മുഖ്യ­മ­ന്ത്രി പോയ­ത് വിശ്ര­മി­ക്കാന്‍, ദൈ­വം പോലും ഏഴാം ദിവ­സം വി­ശ്ര­മി­ച്ചില്ലേ: എ.കെ.ബാ­ലന്‍
Friday, May 10, 2024 9:30 PM IST
തിരുവനന്തപുരം: മുഖ്യ­മന്ത്രി വിദേശയാത്ര ന­ട­ത്തി­യത് വിശ്രമി­ക്കാ­നെന്ന് സിപി­എം കേ­ന്ദ്ര ക­മ്മി­റ്റി­യംഗം എ.കെ.ബാ­ലന്‍. തെരഞ്ഞെടുപ്പിന് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്­തത്. അതു­കൊ­ണ്ട് മു­ഖ്യ­മ­ന്ത്രി­ക്ക് വി­ശ്ര­മി­ക്കാന്‍ അ­വ­കാ­ശ­മു­ണ്ടെ­ന്നും ബാ­ലന്‍ പ­റഞ്ഞു.

ആറുദിവസംകൊണ്ട് പ്രപഞ്ചമുണ്ടാക്കിയിട്ട് ദൈവം പോലും ഏഴാം ദിനം വിശ്ര­മി­ച്ചു. മു­ഖ്യ­മ­ന്ത്രി­യു­ടെ വിദേ­ശസ­ന്ദര്‍ശ­നം സംബന്ധിച്ച് കെട്ടുകഥകളാണ് പ്രചരിപ്പിക്കു­ന്ന­ത്. ഇ­ത് സ്വ­കാ­ര്യ­സ­ന്ദര്‍­ശ­ന­മാ­ണെ­ന്ന് മു­ഖ്യ­മന്ത്രി ത­ന്നെ പ­റ­ഞ്ഞി­ട്ടുണ്ട്.

ഇ­പ്പോള്‍ ഒരു വിദേശരാജ്യത്തേക്ക് പോകുന്നതിന് അത്രവലിയ കാശു വേ­ണോ­. 92000 രൂപ പ്രതിമാസം വരുമാനമുള്ള ഒരു മുഖ്യമന്ത്രിക്ക് എവിടു­ന്നാണ് കാശ് എന്ന് ചോദിക്കുന്നതില്‍ എന്താണ് അര്‍­ഥം. മു­ഖ്യ­മ­ന്ത്രി­യുടെ ടിഎ കൂടി കൂട്ടിയാല്‍ ഒന്നേകാല്‍ ലക്ഷം രൂപയുണ്ടാകില്ലേയെന്നും ബാലന്‍ ചോദിച്ചു.

ആലയില്‍ നിന്ന് ഇളക്കിയ പശുവിനെയും കുട്ടികളെയും പോലെയാണെന്നാണ് കെ.സുധാകരന്‍ പറഞ്ഞത്. ആ കടന്ന വാക്കിന് മറുപടി ഇല്ലാ­ഞ്ഞിട്ടല്ല. സുധാകരന്‍ നടത്തിയ യാ­ത്ര­യെക്കുറി­ച്ച് ത­ന്നെ­ക്കൊ­ണ്ട് പ­റ­യി­ക്കേ­ണ്ടെന്നും ബാ­ലന്‍ വി­മര്‍­ശിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം വാങ്ങിയതിന് പി­ന്നാ­ലെ മു­ഖ്യ­മന്ത്രി സുധാകരന്‍റെ അംഗീകാരം വാങ്ങ­ണോ. യാ­ത്ര­യുടെ വിശദാംശങ്ങള്‍ വേണമെന്നാണ് പറയുന്ന­ത്.

ഏത് ഹോട്ടലിലാണ് താമസിച്ചത്, താമസിച്ചത് ഡബിള്‍ റൂമാണോ, സിംഗിള്‍ റൂമാണോ, ഇവരൊ­ക്കെ ഒ­ന്നി­ച്ചാണോ താമസി­ച്ച­ത്. തു­ടങ്ങിയ ചോ­ദ്യത്തി­നൊക്കെ മറുപടി പറയാന്‍ ആരെയാണ് കി­ട്ടു­ക. ഇത്ര പരിഹാസ്യമായ ചോദ്യങ്ങള്‍ക്ക് പി­ന്നാ­ലെ മാ­ധ്യ­മ­ങ്ങള്‍ പോ­ക­രു­തെന്നും ബാ­ലന്‍ കൂ­ട്ടി­ച്ചേര്‍ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.