കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ടന്ന് എം.വി. ജയരാജന്‍
Tuesday, August 12, 2025 6:39 AM IST
കണ്ണൂർ: സി. സദാനന്ദന്‍ എംപിയുടെ കാല് വെട്ടിയ കേസില്‍ കീഴടങ്ങിയ പ്രതികളെ പിന്തുണച്ചും എംപിയെ വെല്ലുവിളിച്ചും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. കമ്മ്യുണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ടെന്ന് ജയരാജൻ പറഞ്ഞു.

ആരെങ്കിലും അങ്ങനെ കരുതിയാല്‍ അത് മനസില്‍ വച്ചാല്‍ മതി. നീതിക്ക് വേണ്ടി ജയിലില്‍ പോകാന്‍ കമ്മ്യുണിസ്റ്റുകാര്‍ക്ക് മടിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

അവര്‍ ഒളിച്ചും പാത്തുമല്ല ജയിലില്‍ പോയത്. കോണ്‍ഗ്രസുകാരും ആര്‍എസ്എസുകാരും കാണിക്കുന്നത് പോലെ ഫണ്ട് മുക്കിയവരല്ല അവര്‍. ഈ നാടിന്‍റെ ശരിയുടെ പക്ഷത്ത് നിന്ന് ജയിലില്‍ പോകേണ്ടി വന്നാല്‍ അതിന് മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നതുകൊണ്ടാണ് ആ എട്ട് സഖാക്കള്‍ ജയിലില്‍ കിടക്കുന്നത്.

അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരെയെല്ലാം അങ്ങ് ജയിലില്‍ അടച്ചിട്ട് എംപി സ്ഥാനം ഉണ്ടാക്കി നാട്ടില്‍ വിലസാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതങ്ങ് മനസില്‍ വച്ചാല്‍ മതിയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

RELATED NEWS