വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150ഓളം പേർക്ക് മഞ്ഞപ്പിത്തം
Monday, June 9, 2025 11:15 PM IST
കൊച്ചി: വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150 ഓളം പേർക്ക് മഞ്ഞപ്പിത്തം. മൂവാറ്റുപുഴ ആവോലി പഞ്ചായത്തിലെ നടുക്കരയിൽ ഒരു മാസം മുമ്പ് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തി.

ആവോലിക്കു പുറമെ ചടങ്ങിന് ഭക്ഷണം എത്തിച്ച മാറാടി പഞ്ചായത്തിലും വിവാഹ ചടങ്ങ് നടന്ന ആരക്കുഴ പഞ്ചായത്തിലും പരിശോധന വ്യാപകമാക്കി.

ഭക്ഷണം തയാറാക്കി വിളമ്പിയ കാറ്ററിംഗ് കമ്പനിയിൽ ഉപയോഗിച്ച വെള്ളത്തിൽനിന്നാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യവിഭാഗത്തിന്‍റെ നിഗമനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.