ബിഹാർ ആശുപത്രി കൊലക്കേസ്; ഒരാൾ പിടിയിൽ
Friday, July 18, 2025 2:44 AM IST
പാറ്റ്ന: ബിഹാറിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൗസിഫ് എന്നയാളാണ് പിടിയിലായത്.

കേസിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇവരെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

നിരവധി കൊലക്കേസുകളിലെ പ്രതിയായിരുന്ന ചന്ദന്‍ മിശ്രയാണ് ആശുപത്രി മുറിയില്‍ കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാന്‍ അഞ്ചംഗ സംഘം ആശുപത്രിയിലെത്തുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു.

ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നെത്തുന്ന അഞ്ചംഗസംഘം മിശ്രയുടെ മുറിക്കുമുന്നില്‍ എത്തുന്നതും തോക്കുകളുയര്‍ത്തി മുറിക്കുള്ളില്‍ കയറുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ബക്‌സര്‍ സ്വദേശിയായ കൊടും ക്രിമിനലാണ് ചന്ദന്‍ മിശ്ര എന്ന് പോലീസ് പറഞ്ഞു. ഭഗല്‍പുര്‍ ജയിലിലായിരുന്ന ഇയാള്‍ പരോളിറങ്ങി പാറ്റ്നയിലെ പരസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എതിരാളികളായ ചന്ദന്‍ ഷേരു സംഘമാണ് മിശ്രയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.