓർഡർ താരങ്ങളും ന്യൂസിലൻഡ് പേസർമാരും തമ്മിലുള്ള യുദ്ധമാണ് ഇന്ന് നടക്കുക. അഞ്ച് സെഞ്ചുറിയുമായി തലയുയർത്തി നിൽക്കുന്ന രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ ടോപ് ഓർഡർ. കെ.എൽ. രാഹുലും വിരാട് കോഹ്ലിയും രോഹിത്തിനൊപ്പം ചേരുന്പോൾ പ്ലാൻ ബി എന്നൊരാശയം നടപ്പിലാക്കേണ്ട സാഹചര്യം ഇതുവരെ ഇന്ത്യക്കുണ്ടായിട്ടില്ല.
ശിഖർ ധവാൻ പുറത്തായതോടെ ഓപ്പണർ സ്ഥാനം ഏറ്റെടുക്കേണ്ടിവന്ന രാഹുൽ ആദ്യത്തെ സമ്മർദങ്ങളിൽനിന്ന് പുറത്തുവന്നതായാണ് ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറി തെളിയിക്കുന്നത്. രോഹിത് (647), രാഹുൽ (360), കോഹ്ലി (442) എന്നിവർ ചേർന്ന് 1449 റണ്‍സ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വിജയങ്ങളിൽ ഇവരുടെ സംഭാവന നിർണായകമായിരുന്നു. ലീഗ് റൗണ്ടിൽ ടോപ് ത്രീ (1-3) ബാറ്റ്സ്മാന്മാരുടെ സംഭാവനയിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ടോപ് ത്രീ ബാറ്റ്സ്മാന്മാർ 24 ഇന്നിംഗ്സിൽനിന്ന് 69.86 ശരാശരിയിൽ 1537 റണ്‍സ് നേടി. എട്ട് അർധസെഞ്ചുറിയും ഏഴ് സെഞ്ചുറിയും ഇതിൽ ഉൾപ്പെടും. പരിക്കേറ്റ് പുറത്തായ ധവാന്റെ റണ്‍സ് ഉൾപ്പെടെയാണിത്.
ലോക്കീ ഫെർഗൂസണ്, ട്രെന്റ് ബോൾട്ട്, മാറ്റ് ഹെൻറി എന്നിവരുടെ പേസ് ആക്രമണമാണ് ന്യൂസിലൻഡിന്റെ കരുത്ത്. ഇവർക്കൊപ്പം ഓൾ റൗണ്ടർമാരായ ജിമ്മി നീഷം, കോളിൻ ഡി ഗ്രാൻഡ്ഹോം എന്നിവരും ചേരുന്പോൾ കിവികളുടെ പേസ് ആക്രമണം സന്പൂർണം. ഇവർക്കിടയിൽ ടീമിൽ സ്ഥിരമായി ഇടംലഭിക്കാത്ത ടിം സൗത്തിയും ന്യൂസിലൻഡ് സംഘത്തിലുണ്ടെന്നതും ശ്രദ്ധേയം.
ഫെർഗൂസണ് ആണ് ന്യൂസിലൻഡ് ബൗളിംഗ് നിരയിലെ വിക്കറ്റ് വേട്ടയിൽ മുന്നിലുള്ളത്, 17 എണ്ണം. ബോൾട്ട് (15 വിക്കറ്റ്), മാറ്റ് ഹെൻറി (10 വിക്കറ്റ്), നീഷം (11 വിക്കറ്റ്), ഗ്രാൻഡ്ഹോം (അഞ്ച് വിക്കറ്റ്) എന്നിവരും ചേരുന്പോൾ കിവീസ് പേസിനു മുന്നിൽ ഇതുവരെ നിലംപൊത്തിയത് 58 വിക്കറ്റുകൾ.
ഇന്ത്യൻ പേസ് x വില്യംസണ്
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ എന്നിവർക്കൊപ്പം ഹാർദിക് പാണ്ഡ്യയും ചേരുന്നതാണ് ഇന്ത്യയുടെ പേസ് ആക്രമണം. ഭുവനേശ്വറിനേക്കാൾ (ഏഴ് വിക്കറ്റ്) ഹാർദിക് (ഒന്‍പത് വിക്കറ്റ്) വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയം. ഇവർക്കൊപ്പം റിസ്റ്റ് സ്പിന്നർമാരുടെ സാന്നിധ്യവും ഇന്ത്യൻ ബൗളിംഗിന്റെ കരുത്താണ്. 17 വിക്കറ്റുമായി ബുംറയാണ് വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ നിരയിൽ മുന്നിൽ. നാല് മത്സരം മാത്രം കളിച്ച ഷാമി 14 വിക്കറ്റ് സ്വന്തമാക്കി തൊട്ട് പിന്നിലുണ്ട്.
ലീഗ് റൗണ്ടിൽ ഏറ്റവും മികച്ച സ്ട്രൈക്ക്റേറ്റുള്ളത് ഇന്ത്യൻ ബൗളർമാർക്കാണ്. 33.3 ആണ് ഇന്ത്യൻ ബൗളർമാരുടെ പ്രഹരശേഷി. എട്ട് മത്സരങ്ങളിൽ 29.17 ശരാശരിയും 5.25 ഇക്കോണമിയും ഉൾപ്പെടെ 67 വിക്കറ്റ് ഇന്ത്യൻ ബൗളർമാർ സ്വന്തമാക്കി.
