• Logo

Allied Publications

Europe
സംഗീതോത്സവവും ഒഎൻവി അനുസ്മരണവും സ്റ്റീവനേജിൽ ഫെബ്രുവരി 24ന്
Share
സ്റ്റീവനേജ്: യുകെയിൽ ഏറെ പ്രശസ്തമായി മാറിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്‍റെ ഏഴാം സീസണിന് സ്റ്റീവനേജിൽ വേദിയൊരുങ്ങുന്നു. മലയാള ഭാഷയ്ക്ക് നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒ.എൻ.വി കുറുപ്പിന്‍റെ അനുസ്മരണവും സംഗീതോത്സവ വേദിയിൽ വച്ച് തദവസരത്തിൽ നടത്തപ്പെടും.

സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ യു കെയിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗാത്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ ഉള്ളു നിറയെ ആനന്ദിക്കുവാനും ആസ്വദിക്കുവാനുള്ള മെഗാ കലാ വിരുന്നാവും സ്റ്റീവനേജിൽ ഒരുങ്ങുക.

സീസണിന് വേദി ഉയരുമ്പോൾ ഈ വർഷം സെവൻ ബീറ്റ്സിനോടൊപ്പം അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാസ്കാരികസാമൂഹിക കൂട്ടായ്‌മയായ "സർഗം സ്റ്റീവനേജ്' ആണ്.

യുകെയിലെ പ്രഥമ പ്ലാൻഡ് സിറ്റിയും ലണ്ടനോട് അടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജിൽ ഫെബ്രുവരി 24ന് വെകുന്നേരം മൂന്ന് മുതൽ രാത്രി പത്ത് വരെയാണ് സംഗീതനൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്.

വിശാലമായ ഓഡിറ്റോറിയവും വിസ്തൃതമായ കാർ പാർക്കിംഗ് സൗകര്യവുമുള്ള ബാർക്ലെയ്‌സ് അക്കാഡമി ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിനു ഈ വർഷം യവനിക ഉയരുക.

കവിയും ഗാനരചയിതാവുമായ ഒഎൻവിക്ക് അദ്ദേഹത്തിന്‍റെ തന്നെ ഗാനശകലങ്ങൾ കോർത്തിണക്കി അർഹമായ പാവന അനുസ്മരണമാണ് സംഘാടകർ ഒരുക്കുന്നത്. യുകെയിലെ നിരവധി ഗായക പ്രതിഭകൾ ഒഎൻവി സംഗീതവുമായി അരങ്ങിൽ സംഗീത വിരുന്നിനു സുവർണാവസരം ഒരുക്കുന്നത് സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്‍റെ മാത്രം പ്രത്യേകതയാണ്.

യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും വേദി പങ്കിടുന്ന സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത് പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.

ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ് എന്നിവരും സംഗീതോത്സവത്തിനു പ്രയോജകരായി ഈ ചാരിറ്റി ഇവന്‍റിന് പിന്തുണ നൽകുന്നുണ്ട്.

കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ ദൃശ്യശ്രവണ കലാവിരുന്നാണ് ആസ്വാദകർക്കായി ഒരുക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവന്‍റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ആറു വർഷമായി കേരളത്തിലെ നിരവധി നിർധനരായ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങാവാകുവാൻ സെവൻ ബീറ്റ്‌സ് സംഗീതോത്സവം സംഘാടകർക്ക്‌ സാധിച്ചിട്ടുണ്ട്.

സംഗീത വിരുന്നും സംഘാടക മികവും ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യുകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്‍റെ ഭാഗമാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: Sunnymon Mathai:07727993229, Cllr Dr Sivakumar:0747426997, Jomon Mammoottil:07930431445, Manoj Thomas:07846475589, Appachan Kannanchira: 07737 956977.

വേദിയുടെ വിലാസം: Barclay Academy School Stevanage SG1 3RB.

ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.