ചുമതല ഏറ്റെടുക്കുമ്പോൾ ഹസന്‍റെ സാന്നിധ്യം ആവശ്യമായിരുന്നു: അതൃപ്തി പരസ്യമാക്കി കെ. സുധാകരന്‍
Wednesday, May 8, 2024 2:14 PM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ നിന്ന് ആക്ടിംഗ് പ്രസിഡന്‍റായ എം.എം. ഹസന്‍ വിട്ടുനിന്നതില്‍ അതൃപ്തി പരസ്യമാക്കി കെ. സുധാകരന്‍. തന്‍റെ സാന്നിധ്യം വേണ്ടെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കും. എങ്കിലും ഹസന്‍റെ സാന്നിധ്യം ആവശ്യമായിരുന്നു എന്നു താന്‍ കരുതുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ഇതു ചാര്‍ജ് കൈമാറല്ല, പൊളിറ്റിക്കല്‍ പ്രോസസ് മാത്രമാണ്. രണ്ടും രണ്ടാണ്. എഐസിസി നിശ്ചയിച്ച പ്രകാരമാണ് താനിവിടെ വന്നിരിക്കുന്നത്. ഹസനും വന്നത് അങ്ങനെയാണെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

എപ്പോൾ സ്ഥാനം ഒഴിയണമെന്ന് അവനവന് തീരുമാനിക്കാം. അതിൽ പാർട്ടിക്കകത്ത് സ്വാതന്ത്ര്യമുണ്ട്. അതിൽ തനിക്ക് പ്രയാസമില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ ഹസനെ വിളിച്ചു ചോദിക്കും. ഹസൻ ചുമതല ഒഴിയാൻ വൈകിയത് പാർട്ടിയിൽ ചർച്ച ചെയ്യും. മാധ്യമങ്ങളോട് പറയേണ്ട വിഷയമല്ലെന്നും സുധാകരൻ വ്യക്തമാക്കി.

മാറിനിന്നപ്പോൾ അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിവാക്കാനുള്ള നീക്കം നടന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സ്ഥാനാർഥിയാക്കി പറഞ്ഞയക്കാൻ പറ്റുന്ന ഒരാളല്ല താനെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു മറുപടി.

സ്ഥാനാർഥി ആയപ്പോൾ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത് ആലപ്പുഴയിൽ മത്സരിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ബാധകമായിരുന്നില്ലേ എന്ന ചോദ്യത്തിന്, അല്ല എന്നായിരുന്നു സുധാകരന്‍റെ മറുപടി. രാജ്യത്തെ മൊത്തത്തില്‍ നോക്കുന്ന കൂട്ടത്തിലേ കെ.സിക്ക് കേരളത്തെ നോക്കേണ്ടതുള്ളൂ. അതു ചെറിയ ഘടകമാണ്. സംസ്ഥാനത്തെ 20 സീറ്റുകളും നോക്കുക എന്നത് വലിയ ബര്‍ഡനാണ് എന്നും സുധാകരന്‍ പറഞ്ഞു.

താത്കാലിക പ്രസിഡന്‍റായുള്ള എം.എം. ഹസന്‍റെ പ്രവർത്തനം തൃപ്തികരമാണെന്ന് പറഞ്ഞ സുധാകരൻ, പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്ത ആളുകളെ തിരിച്ചെടുത്തത് പുനഃപരിശോധിക്കുമെന്നും അറിയിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.