ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്‍വിളികള്‍ ടോം ആന്‍ഡ് ജെറി കളികള്‍ മാത്രം: വി.ടി. ബല്‍റാം
Monday, October 17, 2022 10:29 PM IST
പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വി.ടി. ബല്‍റാം. ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്ന് ബൽറാം പറഞ്ഞു. ഈയടുത്ത കാലത്തെ ഗവർണർ-സർക്കാർ പോർവിളികളും വെറും ടോം ആൻഡ് ജെറി കളികൾ മാത്രമാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭായ് ഭായ് ബന്ധമായിരുന്നു എന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ബൽറാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:-

ആർഎസ്എസ് നോമിനിയായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനാതീതനല്ല. ഗവർണർ പദവിയേക്കുറിച്ചും അതിലിരിക്കുന്ന വ്യക്തികൾ എടുക്കുന്ന തീരുമാനങ്ങളേക്കുറിച്ചും വിമർശനങ്ങൾ ആദ്യമായിട്ടല്ല ഉയർന്നുവരുന്നത്. അത്തരം വിമർശനങ്ങൾ സദുദ്ദേശ്യപരമാണെങ്കിൽ അത് ഗവർണർ പദവിയേയും അതുവഴി നമ്മുടെ ഭരണഘടനയേയും ശക്തിപ്പെടുത്തുകയാണ് ചെയ്യുക, ദുർബ്ബലപ്പെടുത്തുകയല്ല.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയും ജനാധിപത്യവും അദ്ദേഹത്തിലേൽപ്പിച്ച ഉത്തരവാദിത്തങ്ങളോട് നീതിപുലർത്തിക്കൊണ്ടല്ല പ്രവർത്തിക്കുന്നത് എന്ന് വിമർശിക്കാൻ ഇക്കാലയളവിൽ നിരവധി സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. പൗരത്വ നിയമത്തിനും കാർഷിക നിയമത്തിനുമൊക്കെ എതിരായി കേരളത്തിന്‍റെ നിയമസഭയിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രകടിപ്പിക്കപ്പെട്ട നാടിന്‍റെ പൊതുവികാരത്തെ പുച്ഛത്തോടെ അവഗണിച്ച ഗവർണർക്കെതിരെ അന്ന് ശക്തമായി പ്രതികരിക്കാൻ യുഡിഎഫ് മാത്രമാണ് രംഗത്തുവന്നത്.

ഫെഡറലിസത്തിനെതിരായ ഗവർണറുടെ ധിക്കാരപരമായ സമീപനത്തിനു മുൻപിൽ അന്ന് പഞ്ചപുച്ഛമടക്കി നിൽക്കുകയായിരുന്നു സർക്കാരും ഭരണമുന്നണിയും.

സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടിയുള്ള ഭായ് ഭായ് ബന്ധമായിരുന്നു എന്നും സർക്കാരും ഗവർണറും തമ്മിൽ. അതിന്‍റെ ഭാഗമായാണ് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനമടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന്‍റെ നിയമവിരുദ്ധ താത്പര്യങ്ങളെ ഗവർണർ അംഗീകരിച്ചു നൽകിയത്. പിന്നീട് കുറ്റസമ്മതം നടത്തിയെങ്കിലും അനർഹനായ വി സിയെ പുറത്താക്കാൻ ഇതുവരെ ഗവർണർ തയ്യാറായിട്ടില്ല. ചില്ലറ സൗന്ദര്യപ്പിണക്കങ്ങൾ ഇരുകൂട്ടർക്കുമിടയിൽ ഉണ്ടാകുമ്പോൾ ഉടൻ ഇടപെട്ട് പരിഹരിക്കാൻ സംഘ് പരിവാർ കാർമ്മികത്വത്തിൽ ഇടനിലക്കാർ രംഗത്തിറങ്ങുന്നതാണ് പതിവ്.

ഈയടുത്ത കാലത്തെ ഗവർണർ-സർക്കാർ പോർവിളികളും വെറും ടോം ആൻഡ് ജെറി കളികൾ മാത്രമാണ്. സംസ്ഥാന സർക്കാരിലെ മന്ത്രിമാരെ പ്രത്യേക കാരണമില്ലാതെ പിൻവലിക്കാനൊക്കെ ഏതെങ്കിലും ഗവർണർക്ക് അധികാരമുണ്ടെന്ന് ഭരണഘടനയുടേയും കോടതി വിധികളുടേയും പ്രാഥമിക ജ്ഞാനമെങ്കിലുമുള്ള ഒരാൾക്കും കരുതാനാകില്ല. ഗവർണറുടെ ഇത്തരം ഉണ്ടയില്ലാവെടികൾ അർഹിക്കുന്നത് സഹതാപം മാത്രമാണ്.

കേരള ഗവർണർ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും സ്വന്തം ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവ്വഹിച്ചും താനിരിക്കുന്ന കസേരയുടെ അന്തസ്സ് വീണ്ടെടുക്കാൻ ഇനിയെങ്കിലും തയ്യാറാവണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.