അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്തു പിഴച്ചു?
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്തു പിഴച്ചു?
Saturday, May 4, 2024 2:02 AM IST
കൊച്ചി: ചോരക്കുഞ്ഞിനെ കൊന്ന് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽനിന്ന് അമ്മ നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. ഇന്നലെ രാവിലെ കൊച്ചി നഗരമധ്യത്തിലാണ് നാടിനെ നടുക്കിയ ദാരുണസംഭവം.

മരിച്ചനിലയിൽ കണ്ടെത്തിയ ആൺകുഞ്ഞിനെ പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ 23കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ അവിവാഹിതയാണ്.

പനന്പിള്ളിനഗർ വിദ്യാനഗർ ലിങ്ക് റോഡിലെ വൻഷിക അപ്പാർട്ട്മെന്‍റിൽനിന്ന് ആമസോൺ കൊറിയർ കവറിലാക്കിയ നിലയിലാണ് കുഞ്ഞിനെ തൊട്ടുമുന്നിലെ റോഡിലേക്കെറിഞ്ഞത്. ഇന്നലെ രാവിലെ 7.37നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി.

ചോരയിൽ കുളിച്ചനിലയിൽ കിടന്ന കുഞ്ഞിന്‍റെ കഴുത്തിൽ ഷാൾ കുരുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. 8.15ന് ഇതുവഴി പോയ ടാക്സി ഡ്രൈവർ ജിതിനാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി.

യുവതിയെ ഫ്ലാറ്റിൽ ചോദ്യംചെയ്തതിനുശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. കൊലപാതകം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങൾ ചുമത്തിയാണു നിലവിൽ യുവതിക്കെതിരേ കേസെടുത്തിട്ടുള്ളത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം സിറ്റി പോലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദർ സംഭവത്തെക്കുറിച്ചു വിശദീകരിച്ചത് ഇങ്ങനെ:

""ഇന്നലെ പുലർച്ചെ അഞ്ചോടെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. മൂന്നു മണിക്കൂർ തികയും മുന്പേ മറ്റാരും കാണാതെ യുവതി കുഞ്ഞിനെ കവറിലാക്കി വലിച്ചെറിയുകയായിരുന്നു. പൊക്കിൾക്കൊടി മുറിച്ച് അധികനേരമാകും മുന്പാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഫ്ലാറ്റിൽ യുവതിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കളും പോലീസ് എത്തിയശേഷമാണ് സംഭവമറിയുന്നത്.

താൻ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. മകൾ ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. കുഞ്ഞിനെ വലിച്ചെറിഞ്ഞതു താനാണെന്നു യുവതി സമ്മതിച്ചു.

യുവതിക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയശേഷം കേസിന്‍റെ തുടർനടപടികൾ സ്വീകരിക്കും.''യുവതിയെ ബലാത്സംഗത്തിനിരയാക്കിയത് തൃശൂർ സ്വദേശിയായ സുഹൃത്താണെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്.

യുവതിയിൽനിന്നും അവരുപയോഗിച്ച ഫോണിൽനിന്നും മാതാപിതാക്കളിൽനിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിനെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.