പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതിയെ പിടികൂടി
Friday, May 10, 2024 7:00 AM IST
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് കാവിലില്‍ആയിരുന്ന പ്രതി രക്ഷപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ പിടികൂടി. പുല്ലേന്തേരി സ്വദേശിയും കാരക്കോണം എസ്എന്‍ഡിപി ശാഖാ പ്രസിഡന്‍റുമായ സുദേവനെ വീടുകയറി ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ബുധനാഴ്ച രാത്രി രക്ഷപ്പെട്ടത്.

പുല്ലന്തേരി പണ്ടാരത്തറയില്‍ അച്ചൂസ് എന്ന് വിളിക്കുന്ന ബിനോയി (21) ആണ് മുങ്ങിയത്. ഇയാള്‍ കുളത്തൂര്‍ ജെആര്‍ ഭവനില്‍ രന്‍ജിത്ത്(25)ന്‍റെ വീട്ടില്‍ ഒളിച്ച് പാര്‍ക്കുകയായിരുന്നു. വീട് വളഞ്ഞാണ് പ്രതികളെ പോലീസ് പിടികൂടിയത്.

ആശുപത്രിയില്‍ ചികിത്സ തേടിയ ബിനോയിക്കായി വെള്ളറട പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് സുദേവനെ ആക്രമിച്ച സംഭവമായി ബന്ധപ്പെട്ട ഒന്നാം പ്രതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തത്.

സുദേവനെ ആക്രമിക്കുന്ന സമയത്ത് ബിനോയിയുടെ കൈയ്ക്ക് പരിക്കേറ്റിരിരുന്നു. അന്ന് തന്നെ ബിനോയ് കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിച്ചു. ആശുപത്രി അധികൃതര്‍ വെള്ളറട പോലീസിൽ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് മെഡിക്കല്‍ കോളജില്‍ ബിനോയെ പിടികൂടാനായി കാവല്‍ ഏര്‍പ്പെടുത്തിയത്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ഉടനെ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതില്‍ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് പോലീസ് നിശ്ചയിച്ചിരുന്നത്.

എന്നാൽ സംഭവം മനസിലാക്കിയ ബിനോയ് കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ കോളജില്‍ നിന്ന് ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

രാത്രി നെയ്യാറ്റിന്‍കര ഡിവൈഎസ്പി അമ്മിണികുട്ടന്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാബുകുറുപ്പ്, സിവില്‍പോലീസുകാരായ പ്രതീപ്, ദീബു, സജിന്‍, ഷൈനു, പ്രജീഷ്, ഷാജന്‍, അനൂബ്, പ്രഭുലചന്ദ്രന്‍, രാജ്‌മോഹന്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.