സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമം; ക്ലിഫ്ഹൗസിനു മുന്നിൽ സമരം നടത്തുമെന്ന് സിദ്ധാർഥന്‍റെ അച്ഛൻ
Sunday, March 31, 2024 1:21 PM IST
തിരുവനന്തപുരം: ക്ലിഫ്ഹൗസിനു മുന്നിൽ സമരം നടത്തുമെന്ന് പൂക്കോട്ട് വെറ്റിനറി സർവകലാശാലയിൽ മരിച്ച സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ്.

സിബിഐ അന്വേഷണം അട്ടിമറിക്കാൻ കേരള സർക്കാർ ശ്രമിച്ചുവെന്നും പോലീസ് അന്വേഷണം അട്ടിമറിച്ചുവെന്നും സിദ്ധാർഥനെ ചതിച്ച പെൺകുട്ടികളെ അറസ്റ്റ് ചെയ്തില്ലെന്നും ജയപ്രകാശ് ആരോപിച്ചു.

എം.എം. മണി സംരക്ഷിക്കുന്ന അക്ഷയെ തുറന്നു വിടണം. ക്ലിഫ് ഹൗസിന് മുന്നിലെ സമരവുമായി മുന്നോട്ടു പോകും. 20 ദിവസമായി കയറിഇറങ്ങിയിട്ടും കിട്ടാത്ത സിബിഐ പേപ്പർ ഒരു ദിവസം കൊണ്ട് തട്ടി കൂട്ടി. വീഴ്ച വരുത്തിയത് ആഭ്യന്തര സെക്രട്ടറിയാണ്. നടപടി താഴെ തട്ടിൽ മാത്രം ഒതുങ്ങുകയാണ്. മുഖ്യമന്ത്രിക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ അവിടെ വരാറുണ്ടായിരുന്നെന്ന് മകന്‍ പറഞ്ഞ് അറിയാമെന്ന് ജയപ്രകാശ് പറഞ്ഞു. രാവിലെയും വൈകിട്ടും എന്‍റെ മകനെ വിളിച്ചുവരുത്തി ഒപ്പിടുവിക്കുമ്പോള്‍ ആര്‍ഷോ ഇതെല്ലാം കണ്ട് രസിക്കുകയായിരുന്നോ എന്ന് ജയപ്രകാശ് ചോദിച്ചു.

എട്ട് മാസം കൊണ്ട് മകന്‍ ഇതെല്ലാം അനുഭവിക്കുകയാണ്. ശരീരം മുറിയാതെ ചതവുണ്ടാക്കാനുള്ള നക്‌സലുകള്‍ക്ക് സമാനമായ ട്രെയിനിംഗാണ് അവര്‍ക്കെല്ലാവര്‍ക്കും കിട്ടിയിരിക്കുന്നതെന്നും ജയപ്രകാശ് ആഞ്ഞടിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.