ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടത്: മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി
Wednesday, June 18, 2025 4:30 AM IST
കനനാസ്കിസ്: ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും പരസ്പരം പ്രയോജനകരമായ സഹകരണം കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

അധികാരത്തിലേറിയതിന് ശേഷം മാർക്ക് കാർണിയുമായി നരേന്ദ്ര മോദി നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.

"നിങ്ങളുടെ നേതൃത്വത്തിൽ നമുക്ക് ഒരുമിച്ച് ക്രിയാത്മകമായി പ്രവർത്തിക്കാനും ഇന്ത്യ-കാനഡ ബന്ധം മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണ്. ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവർത്തിക്കുകയും നിരവധി മേഖലകളിൽ വിജയകരമായ സഹകരണം കൈവരിക്കുകയും ചെയ്യുമെന്നും ഞാൻ വിശ്വസിക്കുന്നു.'- ഉഭയകക്ഷി യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി തന്‍റെ പ്രസ്താവനയിൽ പറഞ്ഞു.

കനേഡിയൻ കമ്പനികൾ ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇന്ത്യക്കാർ കാനഡയിലും ഗണ്യമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"നമ്മൾ രണ്ടുപേരും ജനാധിപത്യ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നു. ഒരുമിച്ച്, നമുക്ക് ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താൻ കഴിയും, നമുക്ക് മാനവികതയെ ശക്തിപ്പെടുത്താൻ കഴിയും'. പ്രധാനമന്ത്രി മോദി പറഞ്ഞു,

രണ്ട് രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുകയും അവരുടെ എല്ലാ വിഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്താൽ, നമുക്ക് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാൻ കഴിയും. ഈ ദൗത്യം നമുക്ക് ചെയ്യാൻ കഴിയുമെന്ന് എനിക്ക് അങ്ങേയറ്റം ആത്മവിശ്വാസമുണ്ട്'. മോദി കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.