ന്യൂസിലൻഡിന്റെ ബാറ്റിംഗ് നിരയുടെ ഭാരം മുഴുവൻ തോളിലേറ്റുന്നത് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് ആണ്. 481 റണ്‍സ് വില്യംസണ് നേടിയപ്പോൾ രണ്ടാമതുള്ള റോസ് ടെയ്ലറിന്റെ സന്പാദ്യം 261 റണ്‍സ് ആണ്. ഓപ്പണർമാരുടെ തുടർ പരാജയമാണ് കിവികളെ വിഷമവൃത്തത്തിലാക്കുന്നത്. മാർട്ടിൻ ഗപ്റ്റിലും (166 റണ്‍സ്), കോളിൻ മണ്‍റോയും (125 റണ്‍സ്) ഫോമില്ലല്ല. ഇന്ത്യൻ നിരയിൽ ബാറ്റിംഗിൽ വേഗമില്ല, ഫിനിഷിംഗ് പോര തുടങ്ങിയ വിമർശനങ്ങൾ പിന്തുടരുന്ന എം.എസ്. ധോണി (223 റണ്‍സ്) ഇവരേക്കാൾ കൂടുതൽ റണ്‍സ് നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയം.
മഴ വില്ലനായേക്കും
ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനൽ നടക്കുന്ന മാഞ്ചസ്റ്ററിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. ലീഗ് റൗണ്ടിലും ഇന്ത്യ - ന്യൂസിലൻഡ് മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിവസമുണ്ട്. അതിനാൽ ഇന്ന് കളിനടന്നില്ലെങ്കിൽ നാളെ ഇന്ത്യയും ന്യൂസിലൻഡും ഇറങ്ങും. രണ്ട് ദിവസവും മത്സരം നടന്നില്ലെങ്കിൽ ഇന്ത്യ ഫൈനലിൽ പ്രവേശിക്കും. കാരണം, ലീഗ് റൗണ്ടിൽ ഏറ്റവും അധികം പോയിന്റ് നേടിയ ടീമിനാണ് ഫൈനലിലേക്കുള്ള അനുമതി ലഭിക്കുക. ലീഗ് റൗണ്ടിൽ ഇന്ത്യക്ക് 15ഉം ന്യൂസിലൻഡിന് 11ഉം പോയിന്റ് വീതമാണുള്ളത്.
മഴ ഉണ്ടാകുമെങ്കിലും കളി പൂർണമായി തടസപ്പെടില്ലെന്നും കാലാവസ്ഥ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂചിപ്പിക്കപ്പെടുന്നു.
ഇന്ത്യക്ക് മധ്യനിര പ്രശ്നമോ
ടോപ് ഓർഡർ മികച്ച ഫോമിലുള്ളതിനാൽ ഇന്ത്യയുടെ മധ്യനിരയ്ക്ക് ശരിക്കുള്ള പരീക്ഷണം നേരിടേണ്ടിവന്നിട്ടില്ല. അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇൻഡീസിനും എതിരേയാണ് ഇന്ത്യയുടെ മധ്യനിര പരീക്ഷിക്കപ്പെട്ടത്. ഈ രണ്ട് കളിയിലും രോഹിത് ശർമയുടെ ബാറ്റ് നിശബ്ദമായിരുന്നു. ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തി മധ്യനിരയുടെ കരുത്ത് വർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ച ഒരു അവസരം മുതലാക്കാൻ അദ്ദേഹത്തിനായില്ല. ഹാർദിക് പാണ്ഡ്യയുടെ കൂറ്റനടിയാണ് ഇന്ത്യയുടെ മറ്റൊരാശ്രയം. യുവതാരം ഋഷഭ് പന്ത് നാലാം നന്പറിലെത്തി ഒരു മത്സരത്തിൽ തിളങ്ങിയതാണ് ആരാധകരുടെ പ്രതീക്ഷ.
വിമർശനങ്ങൾക്കിടയിലും ധോണി റണ്‍സ് നേടുന്നുണ്ടെന്നത് ആശ്വാസകരമാണ്. ചെന്നൈ സൂപ്പർ കിംഗ്സിൽ സഹതാരമായ മിച്ചൽ സാന്റ്നറിനെ അടുത്തറിയാവുന്ന ധോണി അദ്ദേഹത്തെ ഫലപ്രദമായി നേരിട്ടേക്കുമെന്നും കരുതപ്പെടുന്നു.
ന്യൂസിലൻഡ് ടീമിൽ വലംകൈ ബാറ്റ്സ്മാന്മാരുടെ എണ്ണം കൂടുതലുള്ളതിനാൽ രണ്ട് റിസ്റ്റ് സ്പിന്നർമാരിൽ ഒരാളെ പ്ലേയിംഗ് ഇലവനിൽനിന്ന് ഇന്ത്യ ഒഴിവാക്കിയേക്കും. ലങ്കയ്ക്കെതിരായ മത്സരത്തിൽ കുൽദീപ് യാദവ് ആയിരുന്നു പ്ലേയിംഗ് ഇലവനിലുള്ളത്. |
|
രോഹിതും കോഹ്ലിയും രാഹുലും പുറത്ത് | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന | |
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു! | മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ | |
സൂപ്പർ ഹിറ്റ്മാൻ 5 | ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം | |
ഒരു യമണ്ടൻ ജയത്തിന്! | ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു | |
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ | ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം | |
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ | ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്റെ | |
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ് | ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം | |
ലക്ഷ്യം ജയം | ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. | |
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം | ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും | |
കളറാകട്ടെ... | ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് | |
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ് | ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ | |
|
|
|
|
|
|
|
Group B |
|
|
Group C |
|