പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത ചതി: കെ. സുധാകരൻ
Wednesday, May 8, 2024 8:23 PM IST
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഇത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത കൊടും ചതിയാണെന്നും സുധാകരൻ വിമർശിച്ചു.

പല സംസ്ഥാനങ്ങളിലും സിപിഎം സ്ഥാനാര്‍ഥികള്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരേ മത്സരിക്കുന്നുണ്ട്. അവര്‍ക്കുവേണ്ടി എല്ലായിടത്തും പ്രചാരണം നടത്തുന്ന് കോണ്‍ഗ്രസാണെന്ന് സുധാകരൻ പറഞ്ഞു.

കോണ്‍ഗ്രസ് കാട്ടുന്ന സാമാന്യമര്യാദ പോലും പൊളിറ്റ് ബ്യൂറോ അംഗവും സിപിഎമ്മിന്‍റെ രാജ്യത്തെ ഏക മുഖ്യമന്ത്രിയും സ്വന്തം പാര്‍ട്ടിക്കാരോട് കാട്ടിയില്ല. മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് നാലുഘട്ടം തെരഞ്ഞെടുപ്പ് ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി വിദേശത്തേക്കു മുങ്ങിയതെന്ന് അദ്ദേഹം പരിഹസിച്ചു.

കടുത്ത വേനല്‍ച്ചൂട്, അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളെല്ലാം മുടങ്ങിയ അവസ്ഥ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്‍റെ വരുമാനത്തില്‍ 10,302 കോടിയുടെ ഇടിവ്. ഇതൊന്നും മുഖ്യമന്ത്രിക്ക് പ്രശ്‌നമല്ലെന്ന് സുധാകരൻ കുറ്റപ്പെടുത്തി.

കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇതുപോലെ അതീവ രഹസ്യമായി വിദേശയാത്ര നടത്തിയിട്ടില്ല. ഇതിനു മുന്നേ മുഖ്യമന്ത്രിമാർ പോയപ്പോൾ അവർ ചുമതല കൈമാറിയിരുന്നു. മന്ത്രിസഭയിലെ മരുമകനൊഴികെ മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണോ, അതോ അവരൊക്കെ കഴിവുകെട്ടവരായതു കൊണ്ടാണോ ചുമതല കൈമാറാതിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.