വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Wednesday, April 24, 2024 11:28 AM IST
പത്തനംതിട്ട: റാന്നിയിൽ കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ് നല്കിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് പ്രതി ആകാശ് ചിന്നമ്മയെ കുത്തിയതെന്ന് പോലീസ് അറിയിച്ചു.

കോവിഡ് വാക്‌സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് അതേപോലെ കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. സ്‌കൂട്ടറിൽ പോകവേയാണ് ആകാശ് വഴിയരികിൽ ചിന്നമ്മയെ കണ്ടത്. പിന്നാലെ റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയ ശേഷം വീട്ടിൽ കയറി കുത്തിവയ്പ്പ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ‌

റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്ക് കുത്തിവയ്പ്പെടുത്ത പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ് (22) ആണ് അറസ്റ്റിലായത്. പ്രതിയെ ചിന്നമ്മ തിരിച്ചറിഞ്ഞു.

കോവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതൻ ചിന്നമ്മയ്ക്ക് കുത്തിവയ്പ്പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും അജ്ഞാതനായ യുവാവ് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ചിന്നമ്മയുടെ മൊഴി.

ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. സിറിഞ്ച് കത്തിച്ചുകളയാൻ ആകാശ് നിര്‍ദേശിച്ചെങ്കിലും ചിന്നമ്മ അത് നശിപ്പിച്ചിരുന്നില്ല. ഇത് പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി.

വീട്ടിൽ അതിക്രമിച്ചു കയറിയതിന് പുറമെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് കൂടി ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം, 66 കാരിയായ ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.