പേരാമ്പ്ര അനു കൊലപാതകം: പ്രതി മുജീബ് റഹ്‌മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ
Friday, March 29, 2024 1:36 PM IST
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബ് റഹ്‌മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ റൗഫീന ശ്രമിച്ചുവെന്നതാണ് കുറ്റം. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ റൗഫീനയെ റിമാൻഡ് ചെയ്തു.

റിമാൻഡിലുള്ള പ്രതി മുജീബ് റഹ്മാനെ ചോദ്യം ചെയ്തതോടെയാണ് കേസിൽ റൗഫീനയ്ക്കുള്ള പങ്ക് വ്യക്തമായത്. ഇതേതുടര്‍ന്ന് കൊണ്ടോട്ടിയിലെ വീട്ടിലെത്തി അന്വേഷണ സംഘം റൗഫീനയെ അറസ്റ്റ് ചെയ്തുകയായിരുന്നു. അനുവിന്‍റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പോലീസ് നിഗമനം. റൗഫീനയെ ഏല്‍പ്പിച്ചിരുന്ന മോഷ്ടിച്ച സ്വര്‍ണം വിറ്റ പണം പോലീസ് കണ്ടെടുത്തു.

അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണം വിറ്റപ്പോൾ 1.43 ലക്ഷം രൂപയാണ് മുജീബിന് കിട്ടിയത്. ഈ പണം ഉപയോഗിച്ച് ഇരുവരും വാഹനം വാങ്ങാനും ശ്രമിച്ചതായാണ് വിവരം. റൗഫീന, പോലീസ് എത്തുമെന്ന് അറിഞ്ഞതോടെ പണം മാറ്റിയിരുന്നു. ഈ പണമാണ് പോലീസ് കണ്ടെടുത്തത്. മുജീബ് ആദ്യം പറഞ്ഞത്, സ്വർണാഭരണങ്ങൾ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏൽപ്പിച്ചതായി വെളിപ്പെടുത്തിയത്.

മാര്‍ച്ച് 11നാണ് പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ തോട്ടിൽ മരിച്ച നിലയിൽ‌ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി ലിഫ്റ്റ് നല്‍കിയ പ്രതി മുജീബ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവതിയെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു.

കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. അനു ധരിച്ച സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും മുട്ടിനു താഴെവരെ വെള്ളമുള്ള തോട്ടിൽ മുങ്ങിമരിച്ചതും ശരീരത്തിലെ മുറിവേറ്റ പാടുകളുമാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസിനെ നയിച്ചത്.

സിസിടിവി ദൃശ്യങ്ങളിൽ മുജീബ് ധരിച്ച പാന്‍റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ബലാത്സംഗം അടക്കം അമ്പതിലേറെ കേസുകളിൽ പ്രതിയാണ് മുജീബ്.

പോലീസ് വീട്ടില്‍ അന്വേഷിച്ചുചെന്നദിവസം കൊലപാതകദിവസം മുജീബ് ധരിച്ച വസ്ത്രങ്ങളെല്ലാം കത്തിക്കാനുള്ള ശ്രമവും ഭാര്യ റൗഫീന നടത്തിയിരുന്നു. എന്നാൽ, പോലീസ് ഇത് വിഫലമാക്കുകയായിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.