പഞ്ചാബിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Saturday, July 26, 2025 7:23 AM IST
ചണ്ഡീഗഡ്: പഞ്ചാബിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മൊഹാലിയിലെ സിറക്പൂരിൽ ചണ്ഡീഗഡ്-അംബാല ദേശീയ പാതയ്ക്ക് സമീപമുള്ള വിഐപി റോഡിലെ മെട്രോ മാളിന് സമീപമാണ് സംഭവം.

16കാരിയെ അജ്ഞാതരായ രണ്ടംഘ സംഘമാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് തട്ടിക്കൊണ്ടുപോയ സ്ഥലത്ത് തന്നെകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

സലൂണിലെ ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്ന തന്നെ പ്രതികൾ ബലമായി കാറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ചണ്ഡീഗഡിലെ ട്രിബ്യൂൺ ചൗക്കിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് അവർ തന്നെ കൊണ്ടുപോയതെന്നും പീഡിപ്പിക്കുന്നതിനിടെയിൽ അക്രമികൾ തന്‍റെ സഹോദരന്‍റെ പേര് പറഞ്ഞതായും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കി.

കുറ്റകൃത്യത്തിന് ശേഷം, അവർ കുട്ടിയെ തട്ടിക്കൊണ്ടുപോയ അതേ സ്ഥലത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് സിറക്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.