• Logo

Allied Publications

Europe
ആന്‍റണി പുത്തന്‍പുരയ്ക്കലിന്‍റെ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു
Share
വിയന്ന: ഐക്യരാഷ്ട്രസഭയുടെ അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ വിയന്ന മലയാളി ആന്‍റണി പുത്തന്‍പുരയ്ക്കലിന്‍റെ ഋതുഭേദ വിസ്മയങ്ങളെക്കുറിച്ചുളള ഗ്രന്ഥം പ്രകാശനത്തിനൊരുങ്ങുന്നു.

ഡിസംബര്‍ പത്തിന് വൈകുന്നേരം മൂന്നിന് ആലപ്പുഴ ചെറിയ കലവൂര്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പുസ്തകം പ്രകാശനം ചെയ്യും. പ്രകാശന കര്‍മം നിര്‍വഹിക്കുന്നത് സുപ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനുമായ വി. കെ. ദയാലാണ്.

‘ഋതു മന്ത്രണങ്ങള്‍’ എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രന്ഥം ഓരോ ഋതുവിന്‍റെയും സാധാരണതകളില്‍ തുളുമ്പി നില്‍ക്കുന്ന അസാധാരണതകളെ ഒരു ദാര്‍ശനികന്‍റെയും കവിയുടെയും കണ്ണിലൂടെ നോക്കിക്കാണാനുളള ശ്രമമാണ്.

ഒരു ചിത്രശാലയിലെന്നോണം വ്യക്തമാക്കി കാണുവാന്‍ അനുവാചകരെ സഹായിക്കുന്ന രീതിയിലാണ് ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്.

വായുവിന്‍റെ സുഖദമായ തലോടല്‍, മരച്ചില്ലകളുടെ നൃത്തം, കിളിയൊച്ചകള്‍, പൂവിന്‍ സുഗന്ധങ്ങള്‍, ചിറകുകളില്‍ നൃത്തവുമായി പാറിപ്പറക്കുന്ന ശലഭങ്ങള്‍, പുഴകളിലെ കുഞ്ഞോളങ്ങള്‍ ഇങ്ങനെ ഭൂമിയ്ക്ക് മാത്രം അവകാശപ്പെട്ട സ്പന്ദനങ്ങളെ വിസ്മയത്തോടെ കാണുവാനും കേള്‍ക്കുവാനും ആസ്വദിക്കുവാനും ഉപകരിക്കുന്ന രീതിയിലാണ് ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്.

മനുഷ്യനാവുമ്പോള്‍ ഓരോ ജീവജാലങ്ങളും ഒപ്പം ഭൂമിയും അനുഗൃഹീതമാവുകയാണെന്ന് പുസ്തകം ഓര്‍മിപ്പിക്കുന്നു. പ്രകൃതിയാണ് നമ്മുടെ ഏറ്റവും വലിയ ഗുരു എന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ പുസ്തകത്താളുകളിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. 300 പേജുകളുളള പുസ്തകം മുഴുവന്‍ മനോഹരമായ ചിത്രങ്ങളുടെ ഒരു ശേഖരം കൂടിയാണ്.

2014ല്‍ ലോകത്തില്‍ ആദ്യത്തെ സപ്തഭാഷ സചിത്ര നിഘണ്ടു തയാറാക്കിയട്ടുള്ള ആന്‍റണി പുത്തന്‍പുരയ്ക്കലിന്‍റെ രണ്ടാമത്തെ പുസ്തകമാണിത്. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലും മാസികളിലും നിരവധി ലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധികരിച്ചട്ടുണ്ട്.

ദീര്‍ഘകാലം ഓസ്ട്രിയയിലെ അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ജോലിചെയ്തശേഷം വിരമിച്ച അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ ക്ലാസുകള്‍ നല്‍കുകയും ജീവനകലയിലും അവധാനപൂര്‍വ ധ്യാനത്തെക്കുറിച്ചും മറ്റു മേഖലകളിലും ലേഖനങ്ങളും എഴുതിക്കൊണ്ടിരിക്കുന്നു.

ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.