ധർമസ്ഥലയിൽ പരാതിക്കാരൻ അറസ്റ്റിൽ
Saturday, August 23, 2025 5:11 PM IST
ബംഗളൂരു: ധർമസ്ഥലയിൽ നിരവധി പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 1995–2014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ.

വെളിപ്പെടുത്തിയ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് അധികൃതർ അറിയിച്ചത്. മൊഴികൾ പലതും തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും പോലീസ് പറഞ്ഞു. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കും.

ലൈംഗിക അതിക്രമത്തിനു വിധേയരാക്കി കൊലപ്പെടുത്തിയത് അടക്കം നിരവധി യുവതികളുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും മൃതദേഹം കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യങ്ങൾ വ്യക്തമാക്കി മജിസ്ട്രേറ്റിനു മൊഴിയും നൽകി.

തൊഴിലാളി ചൂണ്ടിക്കാണിച്ച ഇടങ്ങൾ കുഴിച്ച് പരിശോധിച്ചപ്പോൾ‌ രണ്ട് സ്ഥലത്തുനിന്ന് അസ്ഥി കഷ്ണങ്ങൾ ലഭിച്ചിരുന്നു. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

RELATED NEWS