പഹല്‍ഹാം ഭീകരാക്രമണം: കണ്ണീര്‍തോരാതെ രാജേഷ് നര്‍വാള്‍
Saturday, July 19, 2025 3:53 AM IST
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്‍റ് വിനയ് നര്‍വാളിന്‍റെ അച്ഛന്‍ രാജേഷ് നര്‍വാളിന്‍റെ കണ്ണീര്‍ക്കണങ്ങള്‍ മായുന്നില്ല. ആക്രമണം നടന്നു മാസങ്ങള്‍ പിന്നിട്ടിട്ടും നാവികസേന ലഫ്റ്റനന്‍റ് ആയ മകന്‍റെ ജീവനെടുത്ത ആ ദിവസങ്ങള്‍ ഓര്‍ത്തുവിതുമ്പുകയാണ് രാജേഷ് നര്‍വാള്‍ ഇന്നും.

തന്‍റെ മകനുള്‍പ്പെടെ 26 പേരുടെ മരണത്തിനിട വരുത്തിയതിന്‍റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ സൈനികമേധാവി ജനറല്‍ അസീം മുനീറിനാണെന്ന് സ്വകാര്യടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രാജേഷ് നര്‍വാള്‍ പറഞ്ഞു.

സ്വന്തം മകനോയോ മകളേയോ ആരെങ്കിലും ഉപദ്രവിച്ചാല്‍മാത്രമേ അസിം മുനീറിന് താനിപ്പോള്‍ അനുഭവിക്കുന്ന വേദന മനസിലാകു. ഭീകരാക്രമണത്തില്‍ അയാളുടെ മകനോ മകളോ കൊല്ലപ്പെടുന്ന ദിവസം അയാള്‍ പഠിക്കും, അന്നേ അയാള്‍ ആ വേദന അറിയുകയുള്ളൂവെന്നും രാജേഷ് നർവാൾ രോഷത്തോടെ പറഞ്ഞു.

കൊല്ലപ്പെടുമ്പോള്‍ വിനയ് നര്‍വാളിന് 26 വയസായിരുന്നു പ്രായം. വിവാഹം കഴിഞ്ഞ് ഭാര്യ ഹിമാംശി നര്‍വാളുമൊത്തുള്ള മധുവിധു യാത്രക്കിടെയായിരുന്നു ധീരസൈനികന്‍റെ ദാരുണാന്ത്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.