ബിഷപ് കെ.പി.യോഹന്നാൻ അന്തരിച്ചു
Wednesday, May 8, 2024 8:00 PM IST
ഡാളസ്: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത അത്തനാസിയോസ് യോഹാൻ (ബിഷപ് കെ.പി. യോഹന്നാൻ - 74) അന്തരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമേരിക്കയിലെ ഡാളസിൽ ചികിത്സയലിരിക്കേയാണ് മരണം.

കഴിഞ്ഞ ദിവസം ഡാളസിൽ വച്ച് പ്രഭാത നടത്തത്തിനിടെ കാറിടിച്ച് അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ‍യിലായിരുന്ന അദ്ദേഹത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായി. ചികിത്സയ്ക്കിടെ രണ്ട് തവണ ഹൃദയാഘാതമുണ്ടായതും മരണത്തിലേക്ക് നയിച്ചു.

സഭാ വക്തവാണ് അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ അമേരിക്കൻ സമയം ആറിനായിരുന്ന (ഇന്ത്യൻ സമയം വൈകുന്നേരം 5.15) അപകടം. ഡാളസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽക്കൂടി നടക്കവേ അതിവേഗത്തിലെത്തിയ കാർ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

തുടർന്ന് ആകാശമാർഗം അദ്ദേഹത്തെ ഡാളസിലെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സ്ഥിതി മെച്ചപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.