• Logo

Allied Publications

Europe
മികച്ച തപാല്‍ സേവനമുള്ള രാജ്യം; ജർമനി മൂന്നാമത്
Share
ബര്‍ലിന്‍: ലോകത്തിലെ മികച്ച തപാല്‍ സേവനമുള്ള രാജ്യങ്ങളിൽ ജർമനിക്ക് മൂന്നാം സ്ഥാനം. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍റെ റിപ്പോർട്ട് പ്രകാരം സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്‌ട്രിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്നാമതും രണ്ടാമതും.

സേവനങ്ങളുടെ വിശ്വാസ്യത, എത്തിച്ചേരല്‍, പ്രസക്തി, പ്രതിരോധശേഷി എന്നിവ അനുസരിച്ചാണ് യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയൻ 172 രാജ്യങ്ങളുടെ തപാൽ സേവനങ്ങള്‍ വിശകലനം ചെയ്ത് റാങ്ക് നൽകിയിരിക്കുന്നത്.

സ്വിറ്റ്സര്‍ലന്‍ഡ് തുടര്‍ച്ചയായ ആറാം വര്‍ഷവും നൂറിൽ നൂറ് സ്കോറോടെ ആണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്ട്രിയ 96.7 സ്കോറും ജര്‍മനി 95.7 സ്കോറും നേടി.

ലോകത്തിലെ ഏറ്റവും മോശം റാങ്കിലുള്ള തപാല്‍ സേവനം ഗ്വാട്ടിമാലയിലാണ്. തൊട്ടുപിന്നാലെ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കാണ്. മൊത്തത്തില്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ശരാശരി 31.8 പോയിന്‍റുകള്‍ നേടി.

അടുത്ത കാലത്തായി തപാല്‍ വഴി അയക്കുന്ന കത്തുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2017ല്‍ ജര്‍മനിയില്‍ 18.5 ദശലക്ഷത്തിലധികം കത്തുകള്‍ അയച്ചു. 2022 ആയപ്പോഴേക്കും ഇത് 14.1 ദശലക്ഷമായി കുറഞ്ഞു.

ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.