• Logo

Allied Publications

Europe
ഗര്‍ഭഛിദ്രം സ്ത്രീകളുടെ മൗലിക അവകാശമാക്കാന്‍ ഫ്രാന്‍സ്
Share
പാരീസ്: ഗര്‍ഭഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത് സംരക്ഷിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ പ്രഖ്യാപനം. ഭരണഘടനാ ഭേദഗതിക്കായി പാര്‍ലമെന്‍റിന്‍റെ രണ്ടു ചേംബറുകളുടെയും പ്രത്യേക സമ്മേളനം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത വര്‍ഷം ഭേദഗതി പ്രാബല്യത്തില്‍ വരുത്താനാണ് ഉദേശിക്കുന്നത്. ഇതിനുള്ള കരട് നിര്‍ദേശം അടുത്ത ആഴ്ച തന്നെ സ്റേററ്റ് കൗണ്‍സിലില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.

വര്‍ഷാവസാനത്തോടെ കാബിനറ്റ് പരിഗണനയ്ക്കെടുക്കും. അടുത്ത വർഷത്തോടെ ഗര്‍ഭഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശം ആര്‍ക്കും ലംഘിക്കാന്‍ കഴിയാത്തതായി മാറുമെന്നും മാക്രോണ്‍ അറിയിച്ചു.

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മാക്രോണ്‍ നല്‍കിയ വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണത്തിലേക്കുള്ള ആദ്യത്തെ ചുവടാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

രണ്ടു രീതിയില്‍ മാത്രമാണ് ഫ്രാന്‍സിന്‍റെ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ സാധിക്കുക. ജനഹിത പരിശോധനയാണ് ഒരു മാര്‍ഗം. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ചേര്‍ന്നുള്ള കോണ്‍ഗ്രസില്‍ അഞ്ചില്‍ മൂന്നു ഭൂരിപക്ഷം എന്ന രണ്ടാമത്തെ വഴിയാണ് മാക്രോണ്‍ സ്വീകരിച്ചിരിക്കുന്നത്.

ഇങ്ങനെയൊരു കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കാന്‍ പ്രസിഡന്‍റ് നേരിട്ടു തന്നെ ബില്‍ അവതരിപ്പിക്കണം. രാജ്യത്ത് അബോര്‍ഷന്‍ കുറ്റകരമല്ലാതാക്കുന്ന നിയമം 1975ല്‍ പാസാക്കിയിട്ടുണ്ട്. എന്നാല്‍, അബോര്‍ഷനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഭരണഘടനയില്‍ ഇല്ല.

കഴിഞ്ഞ വര്‍ഷം മാത്രം 2,34,000 ഗര്‍ഭഛിദ്രങ്ങള്‍ ഫ്രാന്‍സില്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫ്രാന്‍സിലെ ജനങ്ങളില്‍ 89 ശതമാനം പേരും പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത്.

ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.