പി­ടി­ക്ക­പ്പെ­ട്ട­പ്പോള്‍ ഒന്നാം പ്ര­തിയാ­യ മു­ഖ്യ­മന്ത്രി ഇ­പിയെ ത­ള്ളി­പ്പ­റ­യുന്നു: സ­തീ­ശന്‍
Friday, April 26, 2024 12:02 PM IST
കൊച്ചി: ഇ­ട­ത് മുന്ന­ണി കണ്‍­വീ­നര്‍ ഇ.പി.ജ­യ­രാജന്‍ കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറു­മാ­യി കൂ­ടി­ക്കാഴ്­ച ന­ടത്തി­യ സം­ഭ­വ­ത്തില്‍ പ്ര­തി­ക­ര­ണ­വു­മാ­യി പ്ര­തി­പ­ക്ഷ­നേ­താ­വ് വി.ഡി.സ­തീശന്‍. സിപിഎം-­ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് സ­തീ­ശന്‍ പ്ര­തി­ക­രിച്ചു.

പ്രകാശ് ജാവദേക്ക­റെ ഇ.പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതി­യോ­ടെ­യാ­ണ്. പി­ടി­ക്ക­പ്പെ­ട്ടു എ­ന്ന­റി­ഞ്ഞ­പ്പോള്‍ ഒ­ന്നാം പ്ര­തിയായ മു­ഖ്യ­മന്ത്രി കൂ­ട്ടു­പ്ര­തി­യെ ത­ള്ളി­പ്പ­റ­യു­ക­യാ­ണ്.

പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കു­ന്നത്. പിണറായി വിജ­യ­ന് ദല്ലാള്‍ നന്ദകുമാറിനോട് മാത്രമേ പ്രശ്‌നമു­ള്ളൂ.

ശിവ­ന്‍റെ കൂ­ടി പാ­പി ചേര്‍­ന്നാല്‍ ശി­വന്‍ പാ­പി­യാ­കു­മെ­ന്നാ­ണ് മു­ഖ്യ­മന്ത്രി പ­റ­ഞ്ഞത്. ഒ­റി­ജി­നല്‍ ശി­വ­നാ­ണെ­ങ്കില്‍ പാ­പി ക­രിഞ്ഞു­പോ­കും. ഇതേതോ ഡ്യൂ­പ്ലി­ക്കേ­റ്റ് ശി­വ­നാ­ണെന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.

ജാവദേക്കറെ താനും പലതവണ കണ്ടിട്ടു­ണ്ട് എ­ന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്രമന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ ക­ണ്ട­തെന്നും സ­തീ­ശന്‍ ചോ­ദിച്ചു.

ക­രു­വ­ന്നൂ­രില്‍ ഇ­ഡി വ­ന്നി­രി­ക്കു­ന്ന­ത് തെ­ര­ഞ്ഞെ­ടു­പ്പി­ലെ അ­ഡ്­ജ­സ്റ്റ്‌­മെന്‍റിന് വേ­ണ്ടി­യാണ്. കേസിൽ ഉൾപ്പെട്ട സിപിഎം നേ­താക്ക­ളെ അ­റ­സ്റ്റ് ചെ­യ്യാ­തെ എല്ലാ­വ­രെയും ഇ­ഡി ഭ­യ­പ്പെ­ടു­ത്തി നിര്‍­ത്തി­യി­രി­ക്കു­ക­യാ­ണ്. തൃശൂര്‍ പൂരത്തില്‍ വര്‍ഗീയതയ്ക്ക് അഴിഞ്ഞാടാനുള്ള അവസരം സംസ്ഥാന സര്‍­ക്കാര്‍ ഒ­രു­ക്കി­യെന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.